മങ്ങി മിന്നിടുന്ന മഞ്ജുമുഖം കാണിക്കും
[1] കാതരഭാവയാം സാന്ധ്യതാരകേ, നീ ദൂരെനിന്നി–
പ്പാരിന്നെന്തു സന്ദേശവുമായണയുന്നു?
വിണ്ടലത്തിൻ വർണ്ണാഞ്ചിത മാളികയിൽ നിന്നിബ്ഭൂവിൻ
ജീവിതസംഗ്രാമരംഗത്തെന്തുനോക്കുന്നു? [2]
ഊറ്റമാർന്ന പെരുമഴ പെയ്തൊടുങ്ങി, യുലകിനെ–
യിട്ടുലച്ച കൊടുങ്കാറ്റു ശമിച്ചു, വെന്നാൽ
കാടുമാത്രം വിറവിട്ടുമാറിടാതെ യിപ്പൊഴുതും
കീഴ്ച്ചെടിപ്പടർപ്പുകളിൽ കണ്ണീർ വാർക്കുന്നു. [3]
ചിരിക്കുന്നു പൊൽപ്രകാശനുറുങ്ങുകൾപോലെമിന്നാ
മിനുങ്ങുകൾ മണംപെറും പുൽപ്പരപ്പിങ്കൽ. [4]
കൊടുങ്കാറ്റും പേമാരിയും കഴിഞ്ഞെഴുമാലസ്യത്തിൽ
മയങ്ങിടുമിദ്ദിക്കിൽ നീ തിരവെന്താം?… [5]
പക്ഷെ, യെന്തിക്കാണ്മതു ഞാനിപ്പൊഴുതു നീയാപ്പെരും–
പശ്ചിമാദ്രികൾക്കുനേരെ ചാഞ്ഞുപോകുന്നു.
നെഞ്ചകത്തു നീറലുമായ് മരുവുന്ന മമസഖീ [6]
പുഞ്ചിരിപൊഴിച്ചുകൊണ്ടു താണിടുന്നു നീ.
മങ്ങി മങ്ങി മാഞ്ഞിടുന്നു മംഗളസ്വരൂപിണി, നിൻ
മഞ്ജിമ തിരയടിക്കും ചഞ്ചലനോട്ടം.
മരതകപ്പുതപ്പണിഞ്ഞകലെയങ്ങമരുമാ–
മലകൾതൻ മീതെ ത്താഴുമോമൽത്താരകേ,
[7] രജനിതൻ മേലങ്കിമേലിറ്റുവീണു വിളങ്ങുന്ന
കദനാശ്രുകണികയാം കാന്തികന്ദമേ, [8]
[9] ആടുകളാലനുഗതനായ് നടന്നുപോമിടയ–
നാടലറ്റു നോക്കിടുന്ന വെള്ളിവെട്ടമേ,
അന്ധകാരനിബിഡമായ് ഭീകരമായ്ത്തീർന്നിടുമീ–
യന്തിയിങ്കലെങ്ങോട്ടു നീ താണുപോകുന്നു? [10]
നിച്ചിലുമേ കാറ്റിൽമൂളും കൊച്ചുമുളങ്കാട്ടിലൊരു [11]
പുത്തനാം വിശ്രാന്തികേന്ദ്രം തേടിപ്പോകുന്നോ?
ഒരു മണിമുത്തു കൊടുംകയത്തലേയ്ക്കാഴും പോലി–
പ്പെരുമൗനവേളയിൽ നീയെങ്ങു താഴുന്നു?
അസ്തമിച്ചേ തീരുവെങ്കിൽ, പാവനേ, നീയക്കൊടുതാം
മൃത്യുസാഗരത്തിലാണ്ടുപോകുമെന്നാകിൽ
നിൽക്കൂ, നിമേഷമൊ, ന്നോതിടട്ടെൻ കാമിതം ഞാൻ:
[12] പ്രേമതാര നീ മനസ്സിൽ നിന്നിറങ്ങായ്ക! [13]
L’ETOILE DU SOIR
മുകൾനിലയങ്കിലണഞ്ഞ കൊച്ചുതാരം
അകമുഴറി വിളർത്തു നില്പു
ഞെട്ടിവന്നു പിറന്ന നക്ഷത്രമേ…
താരകമേ, യതാണെൻ പ്രപഞ്ചം
(അയ്യപ്പപ്പണിക്കർ — കുരുക്ഷേത്രം)
ചുനീർക്കുളമോ?
(കടമ്മനിട്ട — കടമ്മനിട്ട)
Now flows through with us is the plain.
Gone is the calm of its earlier shore.
Bordered by cities, and hoarse
With a thousand cries is its stream
(Mathew Arnold — The future)
മാത്രം കണ്ണുനീർ വാർക്കുന്നു.
(പി. കുഞ്ഞിരാമൻ നായർ — അനാർക്കലി)
മിന്നാമിനുങ്ങിൻനിര സഞ്ചരിപ്പൂ
(വള്ളത്തോൾ — ഒരു തോണിയാത്ര)
തിരയുവതെന്താ, ണൊരു കവി ചൊന്നാൻ
(വള്ളത്തോൾ — തേങ്ങാപ്പൂള്)
നെന്തിനുദിച്ചു നീ യന്തിനക്ഷത്രമേ?
(ചങ്ങമ്പുഴ — ഓണപ്പൂക്കൾ)
നീറിടുന്നോ നിൻമൃദുലഹൃദയവും
(ചങ്ങമ്പുഴ — തമസ്സിൽ)
നീരാളം മേലണിഞ്ഞെത്തുമന്തി
(ജി. — സാന്ധ്യതാരം)
സ്വർണ്ണവർണ്ണഭോഗത്തെ മായ്ക്കുമാസാന്ധ്യതാരം
(ബാലാമണിയമ്മ — വേലക്കാരി)
ചിന്തിത്തിളങ്ങിടുവൊരന്തിമ സാന്ധ്യതാരം
ഏതോ നിരാശ പുകയുന്നൊരു ജീവിതത്തിൻ
നേത്രത്തിൽ നിന്നരിയ ബാഷ്പകണം കണക്കേ
(പി. കുഞ്ഞിരാമൻ നായർ — ശ്രീരാമചരിതം)
മനവദ്യയാം സന്ധ്യാദേവിതൻ കപോലത്തിൽ
ക്ഷണമുണ്ടൊലിക്കാറായ് മിന്നുന്നു താരാബാഷ്പ–
കണമൊന്നനിർവാച്യ നവ്യനിർവൃതി ബിന്ദു.
(ജി. — സാഗരഗീതം)
താരകേ നീ വന്നിന്നും നില്ക്കുന്നു യഥാപൂർവ്വം
താവകമിഴിയിലെ സ്നേഹദീപ്തമാം കണ്ണീർ
ജീവനാൽ നുകർന്നെന്നെക്കേവലം മറന്നു ഞാൻ
(ജി. — അന്തർദ്ദാഹം)
(ആർ. രാമചന്ദ്രൻ — ആരുടെ ദുഃഖം)
നീർക്കണങ്ങൾ, പ്രകാശബിന്ദുക്കൾ
(അയ്യപ്പപ്പണിക്കർ — കുരുക്ഷേത്രം)
Companion of retiring day,
Why at the closing gates of heaven
Beloved star, dost thou delay?
(T. Campbell — To the evening star)
ന്നുന്മുഖനായ്പ്പോകുമാട്ടിടയൻ,
സ്ഫീതമാമാഹ്ലാദമുള്ളിലൊതുങ്ങാതെ
ഗീതമധുരമാക്കുന്നു മാർഗ്ഗം
(ജി. — സാന്ധ്യതാരം)
ഏകയായെങ്ങു പോകുന്നു
(പി. കുഞ്ഞിരാമൻ നായർ — നീ വരില്ല)
തൊഴാനൂടുവഴിക്കു നീ
ഒറ്റയ്ക്കെന്തേ പുറപ്പെട്ടു
സാന്ധ്യതാരകുമാരികേ?
(പി. കുഞ്ഞിരാമൻ നായർ — പൂമൊട്ടിന്റെ കണി)
ഊടുവഴികളിൽക്കൂടി
(പി. കുഞ്ഞിരാമൻ നായർ — ശാരദപൂജ)
യപ്പെടുന്ന വെള്ളിനക്ഷത്രം പാശ്ചാത്യർക്കു പ്രേമനക്ഷത്രമാണ്.
ഞ്ഞാശയം പീയുഷമഗ്നമായും
അംഗം മരവിച്ചും മേവുന്നു ലോകം; നീ
മംഗലാത്മാവേ മറഞ്ഞിടൊല്ലേ
(ജി. — സാന്ധ്യതാരം)
ലാവണ്യം മായായ്കെന്നു മാത്രം ഞാനാശംസിപ്പൂ
(ജി. — അന്തർദ്ദാഹം)