SFNസായാഹ്ന ഫൌണ്ടേഷൻ
images/hugo-10.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.2.1
നടക്കുകതന്നെയായിരുന്ന ഒരു ദിവസം വൈകുന്നേരം.

1815-ൽ, ഒക്ടോബർ മാസത്തിന്റെ ആദ്യത്തിൽ, സൂര്യൻ അസ്തമിക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ്, കാൽനടയായി വഴിയാത്ര ചെയ്തിരുന്ന ഒരാൾ ഡി. എന്ന ചെറുപട്ടണത്തിലെത്തി. ആ സമയത്തു, തങ്ങളുടെ ജനാലയ്ക്കലോ അല്ലെങ്കിൽ പൂമുഖത്തോ ഉണ്ടായിരുന്ന പട്ടണനിവാസികളെല്ലാം, ഏതാണ്ടൊരു വല്ലായ്മയോടുകൂടി, ആ പാന്ഥനെ തുറിച്ചുനോക്കി. അതിലധികം അപകടം പിടിച്ച വേഷത്തിൽ ഒരു വഴിപോക്കനെ കണ്ടുമുട്ടാൻ ഞെരുക്കമാണ്. അയാൾ ഒരിടത്തരം ഉയരത്തിൽ, തടിച്ചുരുണ്ടു, നല്ല കരുത്തുള്ള ഒരു യൌവനയുക്തനായിരുന്നു. നാല്പത്താറോ നാല്പത്തെട്ടോ വയസ്സായിരിക്കാം. വെയിലും കാറ്റും കൊണ്ടു കരുവാളിച്ച്, ഊറയ്ക്കിട്ടപോലെയായി, വിയർത്തൊലിക്കുന്ന അയാളുടെ മുഖം, തോൽകൊണ്ടുള്ള മുഖമൂടി തുങ്ങിക്കിടക്കുന്ന ഒരു തൊപ്പിയാൽ പകുതി മറയ്ക്കപ്പെട്ടിരുന്നു. പരുത്തു മഞ്ഞച്ച വക്കത്തുണികൊണ്ടുള്ളതും, ഒരു പൊന്തൻ വെള്ളിക്കുടുക്കു കഴുത്തിൽ കുടുക്കിയുറപ്പിച്ചതുമായ അടിക്കുപ്പായം രോമം നിറഞ്ഞ അയാളുടെ മാറിടത്തെ കുറേശ്ശെ കാണിക്കുന്നുണ്ട്; ഒരു ചരടുപോലെ കൂട്ടിപ്പിണച്ച കണ്ഠവസ്ത്രം അയാൾക്കുണ്ടായിരുന്നു. ഉപയോഗിച്ചു പഴകിയവയും, ഇഴ പിഞ്ഞിയവയും, ഒരു കാൽമുട്ടിന്മേൽ വെളുത്തും മറ്റേതിനാൽ കീറിയും, നീലച്ച അകശ്ശീലവെച്ചുമുള്ളവയാണ് ആ മനുഷ്യന്റെ കാലുറകൾ; ഒരു കൈമുട്ടിന്റെ ഭാഗത്ത് ഒരുകഷ്ണം പച്ചത്തുണിയെ പിരിച്ചരടുകൊണ്ടു തുന്നിപ്പിടിപ്പിച്ചതും, പഴകി കീറിപ്പറിഞ്ഞുതുടങ്ങിയതുമായ ഒരു കൂലിവേലക്കാരന്റെ പുറംകുപ്പായം അയാൾ മേലിട്ടിട്ടുണ്ട്; നല്ലപോലെ കുടുക്കിയതും നന്നേ പുതിയതും നിറയെസ്സാമാനങ്ങൾ തിങ്ങിയതുമായ ഒരു പട്ടാളമാറാപ്പ് അയാളുടെ പുറത്തു തുങ്ങിക്കിടക്കുന്നു; കൈയിൽ കമ്പുള്ള ഒരു പൊന്തൻവടിയുണ്ട്; കീഴ്ക്കാലുറകളില്ലാത്ത കാലടികളിൽ ഇരിമ്പുലാടൻ തറച്ച പാപ്പാസ്സുകൾ കാണുന്നു; തലമുടി പറ്റേ വെട്ടിയിരിക്കുന്നു; താടി നീണ്ടുകിടക്കുന്നു.

വിയർപ്പ്, ചൂട്, കാൽനടയായുള്ള ദൂരയാത്ര, പൊടി-ഇവയെല്ലാം ചേർന്ന് ഈ തകരാറുപിടിച്ച സ്വരൂപത്തിന് എന്തൊരു ചീത്തത്തംകൂടിയാണ് ഉണ്ടാക്കിത്തീർത്തിട്ടുള്ളതെന്ന് എനിക്കറിഞ്ഞുകൂടാ. അയാളുടെ മുടി പറ്റെ വെച്ചു വെട്ടിയിരിക്കുന്നു. എങ്കിലും, ആ ഉള്ളതു പറ്റിക്കിടക്കുന്നുണ്ട്; അതു കുറച്ചു വളരാൻ തുടങ്ങി. കുറച്ചു കാലമായി അതു വെട്ടിക്കാറില്ലെന്നു തോന്നുന്നു.

അയാളെ ആരും അറിയില്ല. അയാൾ അവിടെ യദൃച്ഛയായി വന്നുപെട്ട ഒരു വഴി പോക്കൻ മാത്രമാണെന്നു കണ്ടാലറിയാം. അയാൾ എവിടെനിന്നു വന്ന് മെക്കനിൻ, ഒരു സമയം കടല്ക്കരയിൽനിന്ന്- എന്തുകൊണ്ടെന്നാൽ, ഏഴുമാസംമുൻപ് കാന്നിൽനിന്നു പാരീസ്സിലേക്കുണ്ടായ നെപ്പോളിയൻ ചക്ക്രവർത്തിയുടെ യാത്രയെ ദർശിച്ച അതേ തെരുവിലൂടെയാണ് അയാളും ഡി.യിലേക്കു വരുന്നതു കണ്ടത്. ഈ മനുഷ്യൻ പകൽ മുഴുവനും നടക്കുകയായിരിക്കണം. അയാൾ വല്ലാതെ ക്ഷീണിച്ചിട്ടുള്ളതുപോലെ തോന്നി. പട്ടണത്തിന്നു പുറത്തുള്ള പഴയ ചന്തസ്ഥലത്തിലെ ചില സ്ത്രീകൾ കാണുകയുണ്ടായി. അയാൾ ഗാസ്സ്റാന്ദിയിലെ നടക്കാവിലുള്ള മരക്കൂട്ടത്തിൽ വിശ്രമിക്കുന്നതും, ആ വഴിയറ്റത്തുള്ള ഉറവിൽനിന്നു വെള്ളം കുടിക്കുന്നതും. അയാൾക്കു വല്ലാതെ ദാഹിച്ചിരുന്നിരിക്കണം. എന്തുകൊണ്ടന്നാൽ, അയാൾ അവിടെനിന്ന് ഒരിരുന്നൂറടികൂടി പോയപ്പോൾ ചന്തസ്ഥലത്തുള്ള ഉറവിൽനിന്നു പിന്നെയും വെള്ളം കുടിപ്പാൻ നിന്നതായി, അയാളുടെ പിന്നാലെ കൂടിയ കുട്ടികൾ കണ്ടു.

റ്യൂ പ്രാഷേറിന്റെ മൂലയിൽ എത്തിയപ്പോൾ, അയാൾ ഇടത്തോട്ടു തിരിഞ്ഞു. ടൗൺഹാളിന്നു നേർക്കു നടന്നുതുടങ്ങി. അയാൾ അതിന്നുള്ളിൽക്കടന്നു; ഒരു കാൽമണിക്കൂർ കഴിഞ്ഞപ്പോൾ, പുറത്തേക്കുതന്നെ വന്നു. ഭയപ്പെട്ടുപോയ ഡി. പട്ടണവാസികൾക്കു ഗൾഫ്ഴുവാങ് വിളംബരം വായിച്ചു കേൾപ്പിക്കുവാൻവേണ്ടി മാർച്ച് 4-ാംന് ജനറൽ ദ്രുവൊ [1] കയറിനിന്ന കല്ലുബെഞ്ചിന്മേൽ, വാതിലക്കരികിലായി ഒരു പൊല്ലീസ്സുകാരൻ ഇരിപ്പുണ്ടായിരുന്നു. നമ്മുടെ വഴിപോക്കൻ തലയിൽനിന്നു തൊപ്പിയെടുത്ത്, ആ പൊല്ലീസ്സുകാരനെ താഴ്മയോടുകൂടി വന്ദിച്ചു. പൊല്ലീസ്സുകാരൻ ആ വന്ദനത്തിനു മറുപടി പറയാതെ, അയാളെ തുറിച്ചുനോക്കി; കുറച്ചുനേരത്തേക്ക് കണ്ണുകൊണ്ട് അയാളെ പിൻതുടർന്ന് ഒടുവിൽ ടൗൺഹാളിൽ കടന്നു.

കോശ്ബയിലെ കുരിശ് [2] എന്ന അടയാളമുള്ളേടത്ത് അന്നു ഡി.യിൽ ഒരു നല്ല ഹോട്ടലുണ്ടായിരുന്നു. അതിന്റെ ഉടമസ്ഥൻ ഴാക്ക്വാങ് ലബാർ എന്നു പേരായ ഒരാളാണ്; ഗ്രെനോബ്ലിലെ മൂന്നു സാമന്തരാജകുമാരന്മാർ എന്ന ഹോട്ടലിന്റെ ഉടമസ്ഥനും പട്ടാളത്തിൽ ഒരുദ്യോഗമുണ്ടായിരുന്ന ആളുമായ മറ്റൊരു ലബാറുമായുള്ള ചാർച്ച കാരണം ഇയ്യാൾക്കു പട്ടണത്തിൽ ഒരു പ്രമാണിത്തമുണ്ട്. ചക്രവർത്തി വന്നു കപ്പലിറങ്ങിയപ്പോൾ മൂന്നു സാമന്തരാജകുമാരന്മാരെന്ന ഹോട്ടലിനെപ്പറ്റി പല സംസാരങ്ങളും നാട്ടിൽ പരന്നു. ജനറൽ ബർത്ത്രാങ്ങ് [3] ഒരു വണ്ടിക്കാരന്റെ വേഷം ധരിച്ചു ജനുവരിമാസത്തിൽ അവിടെ ചെന്നിരുന്നു എന്നും, അദ്ദേഹം അവിടെ വെച്ചു പട്ടാളക്കാർക്കു കുരിശുബിരുദവും പൗരൻമാർക്കു കൈനിറച്ചു സ്വർണനാണ്യവും കൊടുത്തു എന്നും ഒരു ജനശ്രുതിയുണ്ട്. വാസ്തവം ഇതാണ്- ചക്രവർത്തി ഗ്രെനോബിള്‍ വന്നപ്പോൾ അവിടേക്കായി തയ്യാറാക്കിയിരുന്ന ഹോട്ടലിൽ കയറാൻ കൂട്ടാക്കിയില്ല; അദ്ദേഹം നഗരമുഖ്യനോടു പറഞ്ഞു: എനിക്കു പരിചയമുള്ള ഒരു ധർമ്മപുരുഷന്റെ വീട്ടിലേക്കാണ് ഞാനീ പോകുന്നത് അതുപ്രകാരം അദ്ദേഹം മൂന്നു സാമന്തരാജകുമാരന്മാർ എന്ന ഹോട്ടലിലേക്കുപോയി. മൂന്നു സാമന്ത രാജകുമാരന്മാർ എന്ന ഹോട്ടലിലെ ലബാറിനുണ്ടായിരുന്ന ഈ മാന്യപദവി, ഇരുപത്തഞ്ചു കാതം വഴി ദൂരത്തുള്ള കോൾബയിലെ കുരിശ് എന്ന ഹോട്ടലിലെ ലബാറിന്റെ മേൽ പ്രതിഫലിച്ചു. പട്ടണത്തിലുള്ളവർ ഇയ്യാളെപ്പറ്റി ഇങ്ങനെ സംസാരിച്ചു: ‘ഗ്രെനോബ്ലിലുള്ള ആളുടെ ചാർച്ചക്കാരനാണത്.’ നമ്മുടെ വഴിപോക്കൻ ഈ ഹോട്ടലിലേക്കു നടന്നു; ആ നാട്ടുപുറത്തേക്ക് അതൊന്നാന്തരംതന്നെയായിരുന്നു. അയാൾ അടുക്കളയിൽക്കടന്ന്–അങ്ങോട്ടു തെരുവിൽനിന്നു നേരെ കടക്കാം. എല്ലാ അടുപ്പുകളിലും തീപ്പിടിപ്പിച്ചിരിക്കുന്നു; തീത്തിണ്ണയിൽ തിയ്യു പടർന്നാളിക്കത്തുന്നു. ഹോട്ടലുടമസ്ഥൻ–അയാൾ തന്നെയായിരുന്നു പ്രധാന വെപ്പുകാരനും–ഒരു സ്റ്റ്യൂപാത്രത്തിന്റെ അടുക്കൽനിന്നു മറ്റൊന്നിന്റെ അടുക്കലേക്കായി പാഞ്ഞുനടന്ന്, വളരെ ജാഗ്രതയോടുകൂടി വണ്ടിക്കാരുടെ ഭക്ഷണം ഭംഗിയാക്കാൻ ശ്രമിക്കുകയാണ്–അടുത്ത മുറിയിൽനിന്ന് അവരുടെ ഉറക്കെയുള്ള സംസാരവും സംഭാഷണവും ചിരിയും കേൾക്കാമായിരുന്നു. യാത്രചെയ്തു ശീലമുള്ള ഏതൊരാൾക്കും, വണ്ടിക്കാരെക്കാളധികം ആഹ്ലാദത്തോടു കൂടി ചിരിക്കുന്നവർ വേറെയില്ലെന്നറിയാം. രണ്ടു പാർശ്വങ്ങളിലും കാടപ്പക്ഷികളാലും കാട്ടുകോഴികളാലും ഞെങ്ങിയിരിക്കുന്ന ഒരു തടിച്ച മലയണ്ണാൻ, തീയിനുമേലേ പിടിച്ച ഒരു നീണ്ട മാംസക്കുന്തത്തിന്മേൽ കിടന്നു തിരിയുന്നു; ലോസേ തടാകത്തിൽനിന്നു പിടിച്ച രണ്ടു വലിയ കണ്ണൻമത്സ്യങ്ങളും അല്ലോ തടാകത്തിൽ നിന്നു വലയിട്ട് ഒരു പൂമീനും അടുപ്പത്തു വേവുന്നുണ്ട്.

വാതിൽ തുറക്കുന്ന ശബ്ദം കേൾക്കുകയും, ഒരു പുതിയ ആൾ അകത്തേക്കു കടക്കുന്നതായറിയുകയും ചെയ്ത ഹോട്ടലുടമസ്ഥൻ, അപ്പുറത്തുനിന്നു കണ്ണെടുക്കാതെ, ചോദിച്ചു: സേർ നിങ്ങൾക്കെന്തുവേണം?’

‘ഭക്ഷണവും കിടപ്പാൻ സ്ഥലവും.’

‘ഇത്ര എളുപ്പം വേറെ ഒന്നിനുമില്ല.’ ഹോട്ടൽക്കാരൻ മറുപടി പറഞ്ഞു. ആസമയത്ത് അയാൾ തലതിരിച്ചു; ഒരു നോട്ടത്തിൽ വഴിപോക്കന്റെ സമ്പ്രദായം മുഴുവനും കൈയിലാക്കി തുടർന്നു പറഞ്ഞു: ‘പണം കൊടുത്താൽ...’

ആ മനുഷ്യൻ കുപ്പായക്കീശയിൽനിന്ന് ഒരു വലിയ തോൽപ്പണസഞ്ചി വലിച്ചെടുത്തു മറുപടി പറഞ്ഞു: ‘എന്റെ കയ്യിൽ പണമുണ്ട്.’

‘അങ്ങനെയാണെങ്കിൽ, ഞങ്ങൾ നിങ്ങളുടെ ചൊൽപ്പടിയിൽ.’ ഹോട്ടൽക്കാരൻ പറഞ്ഞു.

വഴിപോക്കൻ പണസ്സഞ്ചി കുപ്പായക്കീശയിൽത്തന്നെ ഇട്ടു; പുറത്തുനിന്നു പട്ടാളമാറാപ്പു നീക്കി; അതു വാതിലിന്റെ അരികിൽ നിലത്തു വെച്ചു; വടി കൈയിൽത്തന്നെ പിടിച്ചു; തീയിന്നടുക്കലുള്ള ഒരുയരം കുറഞ്ഞ പീഠത്തിൽ ഇരുന്നു. ഡി. പട്ടണം മലകൾക്കുള്ളിലാണ്. അവിടെ ഒക്ടോബർ മാസത്തിലെ വൈകുന്നേരം വലിയ തണുപ്പുണ്ട്.

എന്നാൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയ്ക്കു ഹോട്ടലുടമസ്ഥൻ ആ വഴിപോക്കനെ നല്ലപോലെ സൂക്ഷിച്ചുനോക്കി.

‘ഭക്ഷണം വേഗത്തിൽ തയ്യാറാവുമോ?’ ആ മനുഷ്യൻ ചോദിച്ചു.

‘ഇപ്പോൾ,’ ഹോട്ടലുടമസ്ഥൻ, മറുപടി പറഞ്ഞു.

പുറം തിരിഞ്ഞിരുന്ന ആ വഴിപോക്കൻ തീ കായുന്നതിനിടയ്ക്കു, ഗുണവാനായ ഹോട്ടലുടമസ്ഥൻ, ഴാക്ഷ്വാങ് ലബാർ, കുപ്പായക്കീശയിൽനിന്ന് ഒരു പെൻസിലെടുത്തു; ജനാലയ്ക്കരികിലുള്ള ഒരു ചെറുമേശമേൽ കിടക്കുന്ന ഒരു പഴയ വർത്തമാനപത്രത്തിന്റെ മൂല ചീന്തി കൈയിലാക്കി. എന്നിട്ട അയാൾ അതിന്റെ വെളുത്ത വക്കത്ത് ഒന്നോ രണ്ടോ വരി കുറിച്ചു; മുദ്രവെക്കാതെ മടക്കി; കാഴ്ചയിൽ അടുക്കളച്ചെക്കനും പരിചാരകനുമായി തന്നെ സഹായിച്ചുകൊണ്ടു നില്‍ക്കുന്ന ഒരു കുട്ടിയെ വിളിച്ച് ആ കടലാസ്സിൻകഷ്ണം ഏൽപിച്ചു. ആ അടുക്കളഭൃത്യന്റെ ചെകിട്ടിൽ ഒരു വാക്കു മന്ത്രിച്ചു; ആ കുട്ടി ടൗൺഹാളിനു നേരെ ക്ഷണത്തിൽ പാഞ്ഞു. വഴിപോക്കൻ ഇതൊന്നും കണ്ടില്ല. അയാൾ ഒരിക്കൽക്കൂടി ചോദിച്ചു: ഭക്ഷണം ക്ഷണത്തിൽ തയ്യാറാവുമോ?

‘ഇപ്പോൾ,’ ഹോട്ടലുടമസ്ഥന്‍ മറുപടി പറഞ്ഞു.

കുട്ടി തിരിച്ചെത്തി. അവൻ കടലാസ്സു തിരികെ കൊണ്ടുവന്നിരുന്നു. ഹോട്ടലുടമസ്ഥൻ അതു വാങ്ങി. ഒരു മറുപടി കാത്തിരുന്ന ആളെപ്പോലെ, ആർത്തിയോടു കൂടി നിവർത്തി, അയാൾ ശ്രദ്ധിച്ചു വായിക്കുന്നതായി തോന്നി; ഉടനെ അയാൾ തലകുലുക്കി; ഒരു നിമിഷനേരം ആലോചിച്ചു നിന്നു. എന്നിട്ട്, അയാൾ വഴിപോക്കൻ ഇരിക്കുന്നേടത്തേക്കടുത്തുചെന്നു. ആ മനുഷ്യൻ അത്ര വളരെ സന്തോഷകരമല്ലാത്ത ഒരു മനോരാജ്യത്തിൽ മഗ്നനായിരുന്നു.

‘സേർ, എനിക്കു നിങ്ങളെ സ്വീകരിക്കുവാൻ നിവൃത്തിയില്ല.’ ഹോട്ടലുടമസ്ഥൻ പറഞ്ഞു.

ആ മനുഷ്യൻ പകുതി എഴുന്നേറ്റു. എന്ത്! ഞാൻ പണം തരില്ലെന്നു നിങ്ങൾക്കു ഭയമുണ്ടോ? ഞാൻ മുൻകൂട്ടി പണം തരണമെന്നുണ്ടോ? ഞാൻ പറയുന്നു, എന്റെ കൈയിൽ പണമുണ്ട്.’

‘അതല്ല.’

‘പിന്നെ എന്താ?’

‘നിങ്ങൾക്കു പണമുണ്ട്-’

‘ഉവ്വ്,’ ആ മനുഷ്യൻ പറഞ്ഞു.

‘എനിക്ക് അറയൊന്നും ഒഴിവില്ല,’ ഹോട്ടലുടമസ്ഥൻ പറഞ്ഞു.

ആ മനുഷ്യൻ ശാന്തതയോടുകുടി പറഞ്ഞു: ‘എന്നെ കുതിരപ്പന്തിയിലാക്കു!’

‘നിവൃത്തിയില്ല.’

‘എന്തുകൊണ്ട്?’

‘അതിൽ കുതിരകളെക്കൊണ്ടു സ്ഥലമില്ല.’

‘അങ്ങനെയാവട്ടെ; എന്നാൽ അതിന്റെ അടുത്ത് ഒരു കൊട്ട വൈക്കോൽ മതി. ഏതായാലും ഭക്ഷണം കഴിഞ്ഞിട്ട് നമുക്കതാലോചിക്കാം.’

‘എന്നെക്കൊണ്ട് നിങ്ങൾക്കു ഭക്ഷണം തരാൻ സാധിക്കയില്ല.’

മന്ദമായും ഉറപ്പിച്ചുമുള്ള ഒരു സ്വരത്തിൽ പറഞ്ഞ ഈ മറുപടി ആ അപരിചിതന്നു കുറേ കാര്യമായി തോന്നി. അയാൾ എണീറ്റു.

‘ആ! ഹ! പക്ഷേ, ഞാൻ വിശന്നു ചാവുന്നു. പുലർന്നപ്പോൾ നടന്നുതുടങ്ങിയതാണ് ഞാൻ. ഞാൻ പന്ത്രണ്ടു കാതം വഴി നടന്നിരിക്കുന്നു. ഞാൻ പണം തരാം. എനിക്കു വല്ലതും കഴിച്ചാൽ കൊള്ളാം.’

‘എന്റെ പക്കൽ ഒന്നുമില്ല,’ ഹോട്ടലുടമസ്ഥൻ പറഞ്ഞു.

ആ മനുഷ്യൻ പൊട്ടിച്ചിരിച്ചു; അയാൾ തിയ്യിനും അടുപ്പുകൾക്കും നേരെ തിരിഞ്ഞുനോക്കി. ‘ഒന്നുമില്ല! അതൊക്കെപ്പിന്നെ?’

‘അതിന്നൊക്കെ ആവശ്യക്കാരായിരിക്കുന്നു.’

‘ആരാണ്?’

‘വണ്ടിക്കാർ.’

‘അവർ എത്ര പേരുണ്ട്?’

‘പന്ത്രണ്ട്.’

‘ഇതിൽ ഇരുപതു പേർക്കു മതിയാവുന്ന ഭക്ഷണമുണ്ടല്ലോ.’

‘അവർ അതു മുഴുവനും വേണമെന്നു പറഞ്ഞു പണം മുൻകൂർ തന്നിരിക്കുന്നു.’

ആ മനുഷ്യൻ അവിടെത്തന്നെ ഇരുന്നു; സ്വരം ഒട്ടും പൊന്തിക്കാതെ അയാൾ പറഞ്ഞു: ‘ഞാൻ ഒരു ഹോട്ടലിലാണ്; എനിക്കു വിശക്കുന്നു; ഞാൻ ഇവിടെത്തന്നെ കൂടും.’

‘അപ്പോൾ ഹോട്ടലുടമസ്ഥൻ കുനിഞ്ഞ് അയാളുടെ ചെകിട്ടിൽ, അയാളെ ഞെട്ടിത്തെറിപ്പിച്ച ഒരു സ്വരത്തിൽ പറഞ്ഞു: കടന്നുപോവു.’

ഈ സമയത്തു വഴിപോക്കൻ മുൻപോട്ടു കുനിഞ്ഞിരുന്ന് ഇരിമ്പുകെട്ടുള്ള തന്റെ വടിത്തലപ്പുകൊണ്ടു ചില തീക്കൊള്ളികളെ തീയിലേക്കു തട്ടിയിടുകയായിരുന്നു; അയാൾ പെട്ടെന്നു തിരിഞ്ഞുനോക്കി, എന്തോ പറയാൻ വായ തുറന്നു. പക്ഷേ, ഹോട്ടലുടമസ്ഥൻ അയാളുടെ മുഖത്ത് ഉറപ്പിച്ചുനോക്കിക്കൊണ്ടു പിന്നേയും ഒരു താഴ്‌ന്ന സ്വരത്തിൽ തുടർന്നുപറഞ്ഞു: ‘നില്ക്കു! ആവക സംസാരമൊക്കെ ധാരാളം കഴിഞ്ഞു. നിങ്ങളുടെ പേർ ഞാൻ നിങ്ങൾക്കു പറഞ്ഞുതരണമോ?’ നിങ്ങളുടെ പേർ ഴാങ് വാൽഴാങ് എന്നാണ്. ഇനി ആരാണെന്നും ഞാൻ പറഞ്ഞുതരണമോ? നിങ്ങൾ അകത്തേക്കു കടക്കുന്നതു കണ്ടപ്പോൾത്തന്നെ, എനിക്കൊരു സംശയം തോന്നി; ഞാൻ ടൗൺഹാളിലേക്കു പറഞ്ഞയച്ചു; ഇതാണ് എനിക്കു കിട്ടിയ മറുപടി. നിങ്ങൾക്ക് അക്ഷരം തിരിയുമോ?’

ഇങ്ങനെ പറഞ്ഞുകൊണ്ട്, ഹോട്ടലിൽനിന്ന് ടൗൺഹാളിലേക്കും ടൗൺഹാളിൽനിന്നു ഹോട്ടലിലേക്കും അപ്പോൾത്തന്നെ പോയി തിരിച്ചെത്തിയ കടലാസ്സ് ഹോട്ടലുടമസ്ഥൻ ആ അപരിചിതന്നു നല്ലപോലെ നിവർത്തി കാണിച്ചുകൊടുത്തു. ആ മനുഷ്യൻ അതൊന്ന് ഓടിച്ചുനോക്കി. ഹോട്ടൽക്കാരൻ കുറച്ചിട മിണ്ടാതെ നിന്നതിനുശേഷം ആരംഭിച്ചു: ‘എല്ലാവരോടും മര്യാദയോടുകൂടി പെരുമാറുന്നതാണ് എന്റെ പതിവ്. കടന്നുപോവു!’

ആ മനുഷ്യന്റെ തല താഴ്‌ന്നു; അയാൾ നിലത്തുവെച്ചിരുന്ന പട്ടാളമാറാപ്പെടുത്തു; പുറത്തേക്കിറങ്ങി.

അയാൾ പ്രധാന നിരത്തിൽ കടന്നു. ദുഃഖിതനും അവമാനിതനുമായ ഒരാളെപ്പോലെ, വീടുകളുടെ ഓരത്തിലൂടെ, അയാൾ ഒരുക്കിൽ നേരേ നടന്നു. ഒരിക്കലെങ്കിലും അയാൾ അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ, കോൾബയിലെ കുരിശ് എന്ന ഹോട്ടലിന്റെ ഉടമസ്ഥൻ, അവിടെയുള്ള എല്ലാ അതിഥികളോടും തെരുവിലുള്ള എല്ലാ വഴിയാത്രക്കാരോടുംകൂടി, ഉന്മേഷപൂർവം സംസാരിച്ചുകൊണ്ടും തന്നെ ചൂണ്ടിക്കാണിച്ചുകൊണ്ടും ഹോട്ടലുമ്മറത്തു നില്ക്കുന്നത് അയാൾക്കു കാണാമായിരുന്നു; എന്നല്ല, ആ ആൾക്കൂട്ടത്തിന്റെ ഭയവും അവിശ്വാസവും നിറഞ്ഞ നോട്ടങ്ങളിൽനിന്നു, തന്റെ വരവ് ആ പട്ടണത്തിലെങ്ങും ഒരു പ്രധാന സംഗതിയായിത്തീരുക എന്നത് ഇപ്പോൾ കഴിയുമെന്നും അയാൾക്കൂഹിക്കാമായിരുന്നു.

അയാൾ ഇതൊന്നുംതന്നെ കണ്ടില്ല. ചതഞ്ഞമർന്നുകഴിഞ്ഞ ആളുകൾ പിന്നോക്കം നോക്കുക പതിവില്ല. അല്ലെങ്കിൽത്തന്നെ അവർക്കു തങ്ങളുടെ പിന്നാലെ വരുന്ന ആപത്തു വേണ്ടതിലധികം അറിയാം.

അങ്ങനെ, അയാൾ നില്ക്കാതെ നടന്നു. തനിക്കു യാതൊരറിവുമില്ലാത്ത ഓരോ തെരുവുകൾ കടന്നു, ദുഃഖിതരിൽ സാധാരണമായ ക്ലമവിസ്മൃതിയോടു; കൂടി കുറച്ചുദുരം പോയി. വിശപ്പുകൊണ്ടുള്ള പ്രാണവേദന അയാൾക്കു കഠിനമായിത്തീർന്നു. രാത്രി അടുത്തെത്തിയിരുന്നു. വല്ല താവളവും കണ്ടുകിട്ടില്ലേ എന്ന് അയാൾ ചുറ്റും നോക്കി.

ആ പ്രദേശത്തെ നല്ല ഹോട്ടലിൽ അയാൾക്കു പ്രവേശനമില്ലെന്നുവന്നു; വളരെ താഴ്‌ന്നതരത്തിലുള്ള ഒരു ഭക്ഷണശാല, എത്രതന്നെ മോശമായാലും ശരി, ഒരു ചെറ്റക്കുടിൽ, അയാൾ അന്വേഷിക്കുകയായി. ആ സമയത്തു തെരുവിന്റെ അങ്ങേ അറ്റത്തുനിന്നു ഒരു വെളിച്ചം കണ്ടു; ഇരിമ്പുകൊണ്ടുള്ള ഒരു കുരിശുതുലാത്തണ്ടിൽനിന്നു തുങ്ങിക്കിടക്കുന്ന ഒരു പയിൻമരത്തുപ്പു, സന്ധ്യാസമയത്തുള്ള വെള്ളനഭസ്സിനു നേരെ തെളിഞ്ഞുകണ്ടു. അയാൾ അങ്ങോട്ടു നടന്നു.

അതു വാസ്തവത്തിൽ ഒരു ചാരായപ്പീടികതന്നെയാണെന്നു തെളിഞ്ഞു; റ്യൂ ദ് ഷാഫോവിലെ ചാരായക്കട.

വഴിപോക്കൻ കുറച്ചുനേരം അവിടെ നിന്നു; മേശപ്പുറത്തു കത്തുന്ന ഒരു ചെറിയ വിളക്കുകൊണ്ടും അടുപ്പുതിണ്ണയിലെ വമ്പിച്ച തിയ്യുകൊണ്ടും പ്രകാശമാനമായി. ചാരായക്കടയ്ക്കുള്ളിലുള്ള ഒരുയരം കുറഞ്ഞ മുറിയിലേക്ക് അയാൾ ജനാലപ്പഴുതിലൂടെ പാളിനോക്കി. അവിടെ ചിലരുണ്ട് ഇരുന്നു കുടിക്കുന്നു. ഷാപ്പുടമസ്ഥൻ തീക്കായുകയാണ്. ഒരു തിരിപ്പുകയറ്റു യന്ത്രത്തിൽനിന്നു തൂങ്ങിക്കിടക്കുന്ന ഒരിരുമ്പുപാത്രത്തിൽ എന്തോ തിയ്യിനു മുകളിൽ കിടന്നു തിളയ്ക്കുന്നുണ്ട്.

ഒരു ഹോട്ടലിന്റെ മട്ടിൽത്തന്നെയുള്ള ഈ ചാരായക്കടയ്ക്കു പുറത്തേക്കു രണ്ടു പഴുതുണ്ട്. ഒന്നു തെരുവിലേക്കും, മറ്റേത് വളം നിറഞ്ഞ ഒരു ചെറുമുറ്റത്തേക്കും. തെരുവിലേക്കുള്ള വാതിലിലൂടെ കടപ്പാൻ വഴിപോക്കന്നു ധൈര്യമുണ്ടായില്ല. അയാൾ പതുക്കെ മുറ്റത്തേക്കു കടന്നു; പിന്നെയും നിന്നു; ഉപായത്തിൽ നീക്കു നീക്കി, വാതിൽ തുറന്നു.

‘ആ പോകുന്നതാർ?’ ഷാപ്പുടമസ്ഥൻ ചോദിച്ചു.

‘ഭക്ഷണവും കിടപ്പാൻ സ്ഥലവും ആവശ്യമുള്ള ഒരാൾ.’

‘നല്ലത്, ഭക്ഷണവും കിടപ്പാൻ സ്ഥലവും ഞങ്ങൾ ഇവിടെ തയ്യാറാക്കിക്കൊടുക്കുന്നു.’

അയാൾ അകത്തേക്കു ചെന്നു. അവിടെ ഇരുന്നു കുടിക്കുന്നവരെല്ലാം അങ്ങോട്ടുനോക്കി. ഒരു ഭാഗത്തുനിന്നു വിളക്കും മറ്റേ ഭാഗത്തുനിന്ന് അടുപ്പിൽ തീയ്യും അയാളെ തെളിയിച്ചുകാണിച്ചു. അയാൾ തന്റെ പട്ടാളമാറാപ്പു പുറത്തുനിന്നെടുക്കുന്നതിനിടയ്ക്ക് അവർ അയാളെ നോക്കിപ്പഠിച്ചു.

ഷാപ്പുടമസ്ഥൻ പറഞ്ഞു: ‘അതാ, തീക്കായാം. ഭക്ഷണം അടുപ്പത്തു വേവുന്നു.ചങ്ങാതി, വരൂ, തീക്കാഞ്ഞോളൂ.’

അയാൾ അടുത്തുചെന്നു, തിയ്യിന്നരികിൽ ഇരുന്നു. നടന്നിട്ടുള്ള ക്ഷീണം കൊണ്ട് കുഴഞ്ഞ കാൽ അയാൾ തിയ്യിന്റെ അടുക്കലേക്കു നീട്ടി; അടുപ്പിനു മേലെപാത്രത്തിൽനിന്ന് ഒരു രുചികരമായ ഗന്ധം പുറപ്പെട്ടിരുന്നു. നല്ലപോലെ താഴ്ത്തിയിട്ടിരുന്ന തൊപ്പിക്കുള്ളിലൂടെ കുറച്ചുമാത്രം പ്രത്യക്ഷീഭവിച്ച അയാളുടെമുഖത്തു, വളരെക്കാലമായി കൂടിക്കലർന്ന സംതൃപ്തിയുടെ ഒരു നേരിയ തെളിവുകാണപ്പെട്ടു.

എന്നല്ല, ആ മുഖത്തിന്റെ ആകൃതി ദൃഢതയും ഉത്സാഹവും ദുഃഖശീലവും കാണിക്കുന്നു. ആ മനുഷ്യന്റെ മുഖഭാവം അത്ഭുതകരമായിരുന്നു; ആദ്യമായി സാധുത്വം തോന്നിച്ചുകൊണ്ട് ഒടുവിൽ അതു സഗൗരവമായ ക്രൂരതയിൽച്ചെന്നവസാനിക്കുന്നു. ചവറ്റിൽക്കിടക്കുന്ന തിയ്യുപോലെ, അയാളുടെ കണ്ണു പോളകൾക്കുള്ളിൽ തിളങ്ങി.

സംഗതിവശാൽ മേശയ്ക്കടുത്തുണ്ടായിരുന്നവരിൽ ഒരാൾ, ഒരു മത്സ്യക്കച്ചവടക്കാരനായിരുന്നു, അയാൾ റ്യു ദ് ഷാഫോവിലെ ചാരായക്കടയിൽ വരുന്നതിനുമുൻപ് കുതിരയെ തളയ്ക്കാൻ വേണ്ടി ലബാറുടെ ഹോട്ടലിൽ പോയി. കാണ്മാൻ സുഖമില്ലാത്ത ഈ അപരിചിതനെ അയാൾ അന്നു രാവിലെത്തന്നെ ബ്രാദാസിനും***നും–ഞാൻ പേർ മറന്നു; എസ്കൂൾബ്ലോങ്ങാണോ എന്നു സംശയം– ഇടയ്ക്കുള്ള നിരത്തിൽവെച്ചു യദൃച്ഛയാ കണ്ടുമുട്ടി. ആ കണ്ടസമയത്ത് അപ്പോൾത്തന്നെ കഠിനമായി ക്ഷീണിച്ച മട്ടിലായിരുന്ന നമ്മുടെ വഴിപോക്കൻ മത്സ്യക്കച്ചവടക്കാരനോടു തന്നെയും കുതിരപ്പിൻപുറത്തു കേറ്റി കൊണ്ടുപോകാമോ എന്നു ചോദിച്ചു; കുതിരയുടെ നടത്തത്തിന് ഒന്നുകൂടി മുറുക്കം കൂട്ടുകയല്ലാതെ മത്സ്യവ്യാപാരി അതിനു മറുപടിയൊന്നും പറഞ്ഞില്ല. ഈ മത്സ്യക്കച്ചവടക്കാരൻ, ഴാക്ക്വാങ് ലബാറുടെ നാലുപുറത്തും അരമണിക്കൂർ മുൻപു കൂടിയ ആൾക്കൂട്ടത്തിലെ ഒരംഗമായിരുന്നു; കോൾബയിലെ കുരിശ് എന്ന സ്ഥലത്തുള്ള ആളുകളോട് അയാൾ രാവിലെ ആ മനുഷ്യനെ കണ്ടെത്തിയ കഥ പറഞ്ഞു. അയാൾ ഇരുന്നേടത്തുനിന്നു ഹോട്ടൽക്കാരനോട് അടുത്തുചെല്ലുവാൻ ഉപായത്തിൽ ഒരാംഗ്യം കാണിച്ചു. ഹോട്ടൽക്കാരൻ അടുത്തു ചെന്നു. ഒരു താഴ്‌ന്ന സ്വരത്തിൽ അവർ എന്തോ സംസാരിച്ചു. വഴിപോക്കൻ പിന്നെയും മനോരാജ്യത്തിൽ മുങ്ങിയിരിക്കുന്നു.

ഹോട്ടലുടമസ്ഥൻ തിയ്യിന്റെ അടുക്കലേക്കു ചെന്നു. ആ വഴിപോക്കന്റെ ചുമലിൽ പെട്ടെന്നു കൈ വെച്ചു പറഞ്ഞു: ‘നിങ്ങൾക്ക് ഇവിടെനിന്നു പോകാറായി.’

അപരിചിതൻ ഉടനെ മുഖംതിരിച്ചു. ശാന്തതയോടുകൂടി പറഞ്ഞു, ‘ഹാ നിങ്ങൾ അറിഞ്ഞു?–’

‘ഉവ്വ്.’

‘മറ്റേ ഹോട്ടലിൽനിന്ന് എന്നെ ആട്ടിയയച്ചു.’

‘ഇവിടെനിന്നും നിങ്ങളെ പറഞ്ഞയക്കേണ്ടിയിരിക്കുന്നു.’

‘ഞാൻ എവിടെ പോണമെന്നാണ് നിങ്ങൾക്കാവശ്യം?’

‘മറ്റെവിടെയെങ്കിലും.’

ആ മനുഷ്യൻ വടിയെടുത്തു. പട്ടാളമാറാപ്പെടുത്തു പുറപ്പെട്ടു.

പുറത്തേക്കിറങ്ങിയപ്പോൾ കോൾബയിലെ കുരിശിൽനിന്നു കൂടെ കൂടിയവരും അതുവരെ അവിടെയെവിടെയോ ഒളിച്ചിരുന്നവരുമായ കുട്ടികൾ അയാളുടെ നേരെ കല്ലെറിഞ്ഞു. അയാൾ ദേഷ്യപ്പെട്ടു പിന്നോക്കം ചെന്നു. തന്റെ വടിയോങ്ങി അവരെ പേടിപ്പെടുത്തി: ഒരുകൂട്ടം പക്ഷികളെപ്പോലെ കുട്ടികളെല്ലാം പറപറന്നു.

അയാൾ ജയിലിനു മുൻപിലെത്തി. പുറത്തെ വാതില്ക്കൽ അകത്തു മണിയോടുകൂടിയ ഒരിരുമ്പുചങ്ങല കണ്ടു. അയാൾ അതു പിടിച്ചുവലിച്ചു.

വാതിലിന്റെ സാക്ഷ നീങ്ങി.

‘ഹേ, ജയിൽമൂപ്പ,’ തന്റെ തൊപ്പി സമര്യാദമായി മാറ്റിക്കൊണ്ട് അയാൾ പറഞ്ഞു. ‘ദയചെയ്ത് എന്നെ അകത്തു കടക്കാൻ സമ്മതിച്ച്, ഇന്ന് രാത്രിക്ക് ഒരു താവളം തരുമോ?’

ഒരു ശബ്ദം മറുപടി പറഞ്ഞു: ‘ജയിൽ ഹോട്ടലല്ല. നിങ്ങളെ പൊല്ലീസ്റ്റുകാരെക്കൊണ്ടു പിടിപ്പിക്കു; എന്നാൽ ഇങ്ങോട്ടു കടത്തും.’

സാക്ഷ പിന്നേയും അടഞ്ഞു.

അയാൾ പല തോട്ടങ്ങളുമുള്ള ഒരു തെരുവിലേക്ക് കടന്നു. അവയിൽ ചിലതിനുചുറ്റും ചെടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്; ആ ചെടിക്കൂട്ടം തെരുവിന് ഒരു ചന്തംകൂട്ടി ഈ തോട്ടങ്ങൾക്കും ചെടിക്കൂട്ടങ്ങൾക്കും ഇടയിൽ അയാൾ രണ്ടാംനിലയുയർത്താത്ത ഒരു ചെറുവീടു കണ്ടു; അതിന്റെ ഒരു ജനാലയിലൂടെ ഒരു വെളിച്ചം പ്രകാശിച്ചിരുന്നു; ചാരായക്കടയിൽവെച്ചു ചെയ്തതുപോലെ അയാൾ ആ ജനാലയ്ക്കുള്ള കണ്ണാടിച്ചില്ലിലൂടെ സൂക്ഷിച്ചുനോക്കി. അതിനുള്ളിൽ ഒരു വെള്ളയടിച്ച മുറിയും, അച്ചടിപ്പുള്ളികളുള്ള പരുത്തിത്തുണികൊണ്ടു മൂടിവിരിച്ച ഒരു കട്ടിലും, ഒരു മൂലയ്ക്കായി ഒരു തൊട്ടിലും, കുറച്ചു ചില മരക്കസാലകളും, ചുമരിന്മേൽ തൂക്കിയ ഒരു ഇരട്ടത്തിരത്തോക്കും ഉണ്ടായിരുന്നു. മുറിയുടെ നടുവിൽ ഒരു മേശ കിടക്കുന്നു. ഒരു ചെമ്പുവിളക്കു വെള്ളത്തുണികൊണ്ടുള്ള പരുത്ത മേശവിരിപ്പിനേയും, വെള്ളിപോലെ തിളങ്ങുന്നതും വീഞ്ഞു നിറഞ്ഞതുമായ ഒരു ബീരളവുപാത്രത്തേയും, തവിട്ടുനിറത്തിലുള്ള ഒരു സൂപ്പുകുഴിത്തളികയേയും തെളിയിച്ചു കാണിച്ചു. ആ മേശയ്ക്കടുത്തു, സന്തോഷത്തേയും സൗശീല്യത്തേയും കാണിക്കുന്ന മുഖഭാവത്തോടുകൂടി നാല്പതു വയസ്സോടടുത്ത ഒരാൾ, കാൽമുട്ടുകൾക്കിടയിൽ ഒരു ചെറുകുട്ടിയെ വെച്ച് ആടിച്ചുംകൊണ്ടിരിക്കുന്നു. അടുക്കൽത്തന്നെ നന്നേ ചെറുപ്പക്കാരിയായ ഒരു സ്ത്രീ ഇരുന്നു മറ്റൊരു കുട്ടിയേയും ഓമനിക്കുന്നുണ്ട്. അച്ഛൻ ചിരിക്കുന്നു; കുട്ടികൾ ചിരിക്കുന്നു; അമ്മ പുഞ്ചിരിക്കൊള്ളുന്നു.

ഈ കൗതുകകരവും സന്തോഷപ്രദവുമായ കാഴ്ച കണ്ട് ആ അപരിചിതൻ കുറച്ചിട മനോരാജ്യത്തിൽ മുങ്ങി. അയാളുടെ വിചാരം എന്തായിരുന്നു? അയാളെക്കൊണ്ടു മാത്രമേ പറയാൻ കഴിയൂ. ഈ സന്തോഷം നിറഞ്ഞ വീട് അതിഥിസൽക്കാരത്തിൽ താൽപ്പര്യമുള്ളതായിരിക്കുമെന്നും, ഇത്രമേൽ സുഖപൂർണമായ ഒരു സ്ഥലത്തു പക്ഷേ, കുറച്ചു ദീനാനുകമ്പകൂടി കണ്ടേക്കാമെന്നും അയാൾ വിചാരിച്ചിരിക്കാം.

അയാൾ കണ്ണാടിച്ചില്ലിന്മേൽ വളരെപ്പതുക്കെ ഒരു ചെറിയ മുട്ടു മുട്ടി.

അവർ അതു കേട്ടില്ല.

അയാൾ ഒരിക്കൽക്കൂടി മുട്ടി.

ആ സ്ത്രീ ഇങ്ങനെ പറയുന്നത് അയാൾ കേട്ടു; ‘ഭർത്താവേ ആരോ വിളിക്കുന്നതുപോലെ തോന്നുന്നു.’

‘ഇല്ല.’ ഭർത്താവ് മറുപടി പറഞ്ഞു.

അയാൾ മൂന്നാമതൊരിക്കൽക്കൂടി മുട്ടി.

ഭർത്താവെണീറ്റു, വിളക്കെടുത്തു, വാതില്ക്കലേക്കു ചെന്ന് അതു തുറന്നു.

അയാൾ പകുതി കൃഷിക്കാരന്റേയും പകുതി കൈവേലക്കാരന്റേയും മട്ടിൽ ഒരുയരമുള്ള ആളായിരുന്നു. ഇടത്തേ ചുമലുവരെ എത്തുന്നതും തോൽകൊണ്ടുള്ളതുമായ ഒരുടുപ്പുമറ അയാൾ ധരിച്ചിട്ടുണ്ട്. ഒരു കുപ്പായക്കീശയിൽക്കിടക്കുന്നതുപോലെ അരപ്പട്ടകൊണ്ടു താങ്ങിയിരിക്കുന്ന ഒരു ചുറ്റിക, ഒരു ചുകന്ന ഉറുമാൽ, വെടിമരുന്നുകുറ്റി, വേറെ പലത് എന്നിവകൊണ്ട് ആ ഉടുപ്പുമറ കുറച്ചൊന്ന് ഉന്തിയിരുന്നു. തല അല്പം പിന്നോട്ടു ചാഞ്ഞിട്ടാണ്; ധാരാളമായി തുറന്നിട്ട പിന്നോക്കം മടക്കിവെച്ചിരുന്ന അടിക്കുപ്പായം, വെളുത്തതും മറവില്ലാത്തതുമായ അയാളുടെ കാളക്കഴുത്തിനെ വെളിപ്പെടുത്തിയിരുന്നു. അയാളുടെ കൺപോളകൾ കനത്തവയാണ്; അയാൾ കറുത്തു മുറ്റിയ മേൽമീശ വെച്ചിരുന്നു; അയാളുടെ കണ്ണുകൾക്കു നല്ല വലുപ്പമുണ്ട് അയാളുടെ മുഖത്തിന്റെ കീഴഭാഗം ഒരു തുമ്പിക്കയ്യിന്റെ ഛായയിലാണ്; ഇതിനെല്ലാം പുറമേ, ഇന്നവിധമെന്നു വിവരിക്കാൻ വയ്യാത്ത മട്ടിൽ, താൻ തന്റെ നിലയ്ക്കാണ് നില്ക്കുന്നതെന്ന് പറയുന്ന ഒരു ഭാവവിശേഷം അയാൾക്കുണ്ടായിരുന്നു.

‘സേർ, എനിക്ക് മാപ്പു തരണം,’ വഴിപോക്കൻ പറഞ്ഞു. ‘പണത്തിനു മാത്രമായി, ഒരു കിണ്ണം സൂപ്പും, കിടന്നുറങ്ങുവാൻ അവിടെ ആ തോട്ടത്തിലുള്ള ചായ്ചുകെട്ടിയതിൽ ഒരു മൂലയും, നിങ്ങൾ എനിക്ക് തരുമോ? എന്നോടു പറയു; നിങ്ങൾക്ക് തരാൻ കഴിയുമോ? പണത്തിന്?’

‘നിങ്ങൾ ആരാണ്?’ വീട്ടുടമസ്ഥൻ കൽപിച്ചുചോദിച്ചു.

ആ മനുഷ്യൻ മറുപടി പറഞ്ഞു: ‘ഞാൻ ഇതാ പ്വി-മ്വാസ്സോങ്ങിൽനിന്ന് വന്നു. ഞാൻ ഇന്ന് പകൽ മുഴുവനും നടക്കുകയായിരുന്നു. ഞാൻ പന്ത്രണ്ട് കാതം വഴി നടന്നിരിക്കുന്നു. നിങ്ങൾക്കു സാധിക്കുമോ–ഞാൻ പണം തന്നാൽ?’

ആ കൃഷിക്കാരൻ പറഞ്ഞു: ‘പണം തരാൻ കഴിവുള്ള ഒരു മാന്യൻ താമസിക്കാൻ സ്ഥലം ചോദിച്ചാൽ ഇല്ലെന്ന് ഞാൻ പറയില്ല. അപ്പോൾ, എന്തേ നിങ്ങൾ ഹോട്ടലിൽ പോവാത്തത്?’

‘അവിടെ സ്ഥലമില്ല.’

‘ആയി! അതു വരാൻ വയ്യ. ഇന്ന് ചന്തദിവസമോ ഉത്സവദിവസമോ അല്ല. നിങ്ങൾ ലബാറിന്റെ ഹോട്ടലിൽ പോയോ?’

‘ഉവ്വ്’

‘എന്നിട്ട്?’

ആ വഴിപോക്കൻ പരിഭ്രമിച്ചുകൊണ്ട് മറുപടി പറഞ്ഞു: ‘എനിക്കറിഞ്ഞുകൂടാ. ‘അയാൾ എന്നെ താമസിപ്പിച്ചില്ല.’

‘നിങ്ങൾ റ്യൂ ഷാഫോവിൽ–എന്താ അയാളുടെ പേർ?– അവിടെ പോയോ?’

‘വഴിപോക്കന്റെ പരിഭ്രമം വർദ്ധിച്ചു; അയാൾ വിക്കിപ്പറഞ്ഞു, അയാളും എന്നെ സ്വീകരിച്ചില്ല.’

കൃഷിക്കാരന്റെ മുഖത്ത് ഒരവിശ്വാസം കയറി; അയാൾ പുതിയ അതിഥിയെ കാലുമുതൽ തലവരെ ഒന്നു നോക്കിപ്പഠിച്ചു; പെട്ടെന്ന് ഒരു കിടുകിടുപ്പോടുകൂടി അയാൾ ഉറക്കെപ്പറഞ്ഞു:–‘നിങ്ങളാണോ ആ മനുഷ്യൻ?’

അയാൾ ആ അപരിചിതന്റെ നേരെ പുതുതായി ഒന്നു നോക്കി; രണ്ടുമൂന്നടി പിന്നോക്കം വെച്ചു, വിളക്ക് മേശപ്പുറത്തു നിർത്തി, ചുമരിൽ തുക്കിയിരുന്ന തോക്കെടുത്തു.

ഇതിനിടയിൽ, നിങ്ങളാണോ ആ മനുഷ്യൻ? എന്നു കേട്ടതോടുകൂടി, സ്ത്രീ ഇരുന്നേടത്തുനിന്നെണീറ്റു, രണ്ടു കുട്ടികളേയും വാരിവലിച്ചെടുത്തു, നഗ്നമായ മാറിടത്തോടും, ഭയപ്പെട്ട പരിഭ്രമിച്ചിട്ടുള്ള നോട്ടത്തോടുംകൂടി, ആ അപരിചിതനെ പേടിച്ച് തുറിച്ചുനോക്കിക്കൊണ്ട് ഭർത്താവിന്റെ പിന്നിൽ ഉപായത്തിൽ ചെന്നഭയം പ്രാപിച്ചു: അവൾ ഒരു താഴ്‌ന്ന സ്വരത്തിൽ പിറുപിറുത്തു, ‘തെമ്മാടിക്കള്ളാ!’

ഒരാൾക്ക് വിചാരിക്കാവുന്നതിലും അത്യധികം വേഗത്തിലാണ് ഈ പറഞ്ഞതെല്ലാം ഉണ്ടായത്. കുറച്ച് നിമിഷങ്ങളോളം ഒരണലിപ്പാമ്പിനെ നോക്കിക്കാണുന്നതുപോലെ, ആ അപരിചിതനെ സൂക്ഷിച്ചുനോക്കിയതിനുശേഷം, വീട്ടുടമസ്ഥൻ വാതിലിന്റെ അടുക്കലേക്ക് മടങ്ങിച്ചെന്നു പറഞ്ഞു: ‘ഉം, ഓട്’

‘ദയ വിചാരിച്ചുമാത്രം ഒരു ഗ്ലാസ്സ് വെള്ളം,’ ആ മനുഷ്യൻ പറഞ്ഞു.

‘എന്റെ തോക്കിൽനിന്ന് ഒരുണ്ട!’ കൃഷിക്കാരൻ പറഞ്ഞു.

ഉടനെ അയാൾ വാതിൽ കൊട്ടിയടച്ചു; ഊക്കോടുകൂടി രണ്ടു സാക്ഷയും വലിച്ചിടുന്നത് ആ മനുഷ്യൻ കേട്ടു. ഒരു നിമിഷംകൂടി കഴിഞ്ഞ്, ജനാലയുടെ നീക്കുകൾ നീങ്ങി; വിലങ്ങനെ ഒരിരുമ്പുവടി വലിച്ചിടുന്ന ശബ്ദം പുറത്തേക്ക് കേൾക്കാമായിരുന്നു.

രാത്രി കൂടിക്കൂടി വന്നു. ആൽപ്സ് പർവതത്തിൽനിന്നുള്ള ഒരു തണുത്ത കാറ്റടിച്ചു ഊർദ്ധ്വൻ വലിച്ചിട്ടടങ്ങുന്ന പകലിന്റെ പ്രകാശത്താൽ, ആ അപരിചിതൻ തെരുവിന്റെ ഇരുവശത്തുമുള്ള തോട്ടങ്ങളിലൊന്നിൽ ഒരു ചെറ്റക്കുടിൽ കണ്ടു; അതു മൺകൊണ്ടുണ്ടാക്കിയതാണെന്ന് അയാൾക്കു തോന്നി. അയാൾ ചെടിപ്പടർപ്പുവേലി പൊത്തിപ്പിടിച്ചു കയറി. തോട്ടത്തിൽക്കടന്നു. അയാൾ ആ ചെറ്റക്കുടിലിന്റെ അടുത്ത് ചെന്നു; അതിന്റെ പുറത്തേക്കുള്ള പഴുത്, താഴ്‌ന്നതും ഇടുങ്ങിയതുമായ ഒരു ദ്വാരമായിരുന്നു; നിരത്തു നന്നാക്കുന്നവർ വഴിക്കരികെ തങ്ങൾക്ക് താമസിക്കാൻവേണ്ടി ഉണ്ടാക്കാറുള്ള പുരകളുടെ ഛായയിൽ ഒന്നായിരുന്നു ആ സ്ഥലം. അത് വാസ്തവത്തിൽ നിരത്തുപണിക്കാരിൽ ഒരാളുടെ പാർപ്പിടമായിരിക്കണമെന്ന് ആ മനുഷ്യൻ സംശയം കൂടാതെ വിശ്വസിച്ചു; അയാൾക്ക് തണുപ്പും വിശപ്പും വല്ലാതുണ്ടായിരുന്നു; ഇതു തന്നെ കഷ്ടിച്ച് തണുപ്പിൽനിന്നു രക്ഷിക്കുമെന്ന് അയാൾ കരുതി. ഈവക പാർപ്പിടങ്ങളിൽ രാത്രി ആരും ഉണ്ടായിരിക്കുക പതിവില്ല. അയാൾ കമിഴ്‌ന്നു കിടന്നു. പതുക്കെ ആ കുടിലിലേക്കു നീന്തി. അതിനുള്ളിൽ ചൂടുണ്ടായിരുന്നു; അതിൽ കഴിച്ചുകൂട്ടാവുന്ന ഒരു വൈക്കോൽ കിടക്ക കണ്ടു. ഒരുഭാഗവും അനക്കാൻ ശക്തിയില്ലാതെ കുറച്ചു നേരത്തേക്ക് അയാൾ അങ്ങനെത്തന്നെ ആ കിടക്കയിൽ കിടന്നു; അയാൾക്ക് അത്രയും കഠിനമായ ക്ഷീണമുണ്ടായിരുന്നു. പിന്നീട്, പുറത്തുള്ള പട്ടാളമാറാപ്പ് ഒരുപദ്രവമായിരുന്നതുകൊണ്ടും, എന്നുമാത്രമല്ല അതൊരു തലയണയായുപയോഗിക്കാൻ കൊള്ളാമെന്നു കണ്ടും, അയാൾ അതഴിച്ചെടുക്കാൻ ആരംഭിച്ചു. ആ സമയത്ത് പുറത്തുനിന്ന് ഒരു ഭയങ്കരമായ മുരളിച്ച കേട്ടു. അയാൾ തല പൊന്തിച്ചു നോക്കി. കുടിലിന്റെ ഉമ്മറത്തുള്ള ഇരുട്ടിൽ ഒരു കൂറ്റൻനായയുടെ തല പ്രത്യക്ഷമായി.

അത് ഒരു നായക്കൂടായിരുന്നു.

അയാൾതന്നെ നല്ല കരുത്തുള്ളവനും എന്തിനും മടിയില്ലാത്തവനുമാണ്; വടി കൈയിലെടുത്തു; പട്ടാളമാറാപ്പു പരിചയാക്കി; കീറിയ തന്റെ ഉടുപ്പിലെ തുളകൾക്കു വിസ്താരം വരുത്താതെ, കഴിയുന്ന വിധത്തിൽ, അയാൾ ആ നായക്കൂട്ടിൽനിന്നു പുറത്തുചാടി.

അങ്ങോട്ടു കടന്നതു പോലെത്തന്നെ അയാൾ തോട്ടത്തിന്റെ പുറത്തേക്കു കടന്നു; പക്ഷേ, പിന്നോക്കം നടന്നുകൊണ്ടാണ്. നായയെ കുറച്ചു നേരം ബഹുമാനിപ്പിച്ചു നിർത്തുന്നതിനുതന്നെ, അയാൾക്ക് തന്റെ വടികൊണ്ട്, വടിത്തല്ലിൽ പ്രമാണിത്തമുള്ളവർ പന്തീരാൻവീശൽ എന്നു പറയുന്ന പയറ്റ് കുറച്ചിട പ്രയോഗിക്കേണ്ടിവന്നു.

ബുദ്ധിമുട്ട് കൂടാതെയല്ല, വേലി വീണ്ടും കയറിക്കടന്നു, യാതൊരു നിലയുമില്ലാതെ, കഴിച്ചുകൂട്ടാൻ ഒരു സ്ഥലവുമില്ലാതെ, നിലം പൊത്തുവാൻ ഒരു ചെറ്റക്കുടിൽപോലുമില്ലാതെ, ആ വൈക്കോൽക്കിടക്കയിൽനിന്നും ആ നിസ്സാരമായ നായക്കൂട്ടിൽനിന്നും കൂടി ആട്ടിയോടിക്കപ്പെട്ട, ആ മനുഷ്യൻ, പിന്നേയും നിരത്തിൽ തനിച്ചായി എന്നു കണ്ടപ്പോൾ, അവിടെയുള്ള ഒരു കല്ലിന്മേൽ ഇരുന്നു, എന്നല്ല പറയേണ്ടത്, കുഴഞ്ഞുവീണു; അതിലേ കടന്നുപോയിരുന്ന ഒരു വഴിപോക്കൻ, അയാൾ ഇങ്ങനെ ഏതാണ്ട് നിലവിളിച്ചുപറഞ്ഞത് കേട്ടു എന്നു തോന്നുന്നു– ‘ഞാൻ ഒരു നായകൂടിയല്ല!’

വേഗത്തിൽ അയാൾ വീണ്ടും എണീറ്റു; നടന്നുതുടങ്ങി. കഴിച്ചുകൂട്ടുവാൻ വല്ല മരപ്പൊത്തോ തിരികല്ലിന്റെ കുഴിയോ കണ്ടേക്കുമെന്നാഗ്രഹിച്ച്, അയാൾ പട്ടണം വിട്ടു വയൽപ്രദേശങ്ങളിലേക്കു നടന്നു.

പിന്നേയും തല തുങ്ങിക്കൊണ്ട് അയാൾ കുറേ നേരംകൂടി നടന്നു. തീരെ ആൾപ്പാർപ്പില്ലാത്ത സ്ഥലത്തെത്തി എന്നു കണ്ടപ്പോൾ അയാൾ തല പൊന്തിച്ചു നാലുപുറവും ഒന്നു സൂക്ഷിച്ചുനോക്കി. അയാൾ ഒരു വയലിൽ എത്തിയിരുന്നു. പറ്റേ വെച്ചു മുറിച്ച നെൽത്തണ്ടിൻകുറ്റികളാൽ മുടപ്പെട്ടവയും, കൊയ്ത്തുകഴിഞ്ഞ സമയത്ത് ക്ഷൌരം കഴിഞ്ഞ തലയുടെ ഛായ തോന്നിക്കുന്നവയുമായ ചെറുകുന്നുകളിൽ ഒന്ന് അയാളുടെ മുൻപിൽ നില്ക്കുന്നു.

ചക്രവാളാന്തം തികച്ചും കറുത്തിരുന്നു. ആ കറുപ്പ് മുഴുവനും രാത്രിയുടെ മങ്ങൽകൊണ്ടല്ല; വളരെ താഴ്‌ന്നിറങ്ങിവന്നതും, ആ കുന്നിന്മേൽ വിശ്രമിക്കുന്നതുപോലെയും പതുക്കെ ആകാശത്തേക്കു പിടിച്ചുകയറി ഏതിടത്തും പരന്നു ചെല്ലുന്നതുപോലെയും തോന്നപ്പെട്ടതുമായ മേഘപടലവും അതിന്ന് സഹായിച്ചു. അതിനിടയ്ക്ക്, ചന്ദ്രൻ പുറപ്പെടാറായതുകൊണ്ടും, സന്ധ്യാരാഗത്തിന്റെ ഒരവശേഷം ആകാശത്തിന്റെ മേൽഭാഗത്ത് അപ്പോഴുംതങ്ങി നിന്നിരുന്നതുകൊണ്ടും, ആ മേഘപടലം, ഒത്തമുകളിലായി, ഒരുമാതിരി വെള്ളക്കമാനത്തെ കെട്ടിയുണ്ടാക്കുകയും, അതിൽനിന്നുള്ള ഒരു പ്രകാശനാളം ഭൂമിയിൽ വന്നുതട്ടുകയും ചെയ്തിരുന്നു.

അതിനാൽ, ഒരു സവിശേഷമായ അലക്ഷ്മി പിടിച്ചപോലുള്ള ആ ആകാശത്തേക്കാൾ, ഭൂമി കുറേക്കൂടി തെളിഞ്ഞിരുന്നു; എന്നല്ല, മോശവും ദാരിദ്ര്യം പിടിച്ചതുമായ ആ ചെറുകുന്നിന്റെ സ്വരൂപം കരുവാളിപ്പുള്ള ചക്രവാളത്തിനു മുൻപിൽമങ്ങിയും വിളർത്തും കാണപ്പെട്ടു. ആകപ്പാടെ ഏതിടവും കാഴ്ചയിൽ മോശവും വികൃതവും ഏതാണ്ട് നീചവും ദുഃഖകരവുമായിരുന്നു.

ആ വയലിലാവട്ടേ കുന്നിന്മേലാവട്ടേ, നമ്മുടെ വഴിപോക്കന്റെ കുറച്ചു ദൂരെ മുൻപിലായി വിറച്ചും ചുളിക്കൊണ്ടുമുള്ള ഒരു ‘കൊഴിഞ്ഞുപിടിച്ചു’ മരമല്ലാതെ, മറ്റൊന്നുമുണ്ടായിരുന്നില്ല.

പ്രകൃതിയുടെ അത്ഭുതകരമായ അന്തർഭാഗത്തേക്ക് നോക്കുന്ന സ്വഭാവമോ സാമർഥ്യമോ ലേശമെങ്കിലും ഉണ്ടാവാൻ വയ്യാത്ത ഒരുവനാണ് ആ വഴിപോക്കനെന്നു കാണപ്പെട്ടിരുന്നു എങ്കിലും, ആ ആകാശത്തും, ആ കുന്നിന്മേലും, ആ വയലിലും, ആ മരത്തിന്മേലും, അത്രമേൽ ഭയജനകമായ ഒരു തികഞ്ഞ ശുന്യതയുണ്ടായിരുന്നു; അതിനാൽ ഒരു നിമിഷനേരത്തേക്ക് അയാൾ മരവിച്ചും മനോരാജ്യത്തിൽ മുങ്ങിയും നിന്നതിനു ശേഷം, പെട്ടെന്ന് പിന്നോക്കം തിരിഞ്ഞു. പ്രകൃതി എതിർപക്ഷത്തിലാണെന്നു തോന്നിപ്പോകുന്ന ചില സന്ദർഭങ്ങളുണ്ട്.

അയാൾ പിന്നോക്കം മടങ്ങി; ഡി.യിലെ കോട്ടവാതിൽ അടച്ചിരിക്കുന്നു. മതസംബന്ധികളായ യുദ്ധങ്ങളുടെ കാലത്തു പല ആക്രമണങ്ങളേയും തടുത്തു നിന്നിട്ടുള്ളൊന്നായ ഡി. പട്ടണം അന്നും. 1815–ലും, അടുത്തടുത്തു ചതുരത്തിലുള്ള ഗോപുരങ്ങളോടുകൂടിയ കോട്ടമതിലുകളാൽ ചുറ്റപ്പെട്ടിരുന്നു; അവയെയെല്ലാം പിന്നീട് നശിപ്പിച്ചുകളഞ്ഞു. അയാൾ ഒരു വിടവിലൂടെ അകത്തു കടന്നു; വീണ്ടും പട്ടണത്തിന്നുള്ളിലായി.

അപ്പോൾ ഏകദേശം രാത്രി എട്ടു മണിയായിരിക്കണം. തെരുവൊന്നും പരിചയമില്ലാത്തതുകൊണ്ട് അയാൾ കണ്ട വഴിയിലൂടെ നടന്നു.

അങ്ങനെ അയാൾ മതാചാര്യസ്ഥലത്തെത്തി; പിന്നീടു പള്ളിവക വിദ്യാലയം കടന്നു. വലിയ പള്ളിക്കു മുൻപിലൂടെ പോകുമ്പോൾ അയാൾ പള്ളിക്കു നേരെ മുഷ്ടി ചുരുട്ടിക്കാണിച്ചു.

ഈ വഴിയുടെ അറ്റത്തുള്ള മൂലയിൽ ഒരച്ചുകൂടമുണ്ട്. എൽബദ്വീപിൽനിന്നു കൊണ്ടുവന്നതും നെപ്പോളിയൻതന്നെ പറഞ്ഞുകൊടുത്തെഴുതിച്ചതുമായി പൊതു ഭടസംഘത്തോടുള്ള ചക്രവർത്തിയുടേയും രക്ഷാസൈന്യത്തിന്റേയും വക വിളംബരം ഒന്നാമതായി അച്ചടിച്ചത് ഈ അച്ചുകൂടത്തിലാണ്.

ക്ഷീണംകൊണ്ടു കുഴഞ്ഞും, മനസ്സിൽ യാതൊരു ആഗ്രഹത്തിനും ഇടയില്ലാതെയും, ആ മനുഷ്യൻ അച്ചുകൂടത്തിന്റെ ഉമ്മറത്തുള്ള ഒരു കല്ലുബെഞ്ചിന്മേൽ ചെന്നുവീണു.

ആ സമയത്തു പള്ളിയിൽനിന്ന് ഒരു വൃദ്ധ പുറത്തേക്കു കടന്നു. ആ കിടക്കുന്നമനുഷ്യനെ ആ സ്ത്രീ ഇരുട്ടിലൂടെ കണ്ടു. ‘സ്നേഹിതാ, എന്താണ് നിങ്ങളവിടെ കാണിക്കുന്നത്?’ അവൾ ചോദിച്ചു.

അയാൾ ദേഷ്യത്തോടും നീരസത്തോടും കൂടി പറഞ്ഞു: ‘എന്റെ സുശീലയായ അമ്മേ, നിങ്ങൾ കാണുന്നതുപോലെ, ഞാൻ ഇവിടെ കിടന്നുറങ്ങുകയാണ്.’

ആ സുശീലയായ അമ്മ, ആ പേരിനെ വാസ്തവമായർഹിക്കുന്ന മാർക്കിസ് ദ് ആർ ആയിരുന്നു.

‘ഈ ബെഞ്ചിന്മേലോ?’ ആ മാർക്കിസ് തുടർന്നു ചോദിച്ചു.

പന്ത്രണ്ടു കൊല്ലത്തോളമായി എനിക്കു മരംകൊണ്ടുള്ള വിരിപ്പായിരുന്നു കിടക്കാൻ.’ അയാൾ പറഞ്ഞു: ‘ഇന്നു കല്ലുകൊണ്ടുള്ളതായി.’

‘നിങ്ങൾ ഒരു പട്ടാളക്കാരനായിരിക്കാം?’

‘അതേ, എന്റെ സുശീലയായ അമ്മേ, ഒരു പട്ടാളക്കാരൻ.’

‘നിങ്ങൾ എന്തുകൊണ്ടു ഹോട്ടലിൽ പോയില്ല?’

‘എന്റെ കയ്യിൽ പണമില്ലാത്തതുകൊണ്ട്.’.

‘കഷ്ടം!’ മാർക്കിസ് പറഞ്ഞു, ‘എന്റെ കയ്യിൽ ആകെ നാലു സൂവേ ഉള്ളൂ.’

‘എന്തെങ്കിലുമാവട്ടെ, അതെനിക്കു തരു.’

ആ മനുഷ്യൻ ആ നാല് സൂവും വാങ്ങി. മാർക്കിസ് തുടർന്നു പറഞ്ഞു: ഇത്രയും കുറഞ്ഞ സംഖ്യക്ക് ഹോട്ടലിൽ നിങ്ങൾക്കു സ്ഥലം കിട്ടില്ല. അപ്പോൾ, നിങ്ങൾ അന്വേഷിച്ചുനോക്കിയോ? ഇങ്ങനെ രാത്രി കഴിച്ചുകൂട്ടുവാൻ നിങ്ങളെക്കൊണ്ടു സാധിക്കില്ല. നിങ്ങൾക്കു തണുപ്പും വിശപ്പുമുണ്ട്, സംശയമില്ല. ദയ വിചാരിച്ചു നിങ്ങൾക്ക് ആരെങ്കിലും ഒരു താമസസ്ഥലം തരേണ്ടിയിരുന്നു.’

‘ഞാൻ എല്ലാ വാതില്ക്കലും ചെന്നു ചോദിച്ചുകഴിഞ്ഞു.’

‘എന്നിട്ട്?’

‘എവിടെനിന്നും എന്നെ തച്ചാട്ടിയതേ ഉള്ളൂ.’

ആ ‘സുശീലയായ അമ്മ’ അയാളുടെ കൈ പിടിച്ചു. തെരുവിന്റെ അങ്ങേവശത്തു മെത്രാന്റെ അരമനയ്ക്കടുത്തുള്ള ഒരു ചെറിയ ഉയരം കുറഞ്ഞ വീടു കാണിച്ചുകൊടുത്തു. ‘നിങ്ങൾ എല്ലാ വാതില്ക്കലും ചെന്നു വിളിച്ചു?’

‘ഉവ്വ്,’

‘ആ ഒരു വീട്ടിൽ പോയോ?’

‘ഇല്ല.’

‘അവിടെ പോയി വിളിക്കു.’

കുറിപ്പുകൾ

[1] ഭരണപരിവർത്തനത്തിൽ പ്രവർത്തിച്ച ഒരു പ്രമുഖ നേതാവ്, പതിനാറാമൻ ലൂയിയെ ബന്ധനസ്ഥനാക്കുന്നതിനും പിന്നീടു ശിരച്ഛേദം ചെയ്യുന്നതിനും ഇദ്ദേഹം വളരെ പരിശ്രമിച്ചിട്ടുണ്ട്.

[2] ഓരോ ഹോട്ടലിന്റേയും ഉമ്മറത്ത് ഇങ്ങനെ എന്തെങ്കിലും ഒരടയാളം വെയ്ക്കുക പതിവുണ്ട്.

[3] നെപ്പോളിയന്റെ വലിയ ഒരു സുഹൃത്തും വിശ്വസ്തനും.

1.2.2
വിവേകം ജ്ഞാനത്തോട് ഉപദേശം ചെയ്യുന്നു

അന്നു വൈകുന്നേരം, ഡി.യിലെ മെത്രാൻ, പട്ടണത്തിൽ ലാത്തൽ കഴിഞ്ഞുവന്നു, വളരെ വൈകുന്നേരംവരെ സ്വന്തം മുറിയിൽ വാതിലടച്ചിരുന്നു. അദ്ദേഹം മുറകളെപ്പറ്റി ഒരു വലിയ ഗ്രന്ഥം എഴുതുന്നുണ്ട്; അതു നിർഭാഗ്യത്താൽ മുഴുമിച്ചില്ല.

ഈ പ്രധാന വിഷയത്തെപ്പറ്റി ജ്ഞാനികളും മതാചാര്യന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളതെല്ലാം അദ്ദേഹം ശേഖരിക്കയാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥം രണ്ടു ഭാഗമായിട്ടത്രേ. ഒന്നാമത്തേതിൽ, എല്ലാവരുടേയും മുറകൾ; രണ്ടാമത്തേതിൽ, അതാതു വർഗമനുസരിച്ച് ഓരോരുത്തനുമുള്ള മുറകൾ. എല്ലാവർക്കുംകൂടിയുള്ള മുറകൾക്കാണ് പ്രാധാന്യം. അവ നാലു തരത്തിലുണ്ട്. സെയ്ന്റ് മാത്യു അവയെ ഇങ്ങനെ വേർതിരിക്കുന്നു. ഈശ്വരനോടുള്ള മുറകൾ (മാത്യു VI); അവനവനോടുള്ള മുറകൾ (മാത്യു V, 29, 30); അയൽപക്കക്കാരോടുള്ള മുറകൾ (മാത്യു VII, 12); തിര്യക്കുകളോടുള്ള മുറകൾ (മാത്യു V, 20,25). മറ്റു മുറകളെ മെത്രാൻ വേറെ സ്ഥലങ്ങളിൽനിന്നെടുത്തു; രാജാവോടും പ്രജകളോടുമുള്ളവ–റോമക്കാർക്കുള്ള കത്തിൽനിന്ന്, ന്യായാധിപരോടും ഭാര്യയോടും അമ്മയോടും ചെറുപ്പക്കാരോടുമുള്ളവ–സെയിന്റ് പീറ്റരുടെ വാക്കിൽനിന്ന്, ഭർത്താവോടും അച്ഛനോടും കുട്ടികളോടും ഭൃത്യരോടുമുള്ളവ–എഫീഷിയൻകാർക്കുള്ള കത്തിൽനിന്ന്; മതവിശ്വാസികളോടുള്ളവ–ഹീബ്രുക്കാർക്കുള്ള കത്തിൽനിന്ന്; കന്യകകളോടുള്ളവ–കൊറിൻതിയൻകാർക്കുള്ള കത്തിൽനിന്ന്. ഈ എല്ലാ ഉപദേശങ്ങളിലുംനിന്ന് പരസ്പരസംബന്ധമുള്ള ഒരു ധർമ്മസിദ്ധാന്തത്തെ അദ്ദേഹം മനുഷ്യാത്മാക്കളുടെ ഉപയോഗത്തിനായി നന്നേ യത്നിച്ചു സ്വരൂപിച്ചുവരുന്നു.

എട്ടുമണിയായിട്ടും അദ്ദേഹം അതു നിർത്തി എഴുന്നേറ്റിട്ടില്ല. ഒരു വലിയപുസ്തകം കാൽമുട്ടിന്മേൽ മലർത്തിവെച്ചു, വളരെ അസൗകര്യത്തോടുകൂടി, അദ്ദേഹം പലേ ചതുരക്കടലാസ്സുകഷ്ണങ്ങളിലായി എഴുതുന്നു–ആ സമയത്തു മദാം മഗ്ല്വാർ, തന്റെ പതിവുപോലെ, അദ്ദേഹത്തിന്റെ കട്ടിലിനടുത്തുള്ള ചുമർക്കൂട്ടിൽനിന്നു വെള്ളിസ്സാമാനങ്ങൾ എടുക്കാൻ അകത്തേക്കു ചെന്നു. ഉത്തരക്ഷണത്തിൽ, ഭക്ഷണം തയ്യാറായിരിക്കുമെന്നും ഒരുസമയം സഹോദരി കാത്തിരിക്കുന്നുണ്ടാവുമെന്നും മനസ്സിലാക്കി. മെത്രാൻ പുസ്തകമടച്ചു; മേശയ്ക്കടുക്കൽ നിന്നെണീറ്റു; ഭക്ഷണമുറിയിലെത്തി.

ഭക്ഷണമുറി, നടുക്കു തിയ്യിടാനുള്ള ഏർപ്പാടോടുകൂടി, നീണ്ടു ചതുരത്തിലുള്ള ഒരു സ്ഥലമാണ്; അതിൽനിന്നു ഞങ്ങൾ പറഞ്ഞതുപോലെ ഒരു വാതിൽ തെരുവിലേക്കും ഒരു ജനാല തോട്ടത്തിലേക്കുമുണ്ട്.

മദാം മഗ്ല്വാർ ഭക്ഷണമേശയുടെ മുകളിൽ ഒടുവിലത്തെ ചിലത് ഒരുക്കുകയാണ്.

അതു ചെയ്യുന്നതോടുകുടി, അവൾ മദാംവ്വസേല്ല് ബപ്തിസ്തീനുമായി സംസാരിച്ചിരുന്നു.

മേശപ്പുറത്ത് ഒരു വിളക്കു കത്തുന്നുണ്ട്; മേശ തീത്തിണ്ണയ്ക്കടുത്താണ്. അതിൽ വിറകു കിടന്നെരിയുന്നു.

അറുപതു വയസ്സു കഴിഞ്ഞ ആ രണ്ടു സ്ത്രീകളേയും ആർക്കും ഏളുപ്പത്തിൽ വിചാരിച്ചറിയാം. മദാം മഗ്ല്വാർ മുണ്ടിയായി, തടിച്ചുരുണ്ട്, എപ്പോഴും ചൊടിയോടുകൂടി; മദാംവ്വസേല്ല് ബപ്തിസ്തീൻ മന്ദഗതിയായി, മെലിഞ്ഞു, ശക്തിയില്ലാതെ. സഹോദരനേക്കാൾ കുറേക്കൂടി നീണ്ടു. താൻ 1806-ൽ പാരീസ്സിൽ പോയിരുന്നപ്പോൾ മേടിച്ചതും ഇതുവരെ സൂക്ഷിച്ചുപയോഗിച്ചുപോന്നതും അക്കാലത്തെ പരിഷ്കാരപ്രകാരമുള്ളതും കരിന്തവിട്ടുനിറത്തിലുള്ളതുമായ ഒരു പട്ടുടുപ്പോടുകൂടി. ഒരു ഭാഗം നിറച്ചെഴുതിയാൽക്കൂടി അവസാനിക്കാത്ത കാര്യം ഒരു വാക്കു കൊണ്ടുകഴിക്കുന്ന ആ സവിശേഷഗുണമുള്ള പടുഭാഷയിൽ പറകയാണെങ്കിൽ. മദാം മഗ്ല്വാർക്കു കാഴ്ചയിൽ ഒരു ആഭാസത്തവും മദാംവ്വസേല്ല് ബപ്തിസ്തീന്ന് ഒരു പ്രമാണിത്തവും ഉണ്ട്. മദാം മഗ്ല്വാർ കനത്തിൽ അകശ്ശീലവെച്ചു തുന്നിയ ഒരു വെളുത്ത തൊപ്പിയും; കഴുത്തിൽ വില്ലീസുപട്ടുനാടയുടെ മീതെ ഒരു സ്വർണ്ണക്കുരിശും– ആ വീട്ടിൽ ആകെയുള്ള ഒരാഭരണക്കഷണം അതാണ്-; പരുപരുത്തു കറുത്ത രോമംകൊണ്ടുള്ള തുണിയാൽ ഉണ്ടാക്കപ്പെട്ടതും, വിസ്താരംകൂടി നീളം കുറഞ്ഞ കൈകളോടുകൂടിയതുമായ ഒരു പുറംകുപ്പായത്തിൽനിന്നു പൊള്ളച്ചുനില്ക്കുന്ന ഒരു തൂവെള്ളച്ചുമൽവസ്ത്രവും; ചുകന്നും പച്ചച്ചുമുള്ള ചതുരക്കള്ളികളോടുകുടി പരുത്തിത്തുണികൊണ്ടുണ്ടാക്കിയതും, ഒരു പച്ചനാടകൊണ്ട അരയ്ക്കുവെച്ചു ചുറ്റിക്കെട്ടിയതും, അങ്ങനെയൊന്നുകൊണ്ടുതന്നെ മുകളിൽ മൂലയ്ക്കുവെച്ചു മൊട്ടുസൂചിയാൽ തുന്നിക്കുത്തിനിർത്തിയ ഒരു മാർപ്പതക്കത്തോടു കൂടിയതുമായ ഒരു മുൻഭാഗമറയും; കാലിൽ മാർസിയൈയിലെ സ്ത്രീകളെപ്പോലെ, പരുത്ത പാപ്പാസ്സുകളും മഞ്ഞച്ച കീഴ്ക്കാലുറകളും ധരിച്ചിട്ടാണ്. മദാംവ്വസേല്ല് ബപ്തിസ്തീന്റെ പുറംകുപ്പായം 1806-ലെ പരിഷ്കാരമനുസരിച്ച് വെട്ടിത്തുന്നിയതും, ഒരു നീളം കുറഞ്ഞ മുറിക്കുപ്പായത്തോടും വിസ്താരമില്ലാതെ വാളുറപോലുള്ള ഒരു പാവാടയോടും, പൊള്ളച്ച കൈകളോടും, മുകളിൽ പരന്നു തുങ്ങിക്കിടക്കുന്ന ഞെറികളോടും കുടുക്കുകളോടുകൂടിയതുമാണ്. പിഞ്ചു കുട്ടിപ്പാഴ്മുടി എന്നു പറയുന്ന ചുരുൾ ചുരുളായ ഒരു പാഴ്മുടിക്കുള്ളിൽ അവൾ തന്റെ നരച്ച തലമുടിയെ മറച്ചിരുന്നു. മദാം മഗ്ല്വാർ കാഴ്ചയിൽ ബുദ്ധിയും ചൊടിയും ദയയുമുള്ള ഒരു സ്ത്രീയാണ്, ഒപ്പമല്ലാതെ പൊന്തിനിൽക്കുന്ന അവളുടെ ചുണ്ടിന്റെ രണ്ടറ്റവും, ചുവട്ടിലത്തേതിനേക്കാൾ വലിപ്പമുള്ള മുകളിലത്തെ ചുണ്ടുംകൂടി മുഷിഞ്ഞും കൊണ്ടുള്ള ഒരു മട്ടും അഭിമാനത്തോടുകുടിയ ഒരു ഭാവവിശേഷവും അവൾക്കുണ്ടാക്കി. ഒന്നും മിണ്ടാതിരിക്കുമ്പോഴെല്ലാം അവൾ അദ്ദേഹത്തോടു ബഹുമാനവും സ്വാതന്ത്ര്യവും കൂടിക്കലർന്ന ഒരു ദൃഢസ്വരത്തിൽ സംസാരിക്കും; എന്നാൽ അദ്ദേഹം പറയാൻ തുടങ്ങിയാൽ ഉടനെ, നമ്മൾ കണ്ടിട്ടുള്ളവിധം, അവളും തന്റെ സ്വാമിനിയെപ്പോലെ, എതിർപക്ഷമില്ലാതെ അനുസരിക്കും. മദാം വ്വസേല്ലു് ബപ്തിസ്തീൻ സംസാരിക്കുകകൂടിയില്ല. അദ്ദേഹത്തെ അനുസരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് അവളുടെ ഭാഗം അവസാനിച്ചു. ചെറുപ്പകാലത്തുകൂടി അവൾ സുന്ദരിയാവുക ഉണ്ടായിട്ടില്ല; അവളുടെ കണ്ണുകൾ വലിയവയും നീലനിറത്തിലുള്ളവയും ഉന്തിനിൽക്കുന്നവയുമാണ്: മൂക്കു നീണ്ടു വളഞ്ഞതായിരുന്നു; എന്നാൽ ആ മുഖത്തിന്റെ ആകപ്പാടെയുള്ള ആകൃതി, അവളുടെ ദേഹത്തിന്റെ സമ്പ്രദായം, ഞങ്ങൾ ആരംഭത്തിൽ പറഞ്ഞുവെച്ചതുപോലെ, അനിർവാച്യമായ ഒരു സൗമ്യശീല്യത്തെ പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. അവൾ എപ്പോഴും തറവാടിത്തത്തെ കാണിക്കുവാൻവേണ്ടി ജനിച്ചവളാണ്, എന്നാൽ ആത്മാവിനെ പതുക്കെ സന്തോഷിപ്പിച്ചു നന്നാക്കിത്തീർക്കുന്ന മതവിശ്വാസം, ധർമ്മശീലം, ശാന്തസ്വഭാവം എന്നീ മൂന്നു മനോഗുണങ്ങൾ കൂടിച്ചേർന്നു ക്രമേണ ആ തറവാടിത്തത്തെ ഒരു പാവനത്വമാക്കി ഉയർത്തി. പ്രകൃതി അവളെ ഒരാട്ടിൻ കുട്ടിയാക്കി സൃഷ്ടിച്ചു; മതം അവളെ ഒരു ദേവസ്ത്രീയാക്കി വളർത്തി. ഋഷിത്വമുള്ള സാധുകന്യകാത്വം! മറഞ്ഞുകഴിഞ്ഞ ആ മനോഹരമായ പഴമ!

അന്നു വൈകുന്നേരം മെത്രാന്റെ വാസസ്ഥലത്തുണ്ടായ സംഭവം മദാം വ്വസ്സേല്ല് ബപ്തിസ്തീൻ പലപ്പോഴും ആവർത്തിച്ചിരുന്നു; അതുകൊണ്ട് അതിന്റെ എല്ലാ ഭാഗവും പരിപൂർണമായി പറഞ്ഞുതരാൻ കഴിവുള്ള ആളുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

മെത്രാൻ ചെന്ന സമയത്തു മദാം മഗ്ല്വാർ വളരെ ചൊടിയോടുകൂടി സംസാരിക്കുകയായിരുന്നു. ആ സ്ത്രീ മദാം വ്വസേല്ല ബപ്തിസ്തീനു പരിചയമുള്ളതും മെത്രാന്നു ധാരാളം കേട്ടു ശീലമുള്ളതുമായ ഒരു വിഷയത്തെപ്പറ്റി ആവേശത്തോടുകൂടി പ്രസംഗിക്കുകയാണ്. പ്രസംഗവിഷയം പുറത്തേക്കുള്ള വാതിലിന്റെ പൂട്ടു തന്നെ.

അത്താഴത്തിനുള്ള ചില സാമാനങ്ങൾ വാങ്ങിക്കൂട്ടുന്നതിനിടയ്ക്കു പലേടത്തു നിന്നുമായി മദാം മഗ്ല്വാർ ചിലതൊക്കെ കേട്ടു എന്നു തോന്നുന്നു. കാഴ്ചയിൽ അപകടംപിടിച്ച ഒരുത്തൻ ഉപായത്തിൽ സഞ്ചരിക്കുന്നുണ്ടെന്ന് ആളുകൾ സംസാരിച്ചു; നല്ല മട്ടുകാരനല്ലാത്ത ഒരു തെമ്മാടി വന്നുകൂടിയിരിക്കുന്നു; അവൻ ഇപ്പോൾ പട്ടണത്തിൽ എവിടെയോ ഉണ്ടായിരിക്കണം. നേരം വൈകി വീട്ടിലേക്കു മടങ്ങിച്ചെല്ലുവാൻ നില്ക്കുന്നവർ അത്ര സുഖകരമല്ലാത്ത ഒരു കള്ളിയിൽച്ചെന്നു ചാടാൻ വഴിയുണ്ട്. പൊല്ലീസ്സിന്റെ നില വളരെ മോശം; പൊല്ലീസ്സുമേലുദ്യോഗസ്ഥനും നഗരമുഖ്യനും തമ്മിൽ വലിയ അടുപ്പമില്ല; എന്തെങ്കിലും ചിലതുണ്ടാക്കിത്തീർത്ത് അന്യോന്യം അപകടത്തിൽ ചാടിക്കാൻ നോക്കുകയാണ് രണ്ടുപേരും. പൊല്ലീസ്സുകാരെക്കൊണ്ടുള്ള കാര്യം തന്റേടമുള്ളവർ സ്വയമായിത്തന്നെ നിറവേറ്റുകയും, നല്ലവണ്ണം സൂക്ഷിച്ചിരിക്കുകയുമാണ് വേണ്ടത്; വീടുകളെല്ലാം വേണ്ടവിധം അടച്ചു, തഴുതിട്ടു, പുറത്തുനിന്നു കടക്കാൻ വയ്യാതാക്കുകയും വാതിലുകളെല്ലാം നള്ലവണ്ണം ബന്ധിച്ചു പൂട്ടിയിടുകയും ആവശ്യമാണ്.

ഈ ഒടുവിൽ പറഞ്ഞതു മദാം മഗ്ല്വാർ ഒന്നുകൂടി ഉറപ്പിച്ചു. എന്നാൽ മെത്രാൻ കുറച്ചു തണുപ്പോടുകൂടിയ സ്വന്തം മുറിയിൽനിന്നാണ് അവിടെ വന്നത്. അദ്ദേഹം തിയ്യിനു മുൻപിൽ ചെന്നിരുന്നു, തീക്കാഞ്ഞു; മറ്റെന്തോ ചിലതിനെപ്പറ്റി മനോരാജ്യം തുടങ്ങി. മദാം മഗ്ല്വാർ അർത്ഥം വെച്ചു പറഞ്ഞ വാക്ക് അദ്ദേഹം കേട്ടതായി ഭാവിച്ചില്ല. അവൾ അതൊന്നുകൂടി പറഞ്ഞു. സഹോദരനെ മുഷിപ്പിക്കാതെ മദാം മഗ്ല്വാറെ സന്തോഷിപ്പിക്കുവാൻവേണ്ടി, മദാംവ്വസേല്ല ബപ്തിസ്തീൻ ശങ്കിച്ചുകൊണ്ട് ഇങ്ങനെ ഒന്നു പറഞ്ഞു: ‘ജ്യേഷ്ഠൻ മദാം മഗ്ല്വാർ പറയുന്നതു കേട്ടുവോ?’

‘ഞാൻ എന്തോ ചിലതു കേട്ടു.’ മെത്രാൻ മറുപടി പറഞ്ഞു. എന്നിട്ടു കസാല പകുതി തിരിച്ചിട്ടു. കാൽമുട്ടിന്മേൽ കൈവെച്ചു. വേഗത്തിൽ സന്തോഷം കയറുന്നതും തിയ്യിന്റെ വെളിച്ചം ചുവട്ടിൽനിന്നു തട്ടിപ്രകാശിച്ചതുമായ തന്റെ സസ്നേഹമായ മുഖം ആ വൃദ്ധയുടെ നേരെ തിരിച്ച്, അദ്ദേഹം ചോദിച്ചു: ‘കേൾക്കട്ടെ, എന്തൊക്കെയാണ് വർത്തമാനം എന്തൊക്കെയാണ് വർത്തമാനം? നമ്മൾ വലിയ അപകടത്തിലാണോ?’

ഉടനെ മദാം മഗ്ല്വാർ ആ കഥ മുഴുവനും ഒന്നുകൂടി പറഞ്ഞു–മനഃപൂർവമായിട്ടല്ലാതെ കുറച്ചു ചിലത് അവിടവിടെ പുതുതായി കൂട്ടി. ബൊഹീമിയക്കാരൻ ഒരാൾ, കാലിൽ ഒന്നുമില്ലാത്ത ഒരു തെണ്ടി, വല്ലാത്തൊരുത്തനായ ഒരിരപ്പാളി. പട്ടണത്തിൽ വന്നുകൂടിയിരിക്കുന്നു. അവൻ ഴാക്ക്വാങ് ലബാറുടെ ഹോട്ടലിൽ താമസിക്കാൻ ചെന്നുവത്രേ; പക്ഷേ അവനെ താമസിപ്പിക്കുവാൻ അയാൾക്കത്ര ഇഷ്ടമുണ്ടായില്ല. ഗസ്സാന്ദിയിലെ മരക്കൂട്ടത്തിന്റെ വഴിക്കാണ് അവന്റെ വരവു കണ്ടത്; സന്ധ്യക്കു തെരുവിൽ അലഞ്ഞുനടന്നിരുന്നുവത്രേ. കണ്ടാൽ പേടിയാവുന്ന മുഖവുമായി ഒരു കൊലപാതകപ്പുള്ളി.

‘നേര്!’ മെത്രാൻ പറഞ്ഞു.

അങ്ങോട്ടു ചോദിച്ചുംകൊണ്ടുള്ള മട്ടു മദാം മഗ്ല്വേറെ ഉത്സാഹപ്പെടുത്തി. അതിൽനിന്നു മെത്രാൻ പേടിക്കാൻ ഭാവമുണ്ടെന്നു കരുതി, അവൾ വിജയഭാവത്തോടുകൂടി പറഞ്ഞുതുടങ്ങി:

‘അതേ, മോൺസിന്യേർ. കാര്യത്തിന്റെ സ്ഥിതി അങ്ങനെയാണ്. ഇന്ന് ഈ പട്ടണത്തിൽ എന്തെങ്കിലും ഒരു ലഹള ഉണ്ടാവാതിരിക്കില്ല. എല്ലാവരും പറയുന്നുണ്ടത്. എന്നല്ല. പൊല്ലീസ്സിന്റെ കഥ വളരെ മോശം’ ആവശ്യമുള്ള ഒരാവർത്തനം. ‘ഒരു മലംപ്രദേശത്തു താമസിക്കുക; രാത്രി തെരുവുകളിൽ വിളക്കുകൂടി വേണ്ടവിധമല്ല! ചത്തുപോവും. അതേ എന്ന്; അപ്പക്കൂടുപോലെ ഉരുട്ടുപിടിച്ചു കിടക്കുന്നു! ഞാൻ പറയുന്നു. മോൺസിന്യേർ -മദാം വ്വസേല്ല് എന്നോടു യോജിക്കുന്നുണ്ട്.’

‘ഞാൻ.’ സഹോദരി തടഞ്ഞു പറഞ്ഞു, ‘ഒന്നും പറയുന്നില്ല. എന്റെ ജ്യേഷ്ഠൻ ചെയ്യുന്നതെല്ലാം ശരി.’

‘ആരും തടഞ്ഞുപറയുക ഉണ്ടായിട്ടില്ലെന്ന നിലയ്ക്കു മദാം മഗ്ല്വര്‍ നിർത്താതെ പറഞ്ഞു; ‘ഞങ്ങൾ പറയുന്നു, ഈ വീട്ടിന് ഒട്ടും ഉറപ്പുപോരാ; ഇവിടുന്നു സമ്മതിക്കുന്നപക്ഷം, ഞാൻ പോയി വാതിലിന്മേലുള്ള പണ്ടത്തെ പൂട്ടുകളെല്ലാം അവിടവിടെ തറച്ചു ശരിയാക്കുന്നതിന്നു കരുവാനോടു വരാൻ പറയാം; പൂട്ടുകളെല്ലാം നമ്മുടെ പക്കലുണ്ട്; ഒരൊറ്റ നിമിഷത്തെ പണിയേ ഉള്ളൂ; ഏതു വഴിപോക്കന്നും കയറിവന്ന് ഒരു നീക്കു നീക്കിയാൽ തുറക്കാവുന്ന ഒരു വാതിൽ പോലെ പേടി തോന്നിക്കുന്ന വസ്തു വേറെയില്ലെന്നു ഞാൻ പറയുന്നു; എന്നല്ല, ഞാൻ പറയട്ടെ, മോൺസിന്യേർ, ഒരു രാത്രിക്കു മാത്രമായിട്ടെങ്കിലും വാതിലിനു പൂട്ടു തറയ്ക്കുന്നത് ആവശ്യമാണ്. പിന്നെ ആരോടും എപ്പോഴും ‘അകത്തേക്കു വരു’ എന്നു പറയുന്നത് ഇവിടത്തെ ഒരു സ്വഭാവമാണ്, എന്നല്ല, എന്റെ ഈശ്വരാ! ഏതർദ്ധരാത്രിക്കായാലും ശരി, ആർക്കും അകത്തേക്കു കടക്കാൻ സമ്മതം ചോദിക്കേണ്ടതില്ല.’

ഈ സമയത്തു വാതിലിൽനിന്ന് ഏതാണ്ട് ശക്തിയോടുകൂടിയ ഒരു മുട്ടു കേട്ടു.

‘അകത്തേക്കു വരു,’ മെത്രാൻ പറഞ്ഞു.

1.2.3
എതിർപക്ഷമില്ലാതെ അനുസരിക്കുന്നതിലുള്ള പൗരുഷം

വാതിൽ തുറന്നു.

വേഗത്തിലും ശക്തിയോടുകൂടിയും ആരോ പുറത്തുനിന്നുന്തിയിട്ടെന്നപോലെ, അതു ക്ഷണത്തിൽ മലർക്കെത്തുറന്നു.

ഒരാൾ അകത്തു കടന്നു.

ആളെ മുൻപുതന്നെ നമുക്കറിയാം. കഴിച്ചുകൂട്ടുവാൻ ഒരു സ്ഥലം അന്വേഷിച്ചു കൊണ്ട് അലഞ്ഞുനടക്കുന്നതായിക്കണ്ട ആ വഴിപോക്കനായിരുന്നു അത്.

ആ മനുഷ്യൻ അകത്തേക്കു കടന്നു; ഒരടി മുൻപോട്ടു വെച്ചു; വാതിൽ തുറന്നിട്ടുംകൊണ്ടുതന്നെ, അയാൾ അവിടെ നിന്നു. ചുമലിൽ പട്ടാളമാറാപ്പുണ്ട്; കൈയിൽ പൊന്തൻവടിയുണ്ട്; നോട്ടത്തിൽ പരുഷവും ധിക്കാരപൂർവവും ക്ഷീണത്തോടുകൂടിയതും എന്തിനും സന്നദ്ധനെന്നു കാണിക്കുന്നതുമായ ഒരു ഭാവവിശേഷവും ഉണ്ടായിരുന്നു. അടുപ്പുതിണ്ണയിൽനിന്നുള്ള വെളിച്ചം അയാളെ തെളിയിച്ചു കാണിച്ചു. അയാൾ ഒരു ഭയങ്കരമട്ടിലായിരുന്നു. അത് ഒരു പ്രേതത്തിന്റെ വരവുപോലെ വല്ലാതിരുന്നു.

മദാം മഗ്ല്വർക്കു നിലവിളിക്കുവാൻകൂടി ശക്തിയില്ല. അവർ വിറച്ചുപോയി; വായും പിളർന്നു മിഴിച്ചുനിന്നു.

മദാംവ്വസേല്ല് ബപ്തിസ്തീൻ തിരിഞ്ഞുനോക്കി, അയാൾ അകത്തേക്കു വരുന്നതു കണ്ടു, ഭയപ്പെട്ടു പകുതി ഞെട്ടിയെണീറ്റു; പിന്നീടു ക്രമത്തിൽ വീണ്ടും തിയ്യിന്റെ അടുക്കലേക്കു തല തിരിച്ചു, സഹോദരനെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി; അവളുടെ മുഖഭാവം ഒരിക്കൽക്കൂടി തികച്ചും ശാന്തവും സ്വച്ഛവുമായിത്തീർന്നു.

മെത്രാൻ ആ മനുഷ്യനെ ക്ഷോഭരഹിതനായി നോക്കിക്കണ്ടു.

നിശ്ചയമായും, പുതുതായി വന്ന ആളോട് എന്തിനു വന്നു എന്നു ചോദിപ്പാൻ വേണ്ടിത്തന്നെ, അദ്ദേഹം വായ തുറന്നതോടുകൂടി, ആ മനുഷ്യൻ രണ്ടു കൈയും തന്റെ പൊന്തൻവടിമേലൂന്നി ആ വൃദ്ധനേയും രണ്ടു സ്ത്രീകളേയും നോക്കിക്കണ്ടു; മെത്രാൻ സംസാരിക്കുന്നതുവരെ കാത്തുനിൽക്കാതെ, അയാൾ ഒരുച്ചസ്വരത്തിൽ പറഞ്ഞു: ‘ഇതാ നോക്കൂ. എന്റെ പേർ ഴാങ് വാൽഴാങ് എന്നാണ്. ഞാൻ തണ്ടുവലിശ്ശിക്ഷ [4] യനുഭവിച്ചിരുന്നേടത്തുനിന്നു വിട്ടുപോന്ന ഒരു തടവുപുള്ളിയാണ്. നാലു ദിവസം മുൻപ് എനിക്കവിടെനിന്നു പോരാൻ സമ്മതം കിട്ടി; ഞാൻ പൊന്താർലിയേയിലേക്കു പോകുന്നു–എനിക്കെത്തേണ്ടതവിടെയാണ്. ഞാൻ തൂലോങ്ങ് വിട്ടശേഷം നാലു ദിവസമായി നടക്കുകതന്നെയാണ്. ഇന്നു ഞാൻ കാൽനടയായി പന്ത്രണ്ടുകാതം വഴി പിന്നിട്ടു. ഇന്ന് വൈകുന്നേരം, ഞാൻ ഈ പ്രദേശത്തു വന്ന ഉടനെ, ഒരു ഹോട്ടലിൽ കയറി; ഞാൻ ടൗൺഹാളിൽ കാണിച്ചു കൊടുത്ത എന്റെ മഞ്ഞനിറത്തിലുള്ള യാത്രാനുവാദപത്രം കാരണം, അവിടെയുള്ളവർ എന്നെ ആട്ടിയയച്ചു. ഞാൻ വേറെ ഒരു ഹോട്ടലിൽ പോയി. അവരും എന്നോടു ‘പോ’ എന്നായി; എന്നെ ആരും താമസിപ്പിക്കുന്നില്ല. ഞാൻ ജയിലിലേക്കു ചെന്നു; ജയിൽക്കാരൻ എന്നെ കടക്കാൻ സമ്മതിച്ചില്ല. ഞാൻ ഒരു നായക്കൂട്ടിൽ കടന്നുചെന്നു; ആ നായ എന്നെ കടിച്ചു; അതും ഒരു മനുഷ്യനാണെന്ന മാതിരി, എന്നെ അതിൽനിന്ന് ആട്ടിയോടിച്ചു. ഞാൻ ആരാണെന്ന് ആ ജന്തുവിനും മനസ്സിലായി എന്നു തോന്നിപ്പോവും. നക്ഷത്രങ്ങളുടെ ചുവട്ടിൽ വെളിമ്പറമ്പിൽ കിടന്നുറങ്ങാമെന്നുവെച്ചു ഞാൻ നാട്ടുപുറത്തേക്കു കടന്നു. നക്ഷത്രങ്ങളില്ല. മഴപെയ്യാൻ ഭാവമുണ്ടെന്നു തോന്നി; വല്ല ഇറയവും അന്വേഷിക്കുവാൻവേണ്ടി ഞാൻ പട്ടണത്തിലേക്കുതന്നെ മടങ്ങിപ്പോന്നു. അവിടെ പള്ളിക്കടുത്ത് ഒരു കല്ലു ബെഞ്ചിന്മേൽ കിടന്നുറങ്ങുവാനാണ് ഞാൻ തീർച്ചയാക്കിയത്. ഒരു സുശീലയായ സ്ത്രീ നിങ്ങളുടെ ഭവനം എനിക്കു ചുണ്ടിക്കാണിച്ചുതന്നു; ‘അവിടെ ചെന്നു വിളിച്ചുനോക്കൂ’ എന്നെന്നോടു പറഞ്ഞു. ഞാൻ വന്നുവിളിച്ചു. ഇതെന്തു സ്ഥലമാണ്? നിങ്ങൾ ഹോട്ടൽ വെച്ചിട്ടുണ്ടോ? എന്റെ കൈയിൽ പണമുണ്ട്–മുതലുണ്ട്–പത്തൊമ്പതു കൊല്ലംകൊണ്ട് ഞാൻ തടവിൽക്കിടന്നു പ്രവൃത്തിയെടുത്തുണ്ടാക്കിയ നൂറ്റൊമ്പതു ഫ്രാങ്കും പതിനഞ്ചു സൂവും എന്റെ കൈയിലുണ്ട്. ഞാൻ പണംതരാം; അതെനിക്കെന്തിനാണ്? എന്റെ കൈയിൽ പണമുണ്ട്. ഞാൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു; പന്ത്രണ്ടു കാതം വഴി നടന്നിട്ടാണ് വരുന്നത്; എനിക്കു വല്ലാതെ വിശക്കുന്നു. ഞാൻ താമസിക്കുന്നത് നിങ്ങൾക്കിഷ്ടമാണോ?’

‘മദാം മഗ്ല്വാർ,’ മെത്രാൻ പറഞ്ഞു, ‘ഇരിക്കാൻ ഒന്നു കൊടുക്കൂ.’

ആ മനുഷ്യൻ രണ്ടുമൂന്നടി മുന്നോട്ടു വെച്ചു. മേശപ്പുറത്തുള്ള വിളക്കിന്റെ അടുത്തു ചെന്നു. ‘നില്ക്കു,’ താൻ പറഞ്ഞതു മനസ്സിലായിരിക്കില്ലെന്നു ശങ്കിച്ചിട്ടെന്നപോലെ വീണ്ടും തുടർന്നു; ‘അങ്ങനെയല്ല, കേട്ടില്ലേ? ഞാൻ തണ്ടുവലിശ്ശിക്ഷയിലുണ്ടായിരുന്നവനാണ് – ഒരു തടവുപുള്ളി, ഞാനിപ്പോൾ വരുന്നത് ജയിലിൽനിന്നാണ്.’ അയാൾ കുപ്പായക്കീശയിൽനിന്ന് ഒരു വലിയ കടലാസ്സു വലിച്ചെടുത്തു നിവർത്തി. ‘ഇതാ, എന്റെ യാത്രാനുവാദപത്രം. കണ്ടില്ലേ, മഞ്ഞച്ചതാണ്.

ചെല്ലുന്ന എല്ലാ ദിക്കിൽനിന്നും ആട്ടിയയപ്പിക്കുവാൻ ഇതെന്നെ സഹായിക്കുന്നു. ഇതൊന്നു വായിച്ചുനോക്കുമോ? എനിക്കറിയാം വായിക്കാൻ. ഞാൻ അതു തടവിൽനിന്നു പഠിച്ചു. പഠിക്കാൻ ഇഷ്ടമുള്ളവരെ പഠിപ്പിക്കുവാൻ അവിടെ ഒരു വിദ്യാലയമുണ്ട്. നില്ക്കൂ, ഇതാണ് അവർ ഈ യാത്രാനുവാദപത്രത്തിൽ എഴുതിയിട്ടുള്ളത്, ‘ഴാങ് വാൽഴാങ്, പുറത്താക്കിയ തടവുകാരൻ, രാജ്യം*** - അത് നിങ്ങൾക്കാവശ്യമില്ല‘പത്തൊമ്പതു കൊല്ലം തണ്ടുവലിശ്ശിക്ഷയിലായിരുന്നു വീടു തുരന്നു കടന്നതിനും കവർച്ച ചെയ്തതിന്നുമായി അഞ്ചുകൊല്ലം; നാലുതവണ ചാടിപ്പോവാൻ ശ്രമിച്ചതിനു പതിന്നാലു കൊല്ലം, വളരെ സൂക്ഷിക്കേണ്ട ഒരുവനാണ്.

അതാ. എല്ലാവരും എന്നെ ഉപേക്ഷിച്ചിരിക്കുന്നു. നിങ്ങൾക്ക് എന്നെ സ്വീകരിക്കുവാൻ ഇഷ്ടമുണ്ടോ? ഇത് ഒരു ഹോട്ടലാണോ? ഭക്ഷിക്കുവാൻ വല്ലതും, കിടക്കുവാൻ ഒരു സ്ഥലവും, നിങ്ങൾ എനിക്കു തരുമോ? ഇവിടെ ഒരു കുതിരപ്പന്തിയുണ്ടോ?’

‘മദാം മഗ്ല്വാർ,’ മെത്രാൻ പറഞ്ഞു: ‘ആ ഉള്ളറയിലുള്ള കട്ടിലിന്മേൽ വെളുത്തവിരിപ്പു വിരിക്കണം.’ ആ രണ്ടു സ്ത്രീകളുടേയും അനുസരണശീലം ഞങ്ങൾ മുൻപേ പറഞ്ഞിട്ടുണ്ടല്ലോ.

ഈ ആജ്ഞകൾ നിറവേറ്റുവാനായി മദാംമഗ്ല്വാർ പുറത്തേക്കു പോയി.

മെത്രാൻ ആ മനുഷ്യന്റെ നേരെ നോക്കി.

‘സേർ, ഇരിക്കൂ: തീക്കായു. ക്ഷണത്തിൽ നമുക്കു ഭക്ഷണത്തിനാരംഭിക്കാം; നിങ്ങൾ ഭക്ഷണം കഴിക്കുന്നതോടുകൂടി കിടക്ക തയ്യാറാവും.’

ആ മനുഷ്യന്നു പെട്ടെന്നു കാര്യം മനസ്സിലായി. അതേവരെ പരുഷവും വ്യാകുലവുമായിരുന്ന അയാളുടെ മുഖഭാവത്തിൽ അമ്പരപ്പും സംശയവും സന്തോഷവും കയറി; അതസാധാരണമായിത്തീർന്നു. അയാൾ ഒരു നൊസ്സനെപ്പോലെ വിക്കിവിക്കിപ്പറയാൻ തുടങ്ങി: ‘നേരോ? എന്ത്, നിങ്ങൾ എന്നെ താമസിപ്പിക്കും? നിങ്ങൾ എന്നെ ആട്ടിയയയ്ക്കുന്നില്ല? ഒരു തടവുപുള്ളിയെ! നിങ്ങൾ എന്നെ സേർ എന്നു വിളിക്കുന്നു! നിങ്ങൾ എന്നെ നീ എന്നു വിളിക്കുന്നില്ല? കടന്നുപോ, നായേ! ഇതാണ് ആളുകൾ എന്നോടു പറയുക പതിവ്. നിങ്ങൾ എന്നെ ആട്ടിയയയ്ക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു; അതുകൊണ്ടാണ് ഞാനാരെന്ന് ക്ഷണത്തിൽത്തന്നെ പറഞ്ഞത്. ഹാ, എന്തൊരു നല്ല സ്ത്രീയാണ് എന്നെ ഇങ്ങോട്ടു പറഞ്ഞയച്ചത്! ഞാൻ ഉണ്ണാൻ തുടങ്ങുന്നു! കിടക്കയും വിരിപ്പുമുള്ള ഒരു കട്ടിലിൽ, ലോകത്തിൽ മറ്റുള്ളവരെപ്പോലെ, ഞാനും കിടക്കാൻ പോകുന്നു! ഒരു കട്ടിൽ! ഞാൻ ഒരു കട്ടിലിന്മേൽ കിടന്നുറങ്ങിയിട്ട് ഇപ്പോൾ കൊല്ലം പത്തൊമ്പതായി! അപ്പോൾ, ഞാൻ പോകണമെന്ന് നിങ്ങൾക്കു ലേശമെങ്കിലും ആവശ്യമില്ല! നിങ്ങൾ നല്ലവരാണ്. എന്നല്ല, എന്റെ കൈയിൽ പണമുണ്ട്. ഞാൻ നല്ല പ്രതിഫലം തരും. ഞാൻ മാപ്പു ചോദിക്കുന്നു; ഹേ, ഹോട്ടൽക്കാരൻ അവർകളേ, നിങ്ങളുടെ പേരെന്താണ്? നിങ്ങൾ എന്തു ചോദിച്ചാലും അതു ഞാൻ തരും. നിങ്ങൾ ഒരു നല്ലാൾതന്നെ. നിങ്ങൾ ഒരു ഹോട്ടൽക്കാരനാണ്, അല്ലേ?’

മെത്രാൻ പറഞ്ഞു: ‘ഞാൻ ഇവിടെ താമസിച്ചുവരുന്ന ഒരു മതാചാര്യനാണ്.’

‘ഒരു മതാചാര്യൻ!’ ആ മനുഷ്യൻ പറഞ്ഞു: ‘ഹാ, എന്തൊരു മര്യാദക്കാരനായ മതാചാര്യൻ! അപ്പോൾ, നിങ്ങൾ എന്റെ കൈയിൽനിന്നു പണമൊന്നും വാങ്ങിക്കാൻ ഭാവമില്ല? നിങ്ങൾ സഭാബോധകനാണ്, അല്ലേ? ഈ വലിയ പള്ളിയിലെ സഭാബോധകനാണു്! ശരി! ഞാൻ ഒരു വിഡ്ഡിതന്നെയാണ്, സംശയമില്ല. ഞാൻ നിങ്ങളുടെ നിറുകത്തൊപ്പി കണ്ടില്ല.’

ഇങ്ങനെ പറഞ്ഞു, തന്റെ പട്ടാളമാറാപ്പും പൊന്തൻവടിയും താഴെവെച്ച്, അയാൾ ഇരുന്നു. മദാംവ്വസേല്ല് ബപ്തിസ്തീൻ അയാളെ സാവധാനമായി നോക്കി; അയാൾ വീണ്ടും ആരംഭിച്ചു: സഭാബോധകനവർകളേ, നിങ്ങൾ ദയയുള്ളാളാണ്; നിങ്ങൾ എന്നെ ആട്ടിയയച്ചില്ലല്ലോ. ഒരു നല്ലവനായ മതാചാര്യൻ വളരെ നല്ല ഒന്നാണ്. അപ്പോൾ നിങ്ങൾക്കു ഞാൻ പ്രതിഫലം തരേണ്ട ആവശ്യമില്ല?’

‘ഇല്ല.’ മെത്രാൻ പറഞ്ഞു: ‘പണം നിങ്ങളുടെ പക്കൽത്തന്നെ വെക്കുക. നിങ്ങളുടെ കൈയിൽ എന്തുണ്ട്? നൂറ്റൊമ്പതു ഫ്രാങ്കുണ്ടെന്ന് നിങ്ങൾ എന്നോടു പറഞ്ഞില്ലേ?’

‘പതിനഞ്ചു സൂവും.’

നൂറ്റൊമ്പതു ഫ്രാങ്കും പതിനഞ്ചു സുവും. ഇതുണ്ടാക്കാൻ നിങ്ങൾക്ക് എത്ര കാലം വേണ്ടിവന്നു?

‘പത്തൊമ്പതു കൊല്ലം.’

‘പത്തൊമ്പതു കൊല്ലം!’

മെത്രാൻ ദീർഘശ്വാസമിട്ടു

ആ മനുഷ്യൻ തുടർന്നു: ‘എന്റെ പണം മുഴുവനും എന്റെ കൈയിലുണ്ട്. നാലുദിവസംകൊണ്ട് ഞാൻ ഇരുപത്തഞ്ചു സൂ മാത്രമേ ചെലവാക്കിയുള്ളു; അതു ഞാൻ ഗ്രാസ്സിൽവെച്ചു വണ്ടിയിൽനിന്നു സാമാനമിറക്കി സമ്പാദിച്ചു. നിങ്ങൾ ഒരു മതാചാര്യനായതുകൊണ്ട് പറയട്ടെ, ഞങ്ങൾക്ക് അവിടെ ഒരു മതോപദേഷ്ടാവുണ്ടായിരുന്നു. ഒരു ദിവസം ഞാൻ അവിടെ മെത്രാനേയും കണ്ടു. മോൺസിന്യേർ എന്നാണ് അദ്ദേഹത്തെ ആളുകൾ വിളിക്കുന്നത്. മാർസിയൈയിൽ മഴോറിലെ മെത്രാനായിരുന്നു അദ്ദേഹം; മറ്റുള്ള എല്ലാ സഭാബോധകന്മാരേയും ഭരിക്കുന്ന പ്രധാന സഭാബോധകനാണ് അദ്ദേഹം. മനസ്സിലായില്ലേ? ഞാൻ മാപ്പു ചോദിക്കുന്നു, ഞാൻ അതു തെറ്റിത്തെറ്റിയാണ് പറയുന്നത്; എന്തുകൊണ്ടെന്നാൽ, അത് എന്നിൽനിന്ന് എത്രയോ ദൂരത്തു കിടക്കുന്നു! ഞങ്ങളുടെ കഥ എന്താണെന്നു നിങ്ങൾക്കറിയാമല്ലോ? അദ്ദേഹം ഞങ്ങളുടെ തടവുപുരയിൽ ഒത്ത നടുക്ക് ഒരു പ്രസംഗപീഠത്തിന്മേൽ കയറിനിന്ന് ഈശ്വരസ്തോത്രം പാടും. അദ്ദേഹത്തിന്റെ തലയിൽ സ്വർണംകൊണ്ടുള്ള ഒരു കൂർത്ത സാധനമുണ്ട്; ഉച്ചയ്ക്കുള്ള വെളിച്ചത്തിൽ അതു മിന്നിത്തിളങ്ങി. മുൻപിൽ പീരങ്കിയോടും കത്തിച്ച തീപ്പെട്ടിക്കോലുകളോടുംകൂടി, ഞങ്ങളെ മൂന്നു വരിയാക്കി നിർത്തി. ഞങ്ങൾക്കു മുഴുവനും നല്ലവണ്ണം കാണാൻ കഴിഞ്ഞില്ല. അദ്ദേഹം സംസാരിച്ചു; പക്ഷേ, അദ്ദേഹം അത്രയും ദൂരത്തായിരുന്നതുകൊണ്ട്, ഞങ്ങൾക്കു കേൾക്കാൻ സാധിച്ചില്ല. ഇങ്ങനെയൊക്കെയാണ് മെത്രാന്റെ സ്ഥിതി.’

അയാൾ ഈ പറയുന്നതിനിടയ്ക്ക്, മെത്രാൻ പോയി തുറന്നുകിടന്നിരുന്ന വാതിലടച്ചു.

മദാം മഗ്ല്വാർ തിരിച്ചെത്തി. ഒരു വെള്ളിമുള്ളും ഒരു വെള്ളിക്കയിലും അവൾ കൊണ്ടുവന്നിരുന്നു. അത് മേശപ്പുറത്തു വെച്ചു. ‘മദാം മഗ്ല്വാർ, മെത്രാൻ പറഞ്ഞു ‘ആ സാധനങ്ങൾ കഴിയുന്നതും തിയ്യിന്നടുത്തു വെക്കു.’ എന്നിട്ട് അതിഥിയുടെനേരെ നോക്കി പറഞ്ഞു: ‘ആൽപ്സ് പർവതത്തിൽനിന്നുള്ള രാത്രിയിലെ കാറ്റു ബഹുകഠിനം, സേർ, നിങ്ങൾക്കു തണുക്കുന്നുണ്ടായിരിക്കണം.’

അത്രയും മൃദുലമായവിധം സൗഗൗരവവും പരിഷ്കൃതവുമായ സഹജസ്വരത്തിൽ മെത്രാൻ സേർ എന്ന് ഓരോരിക്കൽ പറയുമ്പോഴും ആ മനുഷ്യന്റെ മുഖം തെളിഞ്ഞു. കപ്പൽ പൊളിഞ്ഞു മരുഭൂമിയിൽ ചെന്നു കയറിയ ഒരാൾക്ക് ഒരു ഗ്ലാസ്സു വെള്ളംപോലെയാണ്, ഒരു തടവുപുള്ളിക്ക് ഓരോ അവർകൾ എന്ന വിളി. അവമാനം ബഹുമാനത്തിന് ആർത്തിപ്പെടുന്നു.

‘ഈ വിളക്കിന് ഒരു ലേശവും തെളിവില്ല,’ മെത്രാൻ പറഞ്ഞു.

മദാം മഗ്ല്വാർക്ക് ആ പറഞ്ഞതിന്റെ സാരം മനസ്സിലായി; അവൾ മെത്രാന്റെ കിടപ്പറയിൽനിന്നു വെള്ളികൊണ്ടുള്ള മെഴുതിരിക്കാലുകൾ രണ്ടും കൊണ്ടുവരാൻ പോയി; അവയെ മേശപ്പുറത്തു കൊളുത്തിവെച്ച.

‘സഭാബോധകനവർകളേ,’ ആ മനുഷ്യൻ പറഞ്ഞു: ‘നിങ്ങൾ നല്ലാളാണ് നിങ്ങൾക്ക് എന്നെപ്പറ്റി നിന്ദയില്ല. നിങ്ങൾ എന്നെ വീട്ടിലേക്കു ക്ഷണിച്ചു. നിങ്ങൾ നിങ്ങളുടെ മെഴുതിരിവിളക്കുകൾ എനിക്കുവേണ്ടി കൊളുത്തി. എന്നാൽ ഞാൻ എവിടെനിന്നാണ് വരുന്നതെന്നും, ഞാൻ എത്രകണ്ട് ഭാഗ്യംകെട്ടവനാണെന്നും ഞാൻ നിങ്ങളോടു പറയാതിരുന്നിട്ടില്ല.’

അയാൾക്ക് അടുത്തായിരുന്ന മെത്രാൻ അയാളുടെ കൈയിന്മേൽ തൊട്ടു. ‘നിങ്ങൾ ആരാണെന്ന് എന്നോടു പറയാതിരിക്കാൻ നിങ്ങൾക്കു നിവൃത്തിയില്ല. ഇത് എന്റെ വീടല്ല; യേശുക്രിസ്തുവിന്റെ വീടാണ്. ഇങ്ങോട്ടു കടന്നുവരുന്ന ആളോടു പേരെന്താണെന്നു പറയാൻ ഈ കാണുന്ന വാതിൽ ആവശ്യപ്പെടുകയില്ല; ദുഃഖമുണ്ടോ എന്നു മാത്രമേ ചോദിക്കുകയുള്ളൂ. നിങ്ങൾ ദുഃഖിക്കുന്നു; നിങ്ങൾക്കു വിശപ്പുണ്ട്, ദാഹമുണ്ട്; നിങ്ങൾക്ക് ഇവിടെ എപ്പോഴും സ്വാഗതം. എന്നല്ല, എന്നോടു നിങ്ങൾ നന്ദിപറയരുത്; എന്റെ വീട്ടിൽ ഞാൻ നിങ്ങളെ സ്വീകരിക്കുന്നു എന്നു പറയരുത്. ഇവിടെ വന്ന് ആശ്വസിക്കുന്നതാരോ ആ ആളുടേതു മാത്രമാണ് ഈ ഭവനം, മറ്റാരുടേതുമല്ല. വഴിപോക്കനായ നിങ്ങളോട് ഞാൻ പറയുന്നു, എനിക്കുള്ളതിലധികം നിങ്ങൾക്കാണ് ഇവിടെ പൂർണാവകാശം. നിങ്ങൾ ഇവിടെ കാണുന്നതെല്ലാം നിങ്ങളുടെയാണ്. നിങ്ങളുടെ പേരറിഞ്ഞിട്ട് എനിക്കെന്താവശ്യം? എന്നുമാത്രമല്ല, നിങ്ങൾ പറയുന്നതിനു മുൻപുതന്നെ, നിങ്ങൾക്കുള്ള ഒരു പേർ എനിക്കറിയാമായിരുന്നു.’

ആ മനുഷ്യൻ മിഴിച്ചു. നേരോ? എന്റെ പേർ നിങ്ങൾക്കറിയാമായിരുന്നു?’

‘ഉവ്വ്.’ മെത്രാൻ മറുപടി പറഞ്ഞു: ‘നിങ്ങൾക്കുള്ള പേർ എന്റെ സഹോദരൻ എന്നാണ്.’

‘നില്ക്കണേ, സഭാബോധകനവർകൾ!’ ആ മനുഷ്യൻ കുറച്ചുച്ചത്തിൽ പറഞ്ഞു: ‘ഞാൻ ഇവിടെ വന്നപ്പോൾ എനിക്കു വല്ലാത്ത വിശപ്പുണ്ടായിരുന്നു; പക്ഷേ, നിങ്ങൾ അത്രയും നല്ലാളായതുകൊണ്ട് എന്തേ എനിക്കിപ്പോൾ ഉണ്ടായതെന്ന് അറിഞ്ഞുകൂടാ.’

മെത്രാൻ അയാളുടെ മുഖത്തേക്കു നോക്കി പറഞ്ഞു: ‘നിങ്ങൾ വല്ലാതെ കഷ്ടപെട്ടിട്ടുണ്ട്?’

‘ഹാ. ചുകന്ന കുപ്പായം, ഞെരിയാണിമേൽ ഇരുമ്പുവട്ട്, കിടന്നുറങ്ങാൻ ഒരു പലക, ഉഷ്ണം, തണുപ്പ്, അധ്വാനം, തടവുപുള്ളികൾ, അടിച്ച കുഴിയിൽ മീതെയ്ക്കു മീതെയുള്ള അടി, വെറുതെയുള്ള ഇരട്ടച്ചങ്ങല, ഒരു വാക്കുകൊണ്ട് പറഞ്ഞാൽ. തുറുങ്ക്; രോഗം പിടിച്ചു കിടപ്പിലാവുമ്പോൾക്കൂടി, ചങ്ങല! നായ്ക്കൾ; നായ്ക്കളാണ് ഞങ്ങളേക്കാൾ സുഖിക്കുന്നത്! പത്തൊമ്പതു കൊല്ലം! എനിക്കു നാല്പത്താറായി. ഇപ്പോൾ, ഇതാ മഞ്ഞച്ച യാത്രാനുവാദപ്പത്രം കിട്ടി. ഇങ്ങനെയാണ് കഥ.’

‘അതേ, മെത്രാൻ പറയാൻ തുടങ്ങി. ‘നിങ്ങൾ വളരെ ദുഃഖകരമായ ഒരു സ്ഥലത്തുനിന്നുതന്നെയാണ് വരുന്നത്. കേൾക്കു, പശ്ചാത്തപിക്കുന്ന ഒരു പാപിയുടെ കണ്ണീരൊഴുകി കഴുകപ്പെട്ട മുഖം, ഒരു നൂറ് ഉത്തമമനുഷ്യരുടെ വെള്ളയുടുപ്പിനെക്കാളധികം സുഖത്തെ സ്വർഗത്തിൽ കണ്ടെത്തും. മനുഷ്യസമുദായത്തോട് ദേഷ്യവും ദ്വേഷവും തോന്നിക്കൊണ്ടാണ് ആ ദുഃഖകരമായ സ്ഥലത്തുനിന്നു പുറത്തുവരുന്നതെങ്കിൽ, നിങ്ങൾ മറ്റുള്ളവരുടെ അനുകമ്പയെ അർഹിക്കുന്നു; ശാന്തിയോടും നല്ല വിചാരത്തോടുംകൂടിയാണ് പോന്നിട്ടുള്ളതെങ്കിൽ, ഞങ്ങളെല്ലാവരെക്കാളും നിങ്ങൾ ഉത്തമനാകുന്നു.’

ഈയിടയ്ക്കു മദാം മഗ്ല്വാർ അത്താഴത്തിനുള്ളതെല്ലാം ഒരുക്കി; വെള്ളത്തിലുണ്ടാക്കിയ സൂപ്പ്, എണ്ണ, അപ്പം, ഉപ്പ്, ഉപ്പിട്ടുണക്കിയ കുറച്ചു പന്നിമാംസം, ആട്ടു മാംസത്തിന്റെ ഒരു കഷ്ണം, അത്തിപ്പഴങ്ങൾ, ഉണങ്ങിയ ഒരു വലിയ അപ്പം, മെത്രാന്റെ സ്വന്തമനസ്സാലേ അന്ന് ഒരു കുപ്പി മോവേവീഞ്ഞുകൂടി വിശേഷിച്ചു കൂട്ടിയിരുന്നു.

ആതിഥേയന്മാരുടെ ഒരു വിശേഷതയായ ആഹ്ലാദം പെട്ടെന്നു മെത്രാന്റെ മുഖത്തു പ്രകാശിച്ചു. ‘ഭക്ഷണത്തിന്നിരിക്കുക,’ അദ്ദേഹം ഉന്മേഷത്തോടുകൂടി കുറച്ചുച്ചത്തിൽ പറഞ്ഞു. ഒരു പരിചിതൻ ഭക്ഷണത്തിനുണ്ടെങ്കിൽ ചെയ്യാറുള്ളതു പോലെ, അദ്ദേഹം ആ മനുഷ്യനെ വലത്തു പുറത്തിരുത്തി. യാതൊരു സ്തോഭ വിശേഷവും കൂടാതെ പതിവുപോലെതന്നെ മദാംവ്വസേല്ല് ബപ്തിസ്തീൻ ഇടത്തുഭാഗത്തും ഇരുന്നു.

മെത്രാൻ ഈശ്വരാനുഗ്രഹത്തെ അർഥിച്ചു. പതിവുപോലെ സൂപ്പെടുത്തു കഴിക്കാൻ തുടങ്ങി. ആ മനുഷ്യൻ ആർത്തിയോടുകൂടി ഭക്ഷിച്ചു. പെട്ടെന്നു മെത്രാൻ പറഞ്ഞു: ‘മേശപ്പുറത്ത് ഇന്നെന്തോ ഒന്നു കാണാനില്ലാത്തതുപോലെ തോന്നുന്നു.’

കൂടാതെ കഴിയാത്ത മുന്നുകൂട്ടു മുള്ളുകളും കയിലുകളും മാത്രമേ അന്നു മദാം മഗ്ല്വാർ കൊണ്ടുവന്നിരുന്നുള്ളു. എന്നാൽ, പുറമേ വല്ലവരും അത്താഴത്തിനുള്ള ദിവസം ആറു കൂട്ടു വെള്ളിസ്സാമാനങ്ങളുള്ളതു മുഴുവനും മേശപ്പുറത്തു കൊണ്ടുവന്നു വെക്കുന്നത് ആ വീട്ടിലെ ഒരു പതിവായിരുന്നു–ഒരു നിർദ്ദോഷമായ ധാടി. ഈ ചന്തമുള്ള ധാടിച്ഛായ ഒരു കുട്ടിക്കളി മാത്രമായിരുന്നു; ദാരിദ്ര്യത്തിന് അന്തസ്സുണ്ടാക്കിത്തീർത്ത ആ സമര്യാദവും സഗൗരവവുമായ ഭവനത്തിൽ അതിന് അനന്യ സാധാരണമായ ഒരു ഹൃദയാകർഷത്വമുണ്ട്.

മദാം മഗ്ല്വാർ മെത്രാൻ പറഞ്ഞതിന്റെ സാരം മനസ്സിലാക്കി ഒന്നും മിണ്ടാതെ പുറത്തേക്കു പോയി; കുറച്ചു കഴിയുമ്പോഴേക്കും, അവിടെ ഭക്ഷണത്തിനിരുന്നിരുന്ന മൂന്നുപേരുടെയും മുൻപിലായി, മെത്രാൻ കൊണ്ടുവരാനാവശ്യപ്പെട്ട ബാക്കി മൂന്നു കൂട്ടു മുള്ളുകളും മേശപ്പുറത്തു ഭംഗിയിൽ ചേർത്തുവെക്കപ്പെട്ടു കിടന്നുമിന്നി.

കുറിപ്പുകൾ

[4] ഇത്തരം ശിക്ഷ ഇന്ത്യയിൽ നടപ്പില്ല. ഇതിന്റെ പൂർണ്ണവിവരം ഈ ഗ്രന്ഥത്തിൽത്തന്നെ വരുന്നുണ്ടു്.

1.2.4
പൊന്താർലിയേയിലെ പാൽക്കട്ടി വ്യാപാരത്തെസ്സംബന്ധിച്ച വിവരങ്ങൾ

ആ ഭക്ഷണസമയത്തുണ്ടായതെന്തെല്ലാമെന്നു ശരിയായി മനസ്സിലാക്കുവാൻ മദാംവ്വുസേല്ല ബപ്തിസ്തീൻ മദാം ബ്വാഷെവ്റോങ്ങിനയച്ച കത്തുകളിൽനിന്ന് ഒരു ഭാഗം ഇവിടെ പകർത്തുന്നതിലധികം നന്നായിട്ടൊന്നു ചെയ്യേണ്ടതില്ല. ആ തടവുപുള്ളിയും മെത്രാനുമായുണ്ടായ സംഭാഷണം ബഹുസാമർഥ്യത്തോടെ അതിൽ സൂക്ഷ്മമായി വിവരിച്ചിരിക്കുന്നു.

‘...ഈ മനുഷ്യനീ ഒരാളുടെ മേലും ശ്രദ്ധവെച്ചില്ല. ഒരു പട്ടിണിക്കാരന്റെ ആർത്തിയോടുകൂടി അയാൾ തരുന്നു ഭക്ഷിച്ചു. അത്താഴം കഴിഞ്ഞതിനുശേഷം അയാൾ പറഞ്ഞു: ‘ദയാലുവായ ഈശ്വരന്നു ചേർന്ന സഭാബോധകനവർകളേ, ഇതെല്ലാം എന്നെ സംബന്ധിച്ചേടത്തോളം വളരെ അധികമാണ്, എന്നാൽ എന്നെ ഒപ്പമിരുന്നു ഭക്ഷണം കഴിക്കാൻ സമ്മതിക്കാതിരുന്ന വണ്ടിക്കാരർ നിങ്ങളേക്കാൾ നല്ല പദാർഥങ്ങൾ അനുഭവിക്കുന്നുണ്ടെന്നു ഞാൻ പറയേണ്ടിയിരിക്കുന്നു.

‘നമ്മൾ തമ്മിൽ പറയുമ്പോൾ, ഈ വാക്ക് എന്റെ ഉള്ളിൽ തട്ടി എന്റെ ജ്യേഷ്ഠൻ മറുപടി പറഞ്ഞു: ‘അവർക്ക് എന്തെക്കാളധികം ക്ഷീണമുണ്ട്.’.

‘അതല്ല.’ ആ മനുഷ്യൻ മറുപടി പറഞ്ഞു, ‘അവർക്കു് അധികം പണമുണ്ടു്. നിങ്ങൾ സാധുവാണ്; അതു ഞാൻ ധാരാളമായി കാണുന്നുണ്ട്. നിങ്ങൾ ഒരു പ്രബോഗകൻകൂടി ആവാൻ തരമില്ല. നിങ്ങൾ വാസ്തവത്തിത് ഒരു സഭാബോധകനാണോ? ഹാ, ഈശ്വരൻ ന്യായസ്ഥനാണെങ്കിൽ, നിങ്ങൾ നിശ്ചയമായും ഒരു സഭാബോധകനാവണം!’

‘ഈശ്വരൽ ന്യായസ്ഥനിലും കവിഞ്ഞിരിക്കുന്നു.’ എന്റെ സഹോദരൻ മറുപടി പറഞ്ഞു.

ഒരു നിമിഷം കഴിഞ്ഞപ്പോൾ അദ്ദേഹം തുടർന്നുചറഞ്ഞു: ‘മൊസ്ത്യു ഴാങ് വാൽഴാങ്, നിങ്ങൾീ പോകുന്നതു പൊന്താർലിയേയിലേക്കാണോ?’

‘എനിക്കു കിട്ടിയ വഴിയിലുടെ,’ ഇതാണ് അയാൾ പറഞ്ഞതെന്നു തോന്നുന്നു.പിന്നെ അയാൾ ആരംഭിച്ചു: ‘നാളെ പുലർച്ച’യോടുകൂടി എനിക്കു വഴിയിൽ കൂടണം. വഴിയയാത്ര ബുദ്ധിമുട്ടുള്ളതാണ്, രാത്രി തണുപ്പധികമാണെങ്കിൽ പകൽ വെയിൽ കൂടുതൽ.’

‘നിങ്ങൾ പോകുന്നത് ഒരു നന്മ രാജ്യത്തേക്കാണ്, എന്റെ സഹോദരൻ പറഞ്ഞു: ‘ഭരണപരിവർത്തനത്തിന്റെ കാലത്ത് എന്റെ കുടുംബം നശിച്ചു. ഞാൻ ആദ്യത്തിൽ ഫ്രാങ്ഷ്–കോതേയിൽ ചെന്നൊളിച്ചു. കുലിപ്രവൃത്തിയെടുത്തു കുറച്ചുകാലം അവിടെ കൂടി, എന്റെ കാര്യം നന്നായി. അവിടെ ധാരാളം പ്രവ്യത്തിയുള്ളതായി കണ്ടു. ഏതെടുക്കണമെന്നു തീർച്ചപ്പെടുത്തണം. അത്രയേ വേണ്ടു. കടലാസ്സു വ്യവസായശാലകൾ, തോലുറച്ചാപ്പകൾ, കാച്ചുസ്ഥലങ്ങൾ, എണ്ണച്ചക്കുകൾ, വാച്ചുണ്ടാക്കുന്ന വലിയ യന്ത്രശാലകൾ, ഉരുക്കുപണിപ്പുരകൾ, ചെമ്പുപണിക്കുള്ള യന്ത്രശാലകൾ, ചുരുങ്ങിയത് ഇരുപതോളം ഇരുമ്പുവാർപ്പു പണിസ്ഥലങ്ങൾ–ലോഡിലും ഷാത്തിലോങ്ങിലും ഓദാങ്കുറിലും ബോറിലുമുള്ളതു ധാരാളം വലുതാണു്; ഇങ്ങനെ പലതുമുണ്ടു്.’

‘ഇതൊക്കെത്തന്നെയാണ് ജ്യേഷ്ഠൻ പറഞ്ഞ പേരുകളെന്നു ഞാൻ വിചാരിക്കുന്നു.’ പിന്നീട് അദ്ദേഹം ആ സംസാരത്തിനിടയ്ക്ക് എന്നോടായി പറഞ്ഞു: ‘എന്റെ പ്രിയപ്പെട്ട സഹോദരീ, നമുക്കു ആ പ്രദേശത്തു ചില ബന്ധുക്കളില്ലേ?’

ഞാൻ മറുപടി പറഞ്ഞു: ‘താർച്ചയായും ചിലരുണ്ട്. വിശേഷിച്ചും പണ്ടത്തെ രാജ്യഭരണകാലത്തു പൊന്താർലിയേയിലെ നഗരരക്ഷസൈന്യത്തിന്റെ നായകനായിരുന്ന മൊസ്സ്യു ലുസിനെ.’

‘ശരി,’ എന്റെ സഹോദരൻ തുടർന്നു: ‘പക്ഷേ; 1793–ൽ ആർക്കും ബന്ധുക്കളില്ലായിരുന്നു. അവനവന്റെ രണ്ടു കയ്യുമാത്രം. ഞാൻ പ്രവൃത്തിയെടുത്തു. മൊസ്സ്യു വാൽഴാങ്, നിങ്ങൾ പോവാൻ വിചാരിക്കുന്ന പൊന്താരർലിയേയിൽ നല്ല സമ്പാദ്യമുള്ളതും നല്ല! രസമുള്ളതുമായ ഒരു വ്യവസായം ആളുകൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. പാൽക്കട്ടി വ്യവസായമാണ്.’

‘പിന്നീട് എന്റെ സഹോദരൻ, ആ മനുഷ്യനോടു വീണ്ടും വീണ്ടും ഭക്ഷിപ്പാൻ തിരക്കുന്നതോടുകുടി, പൊന്താർലിയേയിലെ പാൽക്കട്ടിവ്യവസായത്തിന്റെ സുക്ഷ്മവിവരങ്ങളെല്ലാം പറഞ്ഞുകൊടുത്തു. അതു കണ്ടു തരമായിട്ടാണ്. ഒന്നു വലിയ കളങ്ങൾ–ഇതു ധനവാന്മാർക്കുള്ളതാണ്.; നാല്പതോ ഐമ്പതോ പശുക്കൾ ഈ ഭാഗത്തുണ്ട്: ഒരു വേനൽക്കാലം കൊണ്ട് ഏഴെണ്ണായിരം പെട്ടി പാൽക്കട്ടി അതിൽനിന്നുണ്ടാകും, മറ്റേത് കൂട്ടുകളങ്ങൾ–ഇതു സാധുക്കൾക്കുള്ളതാണ്; ഈഭാഗം കൈവശം വെക്കുന്നതു മലംപ്രദേശത്തുള്ള കൃഷിക്കാരാണ്. തങ്ങളുടെ പശുക്കളിൽനിന്നു കിട്ടുന്ന സമ്പാദ്യം അവർ ഭാഗിച്ചെടുക്കുന്നു. പാൽക്കട്ടിയുണ്ടാക്കാൻ ശീലമുള്ള ഒരാളെ അവർ ഏർപ്പാടു ചെയ്തിട്ടുണ്ടു്; അയാൾ ദിവസം പ്രതി മൂന്നു നേരം പാൽ കറന്നെടുക്കും. ഏപ്രിൽ അവസാനത്തോടുകൂടി പാൽക്കട്ടിപ്പണി ആരംഭിക്കും, ജുൺ നടുവായാൽ അതു കഴിഞ്ഞു, പശുക്കളെയെല്ലാം മലയിലേയ്ക്കാക്കി’

‘ഭക്ഷണം ചെന്നതോടുകൂടി ആ മനുഷ്യന്നു ഉശിരുപിടിച്ചു. എന്റെ സഹോദരൻ നിർബന്ധിച്ച് അയാളെക്കൊണ്ട് ആ സ്വാദുള്ള വീഞ്ഞു കുടിച്ചിച്ചു; അയാൾ സ്വമേധയ്ക്ക് അതെടുത്തു കഴിച്ചില്ല: അതിന്നു വില കൂടുമെന്നാണ് അയാളുടെ വാദം. ഈ വിവരങ്ങളെല്ലാം എന്റെ ജ്യേഷ്ഠൻ തനിക്കു സാധാരണമായ ഉന്മേഷത്തോടും സന്തോഷത്തോടുംകൂടി വിസ്തരിച്ചുപറഞ്ഞു; ഇടയ്ക്കിടയ്ക്ക് എന്റെ മുഖത്തേക്കു നോക്കി എന്നേയും അതിൽ സവിശേഷം ഉത്സാഹപ്പെടുത്തും. പിന്നേയും പിന്നേയും പാൽക്കട്ടിയുണ്ടാക്കുന്നാളുടെ രസകരമായ തൊഴിലിനെ അദ്ദേഹം എടുത്തു പറഞ്ഞു; സ്പഷ്ടമായും മുഖാനോക്കാതെയും കടന്നുപദേശിക്കാതെ ആ പ്രവ്യത്തി അയാൾക്കു പറ്റിയ ഒന്നാണെന്ന് ആ മനുഷ്യനെ അറിയിക്കണമെന്ന് അദ്ദേഹം ആലോചിച്ചിരുന്നുവോ എന്നു തോന്നും. എനിക്ക് ഒന്നുതോന്നി. ഈ മനുഷ്യൻ ഞാൻ നിങ്ങളോടു പറഞ്ഞതുപോലെ ഒരാളാണല്ലോ. എന്നാൽ ഭക്ഷണസമയത്താവട്ടെ, അതു കഴിഞ്ഞാവട്ടെ, ആ മനുഷ്യൻ അകത്തേക്കു വന്ന ഉടനെ യേശുക്രിസ്തുവെപ്പറ്റി രണ്ടുമുന്നു വാക്കു പറഞ്ഞതൊഴികെ, അയാൾ ആരായിരുന്നു എന്നോ താൻ ആരാണെന്നോ ഓർമപ്പെടുത്തുന്ന ഒരക്ഷരമെങ്കിലും എന്റെ സഹോദരൻ മിണ്ടുകയുണ്ടായിട്ടില്ല. ഒരു ചെറിയ മതപ്രസംഗം ചെയ്യുവാനും, താൻ മെത്രാനാണെന്നു തടവുപുള്ളിയെ അറിയിച്ച് അന്നത്തെ സംഭവം ആ മനുഷ്യന്റെ ഉള്ളിൽ അധികകാലത്തേയ്ക്കായി പതിപ്പിക്കുവാനും അതൊരു പറ്റിയ അവസരമാണെന്നേ സാധാരണയായ് തോന്നുകയുള്ളൂ. ഈ ഭാഗ്യംകെട്ട മനുഷ്യനെ കൈയിൽ കിട്ടിയാൽ അയാളുടെ ദേഹത്തിനെന്നപോലെ മനസ്സിനും ശക്തി വെപ്പിക്കുവാനും, ഉപദേശംകൊണ്ടും ഗുണദോഷം പറയൽകൊണ്ടും പാകംവരുത്തി നന്നാക്കിയ ഒരു ശകാരമേോ അല്ലെങ്കിൽ മേലാൽ നന്നായി നടക്കണമെന്നുള്ള ഉപദേശത്തേടുകുടിയ ഒരു ചെറിയ അനുകമ്പാ പ്രടനമോ അയാൾക്കു സമ്മാനിക്കുവാനും മറ്റേതൊരാൾക്കും തോന്നിപ്പോവും. എന്റെ ജ്യേഷ്ഠൻ അയാളോട് ഏതു രാജ്യത്തുനിന്നാണ് വരുന്നതെന്നോ ഇതിനു മുൻപത്തെ ചരിത്രങ്ങളെല്ലാം എന്താണെന്നോകുടി ചോദിക്കുകയുണ്ടായില്ല. എന്തുകൊണ്ടെന്നാൽ, അയാളുടെ പുർവചരിത്രത്തിൻ ഒരപകമടമുണ്ട്; അതിനെ അയാളക്കൊണ്ടോർമിപ്പിക്കുന്ന സകലവും അദ്ദേഹം ഒഴിച്ചിടുന്നതുപോലെ തോന്നി. ഈ വിചാരം അദ്ദേഹം അത്രയും മേല്പോട്ടു കൊണ്ടുപോയി: സ്വർഗത്തോടടുത്തുള്ള ഒരു നല്ല പ്രവൃത്തി ചെയ്യുന്ന പൊന്താർലീയേയിലെ മലംപ്രദദേശത്തുകാരെറ്റി സംസാരിക്കുമ്പോൾ, അവര നിഷ്കപടന്മാരായതുകൊണ്ട് ദുഃഖമറിയാത്തവരാണെന്നു പറഞ്ഞുവരുമ്പോൾ, എന്റെ സഹോദരൻ പെട്ടെന്നു നിർത്തി: ആ മനുഷ്യനെ വേദനിപ്പിക്കുന്ന വല്ല അർഥവും അതിൽനിന്ന് ഊറിവീണെങ്കിലോ എന്നദ്ദേഹം ഭയച്ചെടു. മനസ്സിരുത്തി ആലോചിച്ചതിന്റെ ഊക്കുകൊണ്ട്, എന്റെ ജ്യേഷ്ഠന്റെ അന്തർഗതം എന്തായിരുന്നു എന്ന് എനിക്കു മനസ്സിലായെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഇങ്ങനെ തോന്നിയിരിക്കണം. സംശയമില്ല- ഴാങ് വാൽഴാങ് എന്നു പേരായ ഒരു മനുഷ്യന്ന്, തനിക്കു പറ്റിയിട്ടുള്ള നിർഭാഗ്യം എപ്പോഴും വേണ്ടതിലധികം മനസ്സിൻ മുൻപിൽ നില്ക്കുന്നുണ്ടാവണം; അയാളെ ആ വിചാരത്തിൽ നിന്നു പിൻതിരിപ്പിക്കുകയാണ് ചെയ്യേണ്ടത്; അയാളോട് സാധാരണമട്ടിൽത്തന്നെ പെരുമാറി കുറച്ചു നേരത്തേക്കു മാത്രമെങ്കിലും, താനും മറ്റുള്ളവരെപ്പോലെത്തന്നെ ഒരാളാണെന്ന് അയാളെക്കൊണ്ടു വിശ്വസിപ്പിക്കുകയാണ് ഉത്തമം. നിശ്ചയമായും ഇതു ധർമശീലത്തെ വേണ്ടവിധം മനസ്സിലാക്കുകയല്ലേ? മതപ്രസംഗം ചെയ്കയോ, ഉപദേശത്തിനു തുടങ്ങുകയോ, കഴിഞ്ഞതിനെ കടന്നു സൂചിപ്പിച്ചു പറകയോ ചെയ്യാതിരിപ്പാൻ യത്നിക്കുന്നതായ ഈ സവിശേഷ നിഷ്കർഷയിൽ, എന്റെ പ്രിയപ്പെട്ട മദാം, വാസ്തവമായും ഒരുവൈദികവ്യത്തിയില്ലയേോ? ഒരു മനുഷ്യന്റെ മനസ്സിൽ ഒരു വ്രണമുള്ളപക്ഷം, അതിനെ ലേശമെങ്കിലും തൊടാതെ കഴിക്കുന്നത് ഏറ്റവും ഉത്കൃഷ്ടമായ ഒരനുകമ്പയല്ലേ? അതേ; ഇതായിരിക്കണം എന്റെ സഹോദരന്റെ മനസ്സിലെ ഗൂഢവിചാരമെന്ന് എനിക്കു തോന്നി. ഏതായാലും എനിക്കു പറയാൻ കഴിയുന്ന ഒന്നിതാണ്- ഈ വക വിചാരങ്ങളെല്ലാമുണ്ടായിരുന്നുവെങ്കിലും, അവയുടെ യാതൊരടയാളവും അദ്ദേഹം പുറത്തു കാണിച്ചിട്ടില്ല; ആദ്യം മുതൽ അവസാനം വരെ, എനിക്കുകുട, അദ്ദേഹം മറ്റെല്ലാ ദിവസവുമെന്നപേലെത്തന്നെയായിരുന്നു അന്നും; പൊല്ലീസുമേലുദ്യോഗസ്ഥനോടൊപ്പമോ, അല്ലെങ്കിൽ പ്രധാന സഭാബോഥകനോടൊന്നിച്ചോ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ തന്റെ മട്ടും സമ്പ്രദായവും എന്താണോ അതോടുകുടിത്തന്നെ അദ്ദേഹം ഴാങ്വാൽഴാങ്ങോടുകുടിയും ഇരുന്നു ഭക്ഷിച്ചു.

അവസാനമായി അത്തിപ്പഴം കഴിക്കുന്ന ഘട്ടമായപ്പോൾ, വാതിൽക്കൽ ഒരു മുട്ടു കേട്ടു. അതു മഠനായിക ഗേർബോ ആയിരുന്നു; അവരുടെ കുട്ടിയും ഒക്കത്തുണ്ട്. എന്റെ ജ്യേഷ്ഠൻ കുട്ടിയെ നെറ്റിമേൽ ചുംബിച്ചു; എന്റെ കൈയിലുണ്ടായിരുന്ന പതിനഞ്ചു സൂ ആ മഠനായികയ്ക്ക് കൊടുപ്പാൻ കടം വാങ്ങി. ആ സമയം യാതൊന്നിലും ആ മനുഷ്യൻ വലിയ ശ്രദ്ധവെച്ചിരുന്നതായി തോന്നിയില്ല; അയാൾ ഒന്നും മിണ്ടിയിരുന്നില്ല. വല്ലാതെ ക്ഷീണിച്ചിട്ടുള്ളതുപോലെ തോന്നപ്പെട്ടു. ആ സാധു ഗേർബേോ പോയതിന്നു ശേഷം എന്റെ ജ്യേഷ്ഠൻ ഭക്ഷണാനന്തരമുള്ള ഈശ്വരവന്ദനം ചെയ്തു; എന്നിട്ട് അദ്ദേഹം ആ മനുഷ്യനോടായിട്ടു പറഞ്ഞു: നിങ്ങൾക്കു കിടക്കാൻ നന്നേ തിടുക്കമുണ്ടായിരിക്കും. മദാം മഗ്രാർ ഭക്ഷണമേശയെല്ലാം ക്ഷണത്തിൽ വെടിപ്പാക്കി. ഈ വഴിപോക്കനെ കിടക്കാനയയ്ക്കുന്നതിനുവേണ്ടി; ഞങ്ങൾ അവിടെനിന്നു മാറാറായി എന്നു ഞാനറിഞ്ഞു; ഞങ്ങൾ രണ്ടു പേരും മുകളിലേക്കു പോയി, എന്നാൽ എന്റെ മുറിയിലുണ്ടായിരുന്നതും കാട്ടിൽ നിന്നു വരുത്തിയതുമായ ഒരാട്ടിൻതോൽ ആ മനുഷ്യന്റെ കിടക്കമേൽ കൊണ്ടു വെക്കുന്നതിനു ഞാൻ താമസ്സിയാതെ തന്നെ മദാം മഗ്ല്വാറെ താഴത്തേക്കയച്ചു. മരവിപ്പിക്കുന്നവയാണ് ഇവിടത്തെ രാത്രികൾ; ആ സാധനം കുറച്ചു ചുടുണ്ടാക്കും. ആ ആട്ടിൻതോൽ പഴകിപ്പോയതാണ് കഷ്ടം; രോമമെല്ലാം കൊഴിഞ്ഞുപോകുന്നു. ജർമനിയിൽ ഡാന്യുബ്നദി പുറപ്പെടുന്നേടത്തുനിന്ന് എന്റെ സഹോദരൻ വാങ്ങിച്ചതാണത്. ഞാൻ ഭക്ഷണസമയത്തുപയോഗിക്കുന്ന ആ ചെറിയ ആനക്കൊമ്പുപിടിക്കത്തിയും അപ്രദേശത്തുനിന്നു മേടിച്ചതാണ്.

‘മദാം മഗ്ല്വാർ ഉടനെ മടങ്ങിയെത്തി വസ്ത്രങ്ങൾ തോരാനിടുന്ന എന്റെ ഇരിപ്പു മുറിയിൽവെച്ചു ഞങ്ങൾ ഈശ്വരവന്ദനം കഴിച്ചു; അന്യോന്യം സംസാരിക്കാതെ അതാതു മുറിയിലേക്കു പോയി’

1.2.5
ശാന്തത

സഹോദരിയോടു യാത്ര പറഞ്ഞു, മോൺസിന്യേർ ബിയാങ് വെന്യു മേശപ്പുറത്തുനിന്നു വെള്ളമെഴുതിരിക്കാലുകളിൽ ഒന്നെടുത്തു; മറ്റേത് ഇങ്ങനെ പറഞ്ഞു കൊണ്ട അതിഥിയുടെ കൈയിലും കൊടുത്തു -‘മൊസ്സ്യു, ഞാൻ നിങ്ങൾക്കു കിടപ്പറ കാട്ടിത്തരാം.’

ആ മനുഷ്യൻ അദ്ദേഹത്തെ പിന്തുടർന്നു.

മുൻപു പറഞ്ഞിട്ടുള്ളതിൽനിന്ന് അറിയാവുന്നവിധം, ഉള്ളറയുള്ള ഈശ്വര വന്ദനമുറിയിൽ ചെല്ലുവാനും അതിൽനിന്നു പുറത്തുപോരുവാനും മെത്രാന്റെ കിടപ്പറയിലൂടെ കടക്കാതെ നിവൃത്തിയില്ലാത്ത വിധമാണ് ആ വീട്ടിന്റെ പണി.

ഈ സ്ഥലത്തുടെ പോകുമ്പോൾ, കട്ടിലിനു തലയ്ക്കലുള്ള ചുമർക്കുട്ടിൽ മദാം മഗ്ല്വാർ വെള്ളിസാമാനങ്ങളെല്ലാം വെച്ചടക്കുകയായിരുന്നു. കിടക്കാൻ പോകുന്നതിനുമുൻപുള്ള അവളുടെ ഒടുവിലത്തെ പണി എന്നും ഇതാണ്.

മെത്രാൻ അതിഥിയെ ആ ഉള്ളറയിൽ കൊണ്ടു പോയാക്കി. ഒരു വെളുത്തകിടക്ക അവിടെ തയ്യാറുണ്ടായിരുന്നു. ആ മനുഷ്യൻ വിളക്കു മേശപ്പുറത്തു വെച്ചു.

‘അപ്പോൾ,’ മെത്രാൻ പറഞ്ഞു: ‘നിങ്ങൾക്കു രാത്രി നല്ല സുഖമാവട്ടെ! നാളെരാവിലെ, നിങ്ങൾ യാത്രപുറപ്പെടുന്നതിനു മുമ്പ് ഞങ്ങളുടെ പശുക്കളെ കറന്ന ഒരു പാത്രം ചൂടുപാൽ കുടിക്കാം.’

‘എന്റെ സഭാബോധകനവർകളേ, ഞാൻ നന്ദി പറയുന്നു, ആ മനുഷ്യൻ പറഞ്ഞു.

തികഞ്ഞ ശാന്തതയോടുകൂടി ഈ വാക്കുകൾ പറഞ്ഞുതീർന്ന ഉടനെ, പെട്ടെന്ന്, യാതൊരവസ്ഥാന്തരവും കുടാതെ, ഒരത്ഭുതകരമായ ഭാവഭേദം അയാൾ കാണിച്ചു; ആ രണ്ടു പരമഭക്തകളായ സ്ത്രീകൾ അതു കണ്ടുവെങ്കിൽ, അവർ പേടിച്ചു സ്തംഭിച്ചുപോകുമായിരുന്നു. അയാൾക്ക് ആ സമയത്തുണ്ടായ സ്തോഭം എന്താണെന്ന് ഈ നിമിഷംവരെ ഞങ്ങൾക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അയാൾ ഒരു മുന്നറിയിപ്പു കൊടുപ്പാനോ അതോ കടന്നു ദ്രോഹിപ്പാനോ പുറപ്പെട്ടത്? അയാൾക്കുതന്നെ ആലോചിച്ചിട്ടു മനസ്സിലാവാത്ത എന്തോ ഒരപ്രതീക്ഷിതമായ വികാരവേഗത്തെ അയാൾ അനുസരിച്ചു എന്നേ ഉള്ളുവോ? അയാൾ പെട്ടെന്ന് ആ വൃദ്ധന്റെ നേരെ തിരിഞ്ഞു, കൈകെട്ടിനിന്ന്, ആ ആതിഥേയന്റെ നേരെ ഒരു പൈശാചികമായ നോട്ടം നോക്കി, ഒരു പരുപരുത്ത ഒച്ചയിൽ ഉറക്കെപ്പറഞ്ഞു: ‘ഹാ, നേർ! നിങ്ങളുടെ വീട്ടിൽ ഇങ്ങനെ, നിങ്ങൾക്ക് ഇത്രയും അടുത്താണ്, എന്നെ കിടത്താൻ പോകുന്നത്?’

അയാൾ നിർത്തി; പിശാചുകൾക്കു ചേർന്ന എന്തോ ഒന്ന് ഒളിച്ചുകിടക്കുന്ന ഒരു ചിരിയോടുകൂടി, അയാൾ തുടർന്നു പറഞ്ഞു: ‘നിങ്ങൾ നല്ലവണ്ണം ആലോചിച്ചു നോക്കിയോ? ഞാൻ ഒരു കൊലപാതകിയല്ലെന്നു നിങ്ങൾ എങ്ങനെ അറിയും?

മെത്രാൻ മറുപടി പറഞ്ഞു: ‘അതു ദയാലുവായ ഈശ്വരന്ന് ആലോചിപ്പാനുള്ളതാണ്.’

ഉടനെ സഗൗരവമായി ഈശ്വരനോടു പ്രാർഥിക്കുകയായിട്ടോ തന്നോടുതന്നെപറയുകയായിട്ടോ ചുണ്ടുകൾ അല്പമൊന്നനക്കിക്കൊണ്ട്, അദ്ദേഹം തന്റെ വലത്തെ കൈയിന്റെ രണ്ടു വിരൽ മേലോട്ടുയർത്തി ആ മനുഷ്യനെ അനുഗ്രഹിച്ചു; അയാൾ തലയൊന്നു കുനിച്ചില്ല; അദ്ദേഹമാവട്ടേ, ഉടനെ തല തിരിക്കുകയോ പിന്നോക്കം തിരിഞ്ഞുനോക്കുകയോ ചെയ്യാതെ തന്റെ കിടപ്പറയിലേക്കു നടന്നു. ഉള്ളറ ഉപയോഗിക്കുമ്പോൾ, ചുമരിൽനിന്നു ചുമരിലേക്കായി ഒരു വലിയ മേത്തരം കമ്പിളിത്തുണി വിരുത്തിത്താഴ്ത്തിയിട്ടു തിരുവത്താഴമേശയെ മറയക്കുക യാണ് പതിവ്. മടക്കത്തിൽ മെത്രാൻ ഈ മറശ്ലീലയ്ക്കു മുൻപിൽ മുട്ടുകുത്തി. ചുരുക്കത്തിൽ എന്തോ ഒന്ന് ഈശ്വരനോടു പ്രാർഥിച്ചു. ഒരു നിമിഷംകൂടി കഴിഞ്ഞു; നടന്നുകൊണ്ടും, ധ്യാനിച്ചുകൊണ്ടും, ആലോചിച്ചുകൊണ്ടും, തുറന്നു നിലക്കുന്ന കണ്ണുകൾക്കു മുൻപിൽ ഈശ്വരൻ രാത്രിസമയങ്ങളിൽ കാണിച്ചുതരാറുള്ള മഹത്തരങ്ങളായ കാഴ്ചകളിൽ മനസ്സും ആത്മാവും ആണ്ടുമുങ്ങിക്കൊണ്ടും അദ്ദേഹം തോട്ടത്തിലുണ്ടായിരുന്നു. ആ മനുഷ്യന്നാണെങ്കിൽ, ആ വിലപ്പെട്ട വെള്ളപ്പുതപ്പുകുടി ഉപയോഗിക്കാൻ ശ്രമിക്കാതിരിക്കത്തക്കവിധം അത്രയുമധികമായിരുന്നു ക്ഷീണം. ചങ്ങലയിൽ കിടക്കുന്ന തടവുപുള്ളികൾ ചെയ്യാറുള്ളവിധം മൂക്കിൽ നിന്നുള്ള ശ്വാസത്താൽ വിളക്കു കെടുത്തി, കുപ്പായങ്ങളൊന്നും അഴിക്കാതെ, അയാൾ കിടക്കമേൽ കുഴഞ്ഞുവീണു; ക്ഷണത്തിൽ ഒരു ഗാഡനിദ്രയെ പ്രാപിച്ചു. മെത്രാൻ തോട്ടത്തിൽനിന്നു മടങ്ങിയപ്പോൾ അർദ്ധരാത്രി ശരിക്കായി. കുറച്ചു നിമിഷങ്ങൾകൂടി കഴിഞ്ഞു; ആ ചെറുഭവനത്തിലുള്ളവർ മുഴുവനും ഉറക്കമായി.

1.2.6
ഴാങ് വാൽഴാങ്

ഴാങ് വാൽഴാങ് അർദ്ധരാത്രിയോടുകുടി ഉണർന്നു.

ഴാങ് വാൽഴാങ് ബ്രീയിലെ ഒരു സാധുകൃഷിക്കാരന്റെ കുടുംബത്തിലാണ് ജനിച്ചത്. അയാൾ കുട്ടിക്കാലത്തു വായിക്കാൻ പഠിച്ചിട്ടില്ല. പ്രായം തികഞ്ഞതോടു കുടി ഫെവറോളെയിൽ ഒരു മരംവെട്ടുകാരനായി. അമ്മയുടെ പേർ ഴെന്ന് മാത്തിയോ എന്നാണ്; അച്ഛനെ വാൽഴാങ് എന്നോ വ്ളാഴാങ് എന്നോ പറഞ്ഞുവന്നിരുന്നു- ഈ ഒടുവിൽ പറഞ്ഞതു വ്വാല ഴാങ് (Voila Jean=‘ഇതാ ഴാങ്’) എന്നുള്ളതിന്റെ ഒരു ചുരുക്കമായ പരിഹാസപ്പേരാണെന്നും വരാം. സ്നേഹിക്കുന്ന സ്വഭാവമുള്ളവരുടെ ഏക വിശേഷതയായ ആലോചനാശീലമുള്ള എന്നാൽ മുഖം കറുപ്പിച്ചുകൊണ്ടുള്ള ആ ഒരു മട്ടില്ലാത്ത- ഒരാളായിരുന്നു ഴാങ് വാൽഴാങ്. ഏതായാലും താൻ ഒരു മന്തനും സാരമില്ലാത്തവനുമാണെന്നു കാണിക്കുന്ന അങ്ങനെ ഒന്ന് മറ്റെങ്ങുമില്ലെങ്കിൽ, കാഴ്ചയിൽ-അയാൾക്കുണ്ടാ യിരുന്നു എന്നു തീർച്ചയാണ്. നന്നേ ചെറുപ്പത്തിൽത്തന്നെ അച്ഛനും അമ്മയും കഴിഞ്ഞുപോയി. വേണ്ടവിധം ചികിത്സിക്കാതെ ഒരുതരം പനികൊണ്ടാണ് അമ്മ മരിച്ചത്. തന്നെപ്പോലെത്തന്നെ മരാവെട്ടുകാരനായിരുന്ന തന്റെ അച്ഛൻ ഒരു മരം തലയ്ക്കു വീണു സിദ്ധികൂടി. ഴാങ് വാൽഴാങ്ങിന് ആകപ്പാടെ തന്നേക്കാൾ വയസ്സുമൂത്ത ഒരു സഹോദരി, ആണും പെണ്ണുംകൂടി ഏഴോളം മക്കളുള്ള ഒരു വിധവമാത്രം, ബാക്കിയായി. ഈ സഹോദരിയാണ് ഴാങ് വാൽഴാങ്ങിനെ വളർത്തിവന്നത്; തനിക്കു ഭർത്താവുണ്ടായിരുന്നേടത്തോളം കാലം അവൾ തന്റെ അനുജനേയും ഒപ്പം താമസിപ്പിച്ചു.

ഭർത്താവു മരിച്ചു. ഏഴു കുട്ടികളുള്ളതിൽ മൂത്തയാൾക്ക് എള്ടു വയസ്സായി; എല്ലാറ്റിലും വെച്ചു ചെറിയതിന് ഒന്നും.

ഴാങ് വാൽഴാങ്ങിന് ഇരുപത്തഞ്ചു വയസ്സു കഷ്ടിച്ചു തികഞ്ഞു. അയാൾ അച്ഛന്റെ പ്രവൃത്തി തുടങ്ങി; അങ്ങനെ അയാൾ തന്നെ പോറ്റിക്കൊണ്ടുപോന്ന ആ സഹോദരിയേയും കുട്ടികളേയും പുലർത്തി. ഇതു തന്റെ ഒരു മുറയാണെന്നു മാത്രം വെച്ച് അത്ര രസമില്ലാതെയാണ് അയാൾ ചെയ്തുപോന്നത്. അതിനാൽ അയാളുടെ യാവനം വിരസവും വിലകുറഞ്ഞതുമായ കൂലിപ്പണിയിൽ ചെലവായി. തന്റെ മേൽ ദയയുള്ള ഒരു സ്ത്രീസുഹൃത്തിനെയെങ്കിലും അയാൾക്കു സ്വന്തം രാജ്യത്തുനിന്നു കിട്ടിയില്ല. ഒരു സ്ത്രീയേയും സ്നേഹിക്കുവാൻ അയാൾക്ക് ഇടയുണ്ടായില്ല.

രാത്രി അയാൾ പ്രവൃത്തി കഴിഞ്ഞു വരും; ഒരക്ഷരവും മിണ്ടാതെ തനിക്കുള്ള മാംസസ്സൂപ്പു കഴിക്കും. അയാളുടെ സഹോദരി ഴെന്ന് അയാൾ തിന്നുന്ന പാത്രത്തിൽനിന്നുതന്നെ, ഇടയ്ക്ക് ഒരു കഷ്ണം മാംസമോ, ഉപ്പിട്ടുണക്കിയ പന്നിമാംസത്തിന്റെ ഒരു ചെത്തോ, പഴത്തിന്റെ കഴമ്പോ എടുത്തു തന്റെ കുട്ടികളിൽ ആർക്കെങ്കിലും കൊടുക്കും. ഭക്ഷണമേശയ്ക്കു മുൻപിൽ ഏതാണ്ടു സൂപ്പിൻപാത്രത്തിന്റെ ഉള്ളിലേക്കായി തല താഴ്ത്തി, നീണ്ട തലമുടി പാത്രത്തിനു ചുറ്റും പാറിപ്പറന്നു വീണു കണ്ണു മറഞ്ഞുകൊണ്ട്, അയാൾ ഉരുന്നു ഭക്ഷണം കഴിക്കുമ്പോൾ, ആ നടക്കുന്നതൊന്നും താൻ കാണുന്നില്ലെന്നും അതെല്ലാം താൻ സമ്മതിക്കുന്നുണ്ടെന്നും തോന്നിക്കുന്ന ഒരു സമ്പ്രദായം അയാൾക്കുണ്ടായിരുന്നു. ഫെവറോളെയിൽ വാൽഴാങ്ങിന്റെ വയ്ക്കോൽ മേഞ്ഞ ചെറുവീട്ടിൽനിന്നു ദൂരത്തല്ലാതെ, ഇടുങ്ങിയ നിരത്തിന്റെ അങ്ങേ വശത്തായി, മാറിക്ടോദ എന്നു പേരായ ഒരു കൃഷീവലപത്നി താമസമുണ്ട്; സാധാരണമായി വയറുനിറയാത്തവരായ വാൽഴാങ് കുടുംബത്തിലെ കുട്ടികൾ, അമ്മ പറഞ്ഞയച്ചു എന്നു കളവു പറഞ്ഞു, ചിലപ്പോഴെല്ലാം,ഒരു പാത്രം പാൽ കടം വാങ്ങിക്കുവാൻ മാറിക്നോദിന്റെ അടുക്കൽ ചെല്ലും; അങ്ങനെ കിട്ടിയതുംകൊണ്ട് ആ ചെറിയ പെൺകുട്ടികൾ വല്ല വേലിക്കു പിന്നിലോ ഇടവഴിയുടെ മൂലയിലോ ചെന്നുനിന്ന് ഓരോരുത്തരും വേഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും തട്ടിപ്പറിച്ചെടുത്തു, പാലൊക്കെ മേലും കഴുത്തിലും കളഞ്ഞൊപ്പിച്ചുകൊണ്ട്. മുഴുവനും കുടിച്ചുതീർക്കും. ഇത് അമ്മ അറിഞ്ഞുപോയെങ്കിൽ ആ കള്ളപ്പുള്ളികളെ വല്ലാതെ ശിക്ഷിക്കും. അമ്മ അറിയാതെ മാറിക്നോദിനു കൊടുപ്പാനുള്ള പാലിന്റെ വില ഴാങ് വാൽഴാങ് ദേഷ്യപ്പെട്ടുകൊണ്ടും പിറുപിറുത്തുകൊണ്ടും കൊടുത്തുതീർക്കും; അങ്ങനെ കുട്ടികൾക്ക് ശിക്ഷ കിട്ടാറില്ല.

കൊമ്പിറക്കുന്ന കാലങ്ങളിൽ അയാൾക്കു ദിവസം പതിനെട്ടു സൂവിതം സമ്പാദ്യമുണ്ടാവും; അന്നയാൾ വയ്ക്കോൽ കുടയാനും കൂലിപ്പണിയെടുക്കാനും, കന്നുമേയ്ക്കാനും, എന്തുപണിക്കും ചേരും. തന്നെക്കൊണ്ടു കഴിയുന്ന എല്ലാ പണിയും അയാൾ ചെയ്യും. അയാളുടെ പെങ്ങളും കൂലിവേലയ്ക്കു കൂടും; പക്ഷേ. ആ ഏഴുകുട്ടികളേയും വെച്ചുകൊണ്ട് അവൾക്കെന്തു ചെയ്യാൻ കഴിയും? കഷ്ടപ്പാടിൽ ആണ്ടുകിടക്കുന്ന ഒരു സാധുകുടുംബമായിരുന്നു അത്; ക്രമത്തിൽ ക്രമത്തിൽ അതു മണ്ണടിയുവാൻ തുടങ്ങി. ഒരു വല്ലാത്ത മഴക്കാലം വന്നു. ഴാങ്ങിനു പണി കിട്ടാതായി. കുടുംബത്തിൽ പട്ടിണിയായി. വാസ്തവത്തിൽ പട്ടിണി. ഏഴു കുട്ടികളും:

ഒരു ഞായറാഴ്ച രാത്രി, ഫെവറോളെയിലെ പള്ളിക്കടുത്ത് അപ്പം ചൂട്ടുവിൽക്കുന്നവനായ മോബേർ ഇസബോ, കിടക്കാൻ പോകാനൊരുങ്ങുമ്പോൾ, ഷാപ്പിൻ മുൻപിലെ അഴിവാതിലിന്മേൽ ഈക്കിൽ ഒരിടിയിടിക്കുന്നതു കേട്ടു. ഇടികൊണ്ടെ; തകർന്ന ചില്ലിന്റെ പഴുതിലൂടെ ഒരു കൈ അകത്തേക്കു കടക്കുന്നതു കാണാൻ പാകത്തിൽ ഷാപ്പുകാരൻ ആ സ്ഥലത്തെത്തി. ആ നീട്ടിയ കൈ ഒരപ്പം കടന്നെടുത്ത അതുംകൊണ്ടു പോയി. ഇസബോ ക്ഷണത്തിൽ പുറത്തേക്കു പാഞ്ഞുചെന്നു; അതു തട്ടിയെടുത്ത കള്ളൻ കാലിനുള്ള ശക്തിയൊക്കെ ഉപയോഗിച്ചു കുതിച്ചുപാഞ്ഞു. ഇസബോ അവന്റെയൊപ്പം ഓടി, അവനെ ചെന്നുപിടിച്ചു. കള്ളൻ അപ്പം കളഞ്ഞിരുന്നു; പക്ഷേ, കൈയിയേൽനിന്നു ചോര വരുന്നുണ്ട. അതു ഴാങവാൽഴാങ്ങായിരുന്നു.

ഇതുണ്ടായത് 1795-ലാണ്. കളവിനും ഭവനഭേദനത്തിനും ആൾപ്പാർപ്പുള്ള വീട്ടിൽ രാത്രി സമ്മതമില്ലാതെ കടന്നുചെന്ന കുറ്റത്തിനുമായി ഴാങ് വാൽഴാങ് അന്നത്തെ നീതിന്യായക്കോടതിയിൽ ഹാജരാക്കപ്പെട്ടു. അയാളുടെ കൈവശം ഒരു തോക്കുണ്ട്; ഭൂമിയിലുള്ള ഏതൊരാളെക്കാളുമധികം നന്നായി അയാൾക്ക് അതുപയോഗിക്കാനറിയാം; അയാൾ ഒരു ഒളിവേട്ടക്കാരനാണ്-ഇതു കാര്യമെല്ലാം അപകടത്തിലാക്കി. ന്യായപ്രകാരംതന്നെ ഒളിവേട്ടക്കാരനോട ആക്കും ഒരു ദേഷ്യമുണ്ട്. കള്ളച്ചരക്കുകച്ചവടക്കാരനെന്നപോലെത്തന്നെ, ഒളിവേട്ടക്കാരന്നും ഒരു കവർച്ചക്കാരന്റെ ചുവ വല്ലാതെയുണ്ട്. എന്നാലും, പട്ടണങ്ങളിൽ നടന്ന കൊലപാതകം പ്രവർത്തിക്കുന്ന ആ ഭയങ്കര സത്ത്വങ്ങൾക്കും ഈ പറഞ്ഞവർക്കും ഇടയിൽ ഒരു വലിയ കിടങ്ങു മുഴുവനുമുണ്ടെന്നു ഞങ്ങൾ ഓട്ടത്തിൽ ഒന്നു പറഞ്ഞു വെക്കട്ടെ. ഒളിവേട്ടക്കാരൻ കാട്ടിൽ കഴിഞ്ഞുകൂടുന്നു; കള്ളച്ചരക്കു കച്ചവടക്കാരൻ മലയിലോ കടലിലോ കഴിയുന്നു. മനുഷ്യരെ ദുഷിപ്പിക്കുന്നതുകൊണ്ടു നഗരങ്ങൾ ഭയങ്കര മനുഷ്യരെ സൃഷ്ടിക്കുന്നു. മല, കടൽ, കാട്-ഇവ കാടന്മാരെയാണുണ്ടാക്കുന്നത്; അവ മനുഷ്യന്റെ ദുഷ്ടഭാവത്തെ വലുതാക്കുന്നുവെങ്കിലും, മനുഷ്യത്വത്തെ പലപ്പോഴും നശിപ്പിക്കാതിരിക്കയാണ് പതിവ്.

ഴാങ് വാൽഴാങ് കുറ്റക്കാരനാണെന്നു തെളിഞ്ഞു. നിയമപുസ്തകത്തിലെ നിശ്ചയം അത്രയും സ്പഷ്ടമാണ്. നമ്മുടെ പരിഷ്കാരഗതിയിൽ ചില ഭയങ്കര ഘട്ടങ്ങൾ ഉണ്ടായിക്കാണുന്നു. ശിക്ഷാനിയമങ്ങൾ ഒരു വലിയ കപ്പൽത്തകർച്ചയെ വിധിച്ചുവിടുന്ന ചില സന്ദർഭങ്ങളുണ്ട്. ജനസമുദായം ഒന്നു വാങ്ങിനിന്നു വിശേഷജ്ഞാനമുള്ള സത്ത്വത്തെ യാതൊരു പ്രതിവിധിയുമില്ലാത്തവിധം അന്ധകാരത്തിലേക്കു വലിച്ചെറിഞ്ഞുകളയുന്ന ആ ഒരു നിമിഷം എന്തൊരവലക്ഷണം പിടിച്ച നിമിഷമാണ്! അഞ്ചുകൊല്ലക്കാലം തണ്ടുവലിശ്ലിക്ഷയനുഭവിക്കുന്ന ഒരുതടവുകാരനായി കഴിഞ്ഞുകൂടുവാൻ ഴാങ് വാൽഴാണ് വിധിക്കപ്പെട്ടു.

ഇറ്റലിയിലെ പ്രധാന സൈന്യാധിപനായിരുന്ന ബോണാപ്പാർത്തിനാൽ മോന്തനോത്തുയുദ്ധം ജയിക്കപ്പെട്ടതായി പാരീസ്സിൽ അറിവു കിട്ടിയത് 1796 ഏപ്രിൽ 22-ാംനുയാണ്; അന്നത്തെ ദിവസംതന്നെ തണ്ടുവലിശ്ശിക്ഷ വിധിക്കപ്പെട്ട ഒരു വലിയകൂട്ടത്തെ ബിസ്രെതിൽ തടവിലിടുകയും ചെയ്തു. അതിൽ ഒരാളായിരുന്നു ഴാങ്വാൽഴാങ്. ഇപ്പോൾ ഏകദേശം എൺപതു വയസ്സു പ്രായമുള്ള അവിടത്തെ ഒരുകാരാഗൃഹമുഖ്യൻ, ആ ഭാഗ്യംകെട്ട ദുഷ്ടനെ മുറ്റത്തു വടക്കുകിഴക്കേ മുലയിൽ നാലാം വരിയുടെ അറ്റത്തു ചങ്ങലക്കിട്ടിരുന്നത് ഇന്നും ഓർമിക്കുന്നുണ്ട്. മറ്റുള്ളവരുടെ കൂട്ടത്തിൽ അയാളും നിലത്തിരുന്നു. എന്തോ ഒരു ഭയങ്കരാവസ്ഥയിൽ താൻ പെട്ടിരിക്കുന്നു എന്നല്ലാതെ, വാസ്തവസ്ഥിതി അയാൾക്കു മനസ്സിലായിട്ടുണ്ടെന്നു തോന്നിയില്ല. ഒന്നും അറിഞ്ഞുകൂടാത്ത ഒരു സാധുവിന്റെ അസ്ഥിരങ്ങഭായ പലേ ആലോചനകളുടേയും ഇടയിൽനിന്നു മഹത്തരമായ എന്തോ ഒന്നിനെ അയാളും അഴിച്ചു വേർപെടുത്തിയിരിക്കുന്നതുപോലെയിരുന്നു. ഇരിമ്പുകൊണ്ടുള്ള കഴുത്തുപട്ടയുടെ ആണി പിൻഭാഗത്തുള്ള ചേർപ്പിൽ ചുറ്റികകൊണ്ടു അടിച്ചുതാഴ്ത്തി ഉറപ്പിക്കുന്ന സമയത്ത് അയാൾ കരഞ്ഞു. കണ്ണുനീരിന്നുള്ളിൽ അയാൾക്കു ശ്വാസംമുട്ടി; ഒച്ച ഇടറി പൊന്താതെയായി; ഇടയ്ക്കിടയ്ക്ക് ഇങ്ങനെയൊന്നു പറയാൻ മാത്രം അയാളെക്കൊണ്ട് കഷ്ടിച്ചു സാധിച്ചു-‘ഞാൻ ഫെവറോളെയിൽ ഒരു മരംവെട്ടുകാരനായിരുന്നു.’ എന്നിട്ട അപ്പോഴും തേങ്ങിക്കൊണ്ടുതന്നെ അയാൾ വലത്തേ കൈയുയർത്തി, പലേ ഉയരത്തിലുള്ള ഏഴു തലയിൽ വഴിക്കു വഴിയേതൊടുകയാണെന്ന ഭാവത്തിൽ ഏഴു പ്രാവശ്യം അതു താഴ്ത്തിക്കൊണ്ടു വന്നു; അയാൾ കാണിച്ച ഈ ആംഗ്യത്തിൽനിന്ന്-അതെന്തെങ്കിലുമാവട്ടെ-ഏഴു ചെറു കുട്ടികളെ പുലർത്തുന്നതിനും അവർക്കു വേണ്ട വസ്ത്രം വാങ്ങുന്നതിനുമായിട്ടാണ് താൻ അത് പ്രവർത്തിച്ചതെന്ന് ഊഹിക്കാം.

ആയാൾ തൂലോങ്ങിലേക്കു പുറപ്പെട്ടു. ഇരുപത്തേഴു ദിവസം കട്ടവണ്ടിയിൽ കഴുത്തിൽ ചങ്ങലയും ഭേസിക്കൊണ്ടു യാത്രചെയ്തതിന്നു ശേഷം അവിടെ എത്തി. തൂലോങ്ങിൽവെച്ച് അയാൾ ചുകന്ന ഉടുപ്പിലായി. പേരുമുതൽ അയാളുടെ ജീവിതത്തെസംബന്ധിച്ച സകലവും മായ്ക്കപ്പെട്ടു; അയാൾ അന്നുമുതൽ ഴാങ് വാൽഴാങ്ങല്ലാതെയായി; അയാൾ 24, 601 എന്ന നമ്പറായി. അയാളുടെ സഹോദരി യുടെ കഥയോ? അവളുടെ ഏഴു കുട്ടികളും പിന്നെ എങ്ങനെ കഴിഞ്ഞു? അതിനെപറ്റി ആരാലോചിച്ചു? ചുവട്ടിൽ ചെത്തിമുറിച്ചിട്ട ഒരു ചെറുവൃക്ഷത്തിന്റെ മുകളിൽ ഒരു പിടി ഇല നില്ക്കുന്നതിന്റെ കഥ പിന്നെ എന്താവാനാണ്?

അതൊക്കെ പതിവുപോലുള്ള പഴങ്കഥതന്നെ, ആ പാവങ്ങളായ മനുഷ്യജീവികൾ, ഈശ്വരസൃഷ്ടികൾ, ഒരു ഗതിയില്ലാതെ, ഒരു തുണയുമില്ലാതെ, കിടന്നു പൊറുക്കുവാൻ ഒരു പുരകൂടിയില്ലാതെ, ഇന്ന ദിക്കിലേക്കെന്നില്ല, പക്ഷേ ഓരോരുത്തനും ഓരോരിടത്തേക്കായി– ആർക്കറിയാം–അങ്ങുമിങ്ങും അലഞ്ഞുനടന്ന ശേഷം കുറേശ്ശെക്കുറേശ്ശയായി ആ തണുത്ത മഞ്ഞിൻമൂടലിൽ–ഒറ്റയ്ക്കായിത്തീർന്ന എല്ലാ പ്രാരബ്ധകർമങ്ങളേയും കുഴിച്ചുമൂടുന്ന ആ പുകയ്ക്കുള്ളിൽ–മനുഷ്യജാതിയുടെ കുണ്ഠിതത്തോടുകൂടിയുള്ള ‘കബാത്തി’ൽ ഭാഗ്യംകെട്ട തലകൾ വഴിക്കുവഴിയെയായി ചെന്നു മറയുന്ന ആ ഇരുളടഞ്ഞ കാട്ടുപുറങ്ങളിൽ–ചെന്നു കുഴിച്ചിടപ്പെട്ടു. അവർ നാട്ടിൽനിന്നു പോയി. അവരുടെ ഗ്രാമമായിരുന്നേടത്തുള്ള മണിമാളിക അവരെ മറന്നു; അവരുടെ വയലായിരുന്നതിന്റെ അതിർത്തിവരമ്പ് അവരെ മറന്നു; കുറച്ചു കൊല്ലങ്ങളോളം തടവിൽ കഴിച്ചുകൂട്ടിയതിന്നുശേഷം, ഴാങ് വാൽഴാങ്ങും അവരെ മറന്നുകളഞ്ഞു, ആദ്യത്തിൽ ഒരു മുറിവോടു കൂടിയിരുന്ന ആ ഹൃദയത്തിൽ ഒരു വടുക്കെട്ടി അത്രമാത്രം. തുലോങ്ങിൽ കഴിച്ചുകൂട്ടിയ അനവധി കൊല്ലങ്ങൾക്കുള്ളിൽ ഒരിക്കൽമാത്രം അയാൾ തന്റെ സഹോദരിയെപ്പറ്റി പറഞ്ഞുകേട്ടു. അയാൾ തടവിൽപ്പെട്ടതിന്റെ നാലാമത്തെ കൊല്ലമാണ് ഇതുണ്ടായതെന്നു ഞാൻ വിചാരിക്കുന്നു. ഏതു വഴിക്കാണ് അയാൾക്ക് ആ വർത്തമാനം കിട്ടിയതെന്ന് എനിക്കറിഞ്ഞുകൂടാ. അവരെ സ്വന്തരാജ്യത്തുവെച്ചു കണ്ടു പരിചയമുള്ള ഒരാൾ ആ സഹോദരിയെ എങ്ങനെയോ കണ്ടുമുട്ടി, അവൾ പാരിസിലായിരുന്നു. റ്യുദ്യു ഗാര്ത്രിൽ സാങ് –സുൽപിസ്സറ് എന്ന പള്ളിക്കടുത്തുള്ള ഒരു പൊട്ടത്തെരുവിലാണ് അവൾ പാർത്തിരുന്നത്. എല്ലാറ്റിലുംവെച്ചു പ്രായം കുറഞ്ഞ ഒരു കുട്ടി, ഒരു ചെറിയ ആൺകുട്ടിമാത്രം, അവളുടെ കുടെ അന്നുണ്ടായിരുന്നു. മറ്റുള്ള ആറു കുട്ടികളും എവിടെ? ഒരു സമയം അവൾക്കുതന്നെ നിശ്ചയമില്ലായിരിക്കും. റ്യൂ ദ്യു സബോവിൽ ദാം നമ്പറായ ഒരച്ചുക്കുടത്തിൽ അവൾ ദിവസംപ്രതി രാവിലെ പോവും; അവിടെ അവൾക്കു കടലാസ്സു മടക്കുകയും തുന്നുമായിരുന്നു പണി. രാവിലെ ആറു മണിക്കു–മഴക്കാലങ്ങളിൽ പുലരുന്നതിനു വളരെ മുമ്പുതന്നെ–അവൾക്ക് അവിടെ ചെന്നുകൂടണം. ആ അച്ചുക്കൂടമുള എടുപ്പിൽത്തന്നെ ഒരു ഭാഗത്ത് ഒരു സ്കൂൾകൂടിയുണ്ട്, ഏഴു വയസ്സു പായമുള്ള തന്റെകുട്ടിയെ അവൾ സ്കൂളിലും കൊണ്ടുപോയാക്കി. എന്നാൽ അവൾക്കു അച്ചുക്കൂടത്തിൽ ആറു മണിക്കു ചെല്ലേണ്ടിയിരുന്നതുകൊണ്ടും, സ്കൂൾ ഏഴു മണിക്കുമാത്രം തുറന്നിരുന്നതുകൊണ്ടും, സ്കൂൾ തുറന്നു കിട്ടുവാൻവേണ്ടി ആ കുട്ടിക്ക് ഒരു മണിക്കൂർനേരം മുറ്റത്തു നില്ക്കേണ്ടിവന്നിരുന്നു. മഴക്കാലത്തു രാത്രി മുറ്റത്ത് ഒരു മണിക്കുറോളം നില്ക്കുക! അച്ചുകൂടത്തിലേക്കു കടന്നുചെല്ലുവാൻ അവിടെയുള്ളവർ ആ കുട്ടിയെ അനുവദിക്കാറില്ല; ആവശ്യമില്ലാതെ അവൻ അവരെ അലട്ടിക്കൊണ്ടിരിക്കുമെന്നാണ് അവരുടെ വാദം. രാവിലെ കൂലിപ്രവൃത്തിക്കാർ പോകുമ്പോൾ ആ പാവമായ ചെറുജന്തു ഉറക്കംവന്നു കുഴങ്ങി നിലത്തുള്ള കൽവിരിപ്പിൽ ഇരിക്കുന്നതും, പലപ്പോഴും ചൂളിപ്പിടിച്ചു തന്റെ കൊട്ടയ്ക്കുള്ളിൽ ചുരുണ്ടു കിടന്നുറങ്ങുന്നതും അവൻ കാണും. മഴ പെയ്യുമ്പോൾ പടികാവൽക്കാരിയായ ഒരു തള്ള അവന്റെ മേൽ ദയ വിചാരിക്കും. ഒരു വൈക്കോൽക്കിടക്കയും, ഒരു നൂൽ നൂല്പ് യന്ത്രവും, രണ്ടു മരക്കസാലയുമുള്ള തന്റെ ഗുഹയിലേക്ക് അവൾ ആ കുട്ടിയെ കൂട്ടിക്കൊണ്ടുപോവും; അവൻ അതിന്റെ ഒരു മൂലയിൽ തണുപ്പുകൊണ്ടുള്ള ഉപദ്രവം കുറച്ചു കുറയുവാൻ വേണ്ടി പൂച്ചയെ ചേർത്തടുപ്പിച്ചുപിടിച്ചു ചൂളിക്കിടന്നുറങ്ങും. ഏഴു മണിക്കു സ്കൂൾ തുറക്കും; അവൻ അകത്തേക്കുപോവും. ഇതാണ് ഴാങ് വാൽഴാണങ് കേട്ടത്.

ഇതിനെപ്പറ്റി ആളുകൾ ഒരു ദിവസം അയാളോടു സംസാരിച്ചു: അയാൾ സ്നേഹിച്ചിരുന്നവരുടെ ജീവിതദശയെ തുറന്നുകാണിക്കുന്ന ഒരു ജനാല പെട്ടെന്നൊന്നു തുറന്നു; ഒരു നിമിഷനേരത്തേക്ക് അതൊന്നു പ്രകാശിച്ചു; ഒരു മിന്നൽ അതിൻമേൽ തട്ടി; പിന്നേയും വാതിലടഞ്ഞു; എല്ലാം ഇരുട്ടായി. അതിനുശേഷം യാതൊരു വിവരവും അയാൾ കേട്ടില്ല. അവരെക്കുറിച്ചുള്ള ഒരു വർത്തമാനവും പിന്നെ അയാളുടെ ചെകിട്ടിൽ എത്തിയിട്ടില്ല; അവരെ അയാൾ പിന്നെ കണ്ടിട്ടില്ല; അവരെ അയാൾ പിന്നെ ഒരിക്കലും കണ്ടുമുട്ടിയില്ല; എന്നല്ല ഈ ദുഃഖമയമായ ചരിത്രത്തിന്റെ അനന്തരഭാഗങ്ങളിൽ അവരെ ഇനി ഒരിക്കലും കാണുകയുമില്ല.

ഈ നാലാംകൊല്ലത്തിന്റെ അവസാനത്തിൽ ഴാങ് വാൽഴാങ്ങിന്ന് ഒളിച്ചു ചാടാനുള്ള ഘട്ടം വന്നു. ദുഃഖമയമായ ആ സ്ഥലത്തു പതിവുള്ളപോലെ, ചങ്ങാതിമാർ അയാളെ സഹായിച്ചു. അയാൾ പുറത്തുചാടി. പിടിക്കുവാൻ പിന്നാലെ ആളുകളുമായി, ഓരോ നിമിഷത്തിലും പിന്നോക്കം തിരിഞ്ഞുനോക്കിക്കൊണ്ട്, എത്ര ചെറിയ ശബ്ദം കേട്ടാലും വിറച്ചുകൊണ്ട്, സകലത്തിനേയും–പുകയോടുകൂടിയ ഒരു വീട്ടിന്റെ മേൽപ്പുര വഴിയിലൂടെ പോകുന്ന ഒരാൾ, കുരയ്ക്കുന്ന ഒരു നായ, പാഞ്ഞുവരുന്ന ഒരു കുതിര, അടിക്കുന്ന ഒരു നാഴികമണി, എന്തും കാണാവുന്നതു കൊണ്ട് പകൽ, ഒന്നുംകാണാൻ വയ്യാത്തതുകൊണ്ട് രാത്രി, പെരുവഴി, നിരത്ത്, കുറ്റിക്കാട്, ഉറക്കം എന്നിങ്ങനെയുള്ള എല്ലാറ്റിനേയും–ഭയപ്പെട്ടുകൊണ്ട് ഇങ്ങനെ കഴിഞ്ഞുകൂടുന്നത് സ്വാതന്ത്ര്യമാണെങ്കിൽ സ്വാതന്ത്ര്യത്തോടുകൂടി, അയാൾരണ്ടു ദിവസം അലഞ്ഞുനടന്നു. രണ്ടാമത്തെ ദിവസം വൈകുന്നേരം അയാൾ പിടിക്കപ്പെട്ടു. മുപ്പത്താറു മണിക്കൂറോളമായി അയാൾ എന്തെങ്കിലും കഴിക്കുകയാവട്ടെ ഒന്നു കണ്ണു ചിമ്മുകയാവട്ടെ ചെയ്തിട്ടില്ല. നീതിന്യായക്കോടതി ഈ തെറ്റിന് അയാളുടെ ശിക്ഷാകാലം മുന്നുകൊല്ലത്തേക്കുകൂടി കൂട്ടി; ആകെ എട്ടു കൊല്ലമായി. ആറാമത്തെ കൊല്ലം പിന്നേയും അയാൾക്ക് ഒളിച്ചുചാടാനുള്ള യോഗമായി.

ആ തഞ്ചവും അയാൾ ഉപയോഗിച്ചു നോക്കി; പക്ഷേ, വേണ്ടവിധമായില്ല. പതിവുപോലെ ഹാജർ വിളിച്ചപ്പോൾ അയാളെ കണ്ടില്ല. പീരങ്കിവെച്ചു; രാത്രിയിൽ പാറാവുകാർ അയാളെ പുതുതായി പണിചെയ്യുന്ന ഒരു കപ്പലിന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി; പിടികൂടിയ പാറാവുകാരോട് അയാൾ മല്ലിട്ടു. ഒളിച്ചുചാടലും, രാജ്യദ്രോഹവും. ഒരു സവിശേഷനിയമത്തെ അടിസ്ഥാനപ്പെടുത്തി, ഈകുറി അയാൾക്ക് അഞ്ചുകൊല്ലത്തെ ശിക്ഷകുടി കിട്ടി. അതിൽ ഒടുവിലത്തെ രണ്ടു കൊല്ലം ഇരട്ടച്ചങ്ങലയിലും കിടക്കണം. പതിമ്മൂന്നു കൊല്ലമായി. പത്താമത്തെ കൊല്ലത്തിൽ പിന്നേയും ഒളിച്ചുചാടാനുള്ള യോഗം വന്നു; അതും അയാൾ വിട്ടില്ല; അക്കുറിയും വിശേഷിച്ചു ഫലമുണ്ടായില്ല. ആ പുതിയ ശ്രമംകൊണ്ട് മൂന്നു കൊല്ലംകൂടി കൈയിലായി. കൊല്ലം പതിനാറ്. ഒടുവിൽ പതിമ്മുന്നാമത്തെ കൊല്ലത്തിലാണെന്നു ഞാൻ വിചാരിക്കുന്നു, അയാൾ അവസാനത്തെത്തവണ ഒരിക്കൽക്കൂടി ഒളിച്ചു ചാടാൻ ശ്രമിച്ചു; പുറത്തു കടന്നു നാലു മണിക്കൂറു കഴിഞ്ഞപ്പോഴേക്കും പിന്നേയും ബന്ധനത്തിലാവാൻ മാത്രമുള്ള ഒരു ഗുണമേ ആശ്രമം കൊണ്ടുമുണ്ടായുള്ളു. ആ നാലു മണിക്കൂറു സമയത്തിനു പിന്നെയും മുന്നുകൊല്ലം. പത്തൊമ്പതു കൊല്ലം. 1815 ഒക്ടോബറിൽ അയാളെ വിട്ടു; ഒരു കണ്ണാടിവാതിൽ പൊട്ടിച്ച് ഒരപ്പം കൈയിലാക്കിയതിന് അയാൾ അവിടെ 1796-ൽ കടന്നു കൂടിയതാണ്.

ഒരു ചെറിയ ആവരണവാക്യത്തിനുള്ള സ്ഥലം. ശിക്ഷാനിയമത്തിന്റെ ഗതിയും നിയമപ്രവർത്തനം കൊണ്ടുണ്ടാകുന്ന കഠിനാപത്തും നോക്കിപ്പഠിക്കുന്നതിനിടയിൽ ഈ ഗ്രന്ഥകാരൻ രണ്ടാമത്തെ പ്രാവശ്യമാണ് ഒരപ്പക്കഷ്ണം കട്ടതുകൊണ്ടെഒരു മനുഷ്യജീവിതം മുഴുവനും ഉടഞ്ഞുതകർന്നതായി കണ്ടെത്തുന്നത്. ക്ലോദ്ഗുവൊ ഒരപ്പം കട്ടു; ഴാങ് വാൽഴാങ്ങും ഒരപ്പം കട്ടു. ലണ്ടനിലുണ്ടാകുന്ന അഞ്ചു കളവുകേസ്സിൽ നാലും തൽക്കാലത്തെ വിശപ്പു സഹിക്കാൻ വയ്യാഞ്ഞു ചെയ്യപ്പെടുന്നതാണെന്ന് ഇംഗ്ലണ്ടുകാർ കണക്കെടുത്തിരിക്കുന്നു.

ഴാങ് വാൽഴാങ് തേങ്ങിക്കരഞ്ഞും പേടിച്ചും വിറച്ചും തുറുങ്കിന്നുള്ളിലേക്കു കടന്നു; മരവിച്ച മനസ്സോടുകൂടി അവിടെനിന്ന് പുറത്തുവന്നു. അയാൾ നിരാശതയോടുകൂടി അകത്തേക്കു ചെന്നു; മനസ്സു കെട്ടു പുറത്തേക്കു കടന്നു.

ആ ആത്മാവിന്നുള്ളിൽ എന്തുണ്ടായി?

1.2.7
നിരാശതയുടെ അന്തർഭാഗം

ഞങ്ങൾ അതു പറയാൻ ശ്രമിക്കട്ടെ: സമുദായം ഈവക സംഗതികളെ നോക്കിക്കാണുന്നത് ആവശ്യമാണ്; എന്തു കൊണ്ടെന്നാൽ, സമുദായമാണ് ഇവയെ ഉണ്ടാക്കിത്തീർക്കുന്നത്.

ഞങ്ങൾ പറഞ്ഞതുപോലെ, അയാൾ ഒരു പഠിപ്പില്ലാത്തവനായിരുന്നു; പക്ഷേ. ഒരു വിഡ്ഢിയായിരുന്നില്ല. പ്രകൃതിദത്തമായ ദീപം അയാളുടെ ഉള്ളിൽ കൊളു അപ്പെട്ടിരുന്നു. നിർഭാഗ്യം-അതിനു സ്വന്തമായി ഒരു സവിശേഷ സൂക്ഷ്മതയുണ്ട്–ആ മനസ്സിൽ സ്വതവേ ഉള്ള പ്രകാശത്തിനു വലുപ്പം കൂട്ടി. തല്ലുകൾക്കു കീഴിലും, ചങ്ങലക്കെട്ടുകൾക്കുള്ളിലും, തുറുങ്കിലും, ബുദ്ധിമുട്ടിലും തണ്ടുവലി ശിക്ഷയനുഭവിക്കുന്ന ആ ചുട്ടവെയിലത്തും, തടവുപുള്ളിയുടെ പലകക്കിടയക്കുയിലും കിടന്ന് അയാൾ തന്റെ ഹൃദയാന്തർഭാഗത്തേക്കു ചുരുണ്ടു; അയാൾ ആലോചിച്ചു.

അയാൾതന്നെ അയാളുടെ നീതിന്യായക്കോടതിയായി.

അയാളെത്തന്നെ അയാൾ വിചാരണ ചെയ്വാൻ ആരംഭിച്ചു.

അന്യായമായി ശിക്ഷിക്കപ്പെട്ട ഒരു നിരപരാധനല്ല താൻ എന്ന വാസ്തവം അയാൾ കണ്ടു. അനുചിതവും ആക്ഷേപയോഗ്യവുമായ ഒരു പ്രവൃത്തി താൻ ചെയ്തുവെന്ന് അയാൾ സമ്മതിച്ചു. ഒരു സമയം, ചോദിച്ചിരുന്നുവെങ്കിൽ ആ അപ്പം അയാൾക്കു കിട്ടുമായിരുന്നു; എങ്ങനെയായാലും, അനുകമ്പമൂലമോ പ്രവ്യത്തിയെടുത്തിട്ടോ അത് കിട്ടുന്നതുവരെ താമസിക്കുകയായിരുന്നു ഉത്തമം. ‘വിശക്കുമ്പോൾ ആർക്കെങ്കിലും താമസിക്കാൻ കഴിയുമോ?’ എന്ന ചോദ്യം ഒരിക്കലും ഉത്തരമില്ലാത്ത ഒന്നല്ല. ഒന്നാമതായി വിശപ്പുകൊണ്ടുമാത്രം ഒരാൾ മരിച്ചുപോവുക എന്നത് വാസ്തവത്തിൽ വളരെ അപൂർവമാണ്; പിന്നെ ഭാഗ്യവശാലോ നിർഭാഗ്യവശാലോ, മരിക്കുന്നതിനു മുൻപായി മനസ്സുകൊണ്ടും ദേഹംകൊണ്ടും വളരെനേരം വമ്പിച്ച സങ്കടം സഹിക്കുവാൻ സാധിക്കുന്ന വിധത്തിലാണ് മനുഷ്യന്റെസൃഷ്ടി, അതുകൊണ്ട് എന്തും ക്ഷമിക്കുന്നത് ആവശ്യമാണ്; ആ സാധുക്കുട്ടികളെപ്പറ്റി വിചാരിക്കുമ്പോഴും അതാവശ്യമായിരുന്നു: ഒരു ഗതിയില്ലാത്ത നിർഭാഗ്യനായ അയാൾ മഹത്തായ ജനസമുദായത്തെ കടന്നുചെന്ന് കഴുത്തിൽ പിടികൂടുന്നതും, കഷ്ടപ്പാടിൽനിന്ന് കളവുമുഖേന വിട്ടുപോകാമെന്ന് വിചാരിക്കുന്നതും വെറും കമ്പമാണ്; അവമാനം പതുങ്ങിക്കടക്കുന്നേടത്തുടേ കഷ്ടപ്പാടിൽനിന്ന് പുറത്തുചാടുവാൻ അത് ഏതു നിലയ്ക്കും ഒരു വലുപ്പം കുറഞ്ഞ വാതിലാണ്.

പിന്നെ അയാൾ തന്നോടുതന്നെ ചോദിച്ചു.

തന്റെ ആപന്മയമായ ചരിത്രത്തിൽ തെറ്റുകാരൻ താൻ മാത്രമാണോ? ഒരു കൂലിപ്രവ്യത്തിക്കാരനായ താൻ, വേലയെടുക്കുവാൻ സന്നദ്ധനായ താൻ, പട്ടിണികിടക്കേണ്ടിവന്നു എന്ന കാര്യം ഗൗരവമേറിയ ഒന്നല്ലേ? എന്നല്ല, ഒരു തെറ്റു ചെയ്തു പോകയും അതു തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തുകഴിഞ്ഞാൽത്തന്നെ,അതിനുണ്ടായ ശിക്ഷ ഭയങ്കരവും വേണ്ടതിലധികവുമായിട്ടില്ലേ? തെറ്റു ചെയ്തതിൽ കുറ്റക്കാരൻ എത്രകണ്ടു നിയമത്തെ ലംഘിച്ചിട്ടുണ്ടോ, അതിലധികം, ശിക്ഷ തീർച്ചപ്പെടുത്തിയതിൽ നിയമം തന്നത്തന്നെ ദുഷിപ്പിച്ചിട്ടില്ലേ? തുലാസ്സിന്റെ ഒരുതട്ടിൽ, പ്രതിശാന്തി ഇട്ടിട്ടുള്ള ആ ഒരു തട്ടിൽ, വേണ്ടതിലധികം ഘനസാധനങ്ങൾ പെട്ടിട്ടില്ലേ? കുറ്റത്തെ പൊടിച്ച് തകർക്കത്തക്കവിധം ശിക്ഷയുടെ കനം അത്ര അധികമായിട്ടില്ലേ? എന്നല്ല, അതുകാരണം കാര്യത്തിന്റെ സ്ഥിതി ഒന്നു തരംതിരിഞ്ഞുപോയിട്ടില്ലേ–കുറ്റക്കാരന്റെ തെറ്റു നില്ക്കുന്ന സ്ഥാനത്ത് ആ ശിക്ഷയുടെ അമർച്ച ഒരു തെറ്റായി ചെന്നുനില്ക്കുന്നില്ലേ?–തെറ്റു ചെയ്തവൻ തെറ്റനുഭവിക്കുന്നവനായും, കടം വാങ്ങിയവൻ കടം കൊടുത്തവനായും മാറിപ്പോയിട്ടില്ലേ–നിയമത്തെ ലംഘിച്ചവന്റെ ഭാഗത്തു നിയമം ശരിക്കനുകുലമായി തിരിഞ്ഞു ചെന്നു നില്ക്കുന്നില്ലേ?

ഒളിച്ചുചാടുവാൻ വഴിക്കുവഴിയെ ചെയ്ത ശ്രമങ്ങൾകൊണ്ട് വല്ലാതെ അധികമായിത്തീർന്ന ഈ ശിക്ഷ അശക്തന്റെ മേൽ ശക്തൻ ചെയ്തുവെക്കുന്ന ഒരുമാതിരി ഉപദ്രവമായി, ഒരുത്തനോട് ഒരു സമുദായം മുഴുവനുംകൂടി ചെയ്യുന്ന ഒരപരാധമായി, ഓരോ ദിവസവും പുതുക്കിപ്പുതുക്കിക്കൊണ്ടു ചെയ്യുന്ന ഒരു തെറ്റായി, പത്തൊമ്പതു കൊല്ലം മുഴുവനും ചെയ്തുകൊണ്ടേ ഉരിക്കുന്ന ഒരു കുറ്റമായി പരിണമിച്ചിട്ടില്ലേ? ബുദ്ധിയില്ലായ്മകൊണ്ടു തന്നോടു തന്നെ നോട്ടം പോരാതായിട്ടും, ദയയില്ലായ്മകൊണ്ട് തന്റെതന്നെ നോട്ടം ഏറിപ്പോയിട്ടുംകൂടി മനുഷ്യസമുദായത്തിനു തദംഗങ്ങളെ വെറുതെ ഇട്ടു ദുഃഖിപ്പിക്കുവാൻ–ഒന്നുവേണ്ടിടത്തോളം ഇല്ലാത്തതു കൊണ്ടും ഒന്നു വേണ്ടതിലധികമായതുകൊണ്ടും, പ്രവൃത്തി കൊടുക്കാതിരുന്നും ശിക്ഷ അധികം കൊടുത്തും, ഒരു സാധുമനുഷ്യനെ ഇട്ടുപ്രദവിക്കുവാൻ–എന്തധികാരമാണുള്ളതെന്ന് അയാൾ തന്നോടുതന്നെ ചോദിച്ചു.

ദൈവഗത്യാ വന്നുകൂടുന്ന സമ്പത്ത് വളരെ കുറഞ്ഞിട്ടുള്ളവരും, തന്മൂലം സനിഷ്കർഷമായി രക്ഷിക്കപ്പെടുവാൻ അർഹരുമായ അംഗങ്ങളോടു സമുദായം ഈ വിധം പെരുമാറുന്നത് അതിക്രമമല്ലേ എന്നയാൾ ചോദിച്ചു.

ഈ ചോദ്യങ്ങൾ ചോദിച്ചു സ്വയം ഉത്തരമുണ്ടാക്കിയതോടുകൂടി, അയാൾ സമുദായത്തെ വിചാരണചെയ്തു കുറ്റപ്പെടുത്തി.

തനിക്ക് ഇത്രയും വെറുപ്പു തോന്നുമാറ് അയാൾ അതിനെ കുറ്റപ്പെടുത്തി.

താൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കെല്ലാം അയാൾ അതിനെ ഉത്തരവാദപ്പെടുത്തി; അന്നുതന്നെയായാലും വേണ്ടില്ല, അതിനോടു പകരം ചോദിപ്പാൻ താൻ തയ്യാറാണെന്ന് അയാൾ തന്നത്താൻ പറഞ്ഞു. താൻ സമുദായത്തിന് ഉണ്ടാക്കിത്തീർത്ത ഉപദ്രവവും, അത് തനിക്ക് ഇങ്ങോട്ടു ചെയ്ത ഉപദ്രവവും തമ്മിൽ യാതൊരു സാമ്യവുമില്ലെന്ന് അയാൾ വാദിച്ചു; താൻ അനുഭവിച്ച ശിക്ഷ വാസ്തവത്തിൽ അന്യായമല്ലെങ്കിലും, നിശ്ചയമായും പരമദുഷ്ടമാണെന്ന് അയാൾ ഒടുവിൽ തീർച്ചപ്പെടുത്തി.

ദേഷ്യം വിഡ്ഡിത്തമായും കഥയില്ലായ്മയായും വരാം; തെറ്റായിട്ടും ഒരാൾക്കു ശുണ്ഠി വന്നുപോയേയ്ക്കാം; അടിയിലെങ്ങാനും തന്റെ ഭാഗത്ത് ഒരധികാരമുണ്ടെന്നു കണ്ടാലല്ലാതെ ആർക്കും കഠിനമായ ക്രോധം വരികയില്ല. ഴാങ് വാൽഴാങ്ങിനു ക്രോധം വന്നു.

അത്രമാത്രമല്ല. മനുഷ്യസമുദായം അയാളെ ഉപദ്രവിക്കുകയല്ലാതെ മറ്റൊന്നുംചെയ്തിട്ടില്ല; നീതിന്യായമെന്ന് അതു പേർ പറയുന്ന അതിന്റെ ആ ക്രൂരമുഖമല്ലാതെ മറ്റൊന്നും അയാൾ കണ്ടിട്ടില്ല; അങ്ങനെയൊരു മുഖത്തെ അതാരോടു കാണിക്കുന്നുവോ അവരെയെല്ലാം അതു തല്ലുകയും ചെയ്യുന്നു. അയാളെ ഞെരുക്കുന്നതിനു മാത്രമായിട്ടേ മനുഷ്യർ അയാളെ തൊടുകയുണ്ടായിട്ടുള്ളു. അവരുമായുള്ള അടുപ്പമെല്ലാം അയാൾക്ക് ഓരോ അടിയാണ്. പിഞ്ചുകുട്ടിയായിരുന്ന അന്നുമുതൽ– അമ്മയുടേയും സഹോദരിയുടേയും കാലത്തുതന്നെ–സ്നേഹപൂർവമായ ഒരു വാക്കോ വാത്സല്യത്തോടുകൂടിയ ഒരു നോട്ടമോ അയാൾ ഒരിക്കലും അനുഭവിച്ചിട്ടില്ല. കഷ്ടപ്പാടിൽനിന്നു കഷ്ടപ്പാടിലേക്കായി കാൽ വെച്ചുവെച്ച് ഒടുവിൽ ജീവിതം ഒരു യുദ്ധമാണെന്നുള്ള ദൃഢബോധത്തിലാണ് അയാൾ എത്തിച്ചേർന്നത്; എന്നല്ല, ആ യുദ്ധത്തിൽ അയാൾ പരാജിതനുമായി. ദ്വേഷമല്ലാതെ മറ്റൊരായുധവും അയാൾക്കില്ല. അതു തടവിൽവെച്ചു നല്ലവണ്ണം മൂർച്ചകൂട്ടി. അവിടം വിട്ടുപോരുമ്പോൾ കൈയിൽ വെക്കണമെന്ന് അയാൾ തീർച്ചയാക്കി.

തൂലോങ്ങിൽ ക്രിസ്തുമതസന്ന്യാസിമാരുടെ വകയായി തടവുപുള്ളികൾക്ക് ഒരു പാഠശാല നടത്തിപ്പോന്നിരുന്നു; ആ നിർഭാഗ്യരിൽ പഠിക്കാൻ മനസ്സുള്ളവർക്ക് അത്യാവശ്യവിഷയങ്ങളെല്ലാം അവിടെ പഠിപ്പിച്ചിരുന്നു. അങ്ങനെ മനസ്സുള്ളവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു ഴാങ് വാൽഴാങ്. നാല്പതാമത്തെ വയസ്സിൽ അയാൾ പാഠശാലയിൽ ചേർന്നു; എഴുതുവാനും വായിക്കുവാനും കണക്കു കൂട്ടുവാനും പഠിച്ചു. ബുദ്ധിയെ ശക്തിവെപ്പിക്കുന്നതു തന്റെ ദ്വേഷത്തിനു ശക്തിവെപ്പിക്കുകയാണെന്ന് അയാൾക്കു തോന്നി. ചില സംഗതികളിൽ, പഠിപ്പും അറിവും ദുഷ്ടതയെ വർദ്ധിപ്പിക്കുവാൻ ഉപയോഗപ്പെടും.

ഇതു പറയുവാൻ രസമില്ലാത്ത ഒന്നാണ്; തന്റെ ദുഃഖമെല്ലാം ഉണ്ടാക്കിത്തീർത്ത സമുദായത്തെ വിചാരണ ചെയ്തു കഴിഞ്ഞശേഷം, ആ സമുദായത്തെ ഉണ്ടാക്കിത്തീർത്ത ഈശ്വരനെയും അയാൾ കൂട്ടിൽ കയറ്റി. ഈശ്വരനെയും അയാൾ കുറ്റക്കാരനായിക്കണ്ടു. ഇങ്ങനെ പത്തൊമ്പതു കൊല്ലത്തെ ദാസ്യത്തിനും ദണ്ഡനത്തിനുമിടയ്ക്ക്, ഈ മനുഷ്യാത്മാവ് പലപ്പോഴും മേല്പോട്ടു പൊന്തുകയും കീഴ്പോട്ടു വീഴുകയും ചെയ്തു. ആ ആത്മാവിന്റെ ഒരു ഭാഗത്തുടെ വെളിച്ചവും മറ്റേഭാഗത്തുടെ ഉരുട്ടും അകത്തേക്കു കടന്നു.

നമ്മൾ കണ്ടതുപോലെ ഴാങ് വാൽഴാങ് സ്വതേ ഒരു ചീത്ത സ്വഭാവക്കാരനല്ല, അയാൾ തടവിൽച്ചെന്ന സമയത്തും നല്ലവനായിരുന്നു. അവിടെവെച്ച് അയാൾ സമുദായത്തെ അധിക്ഷേപിച്ചു, താൻ ദുഷ്ടനായിപ്പോകുന്നുണ്ടെന്ന് അയാൾക്കുതോന്നി; അയാൾ ഈശ്വരനെ അധിക്ഷേപിച്ചു. താൻ ഈശ്വരവിശ്വാസമില്ലാത്തവനായിപ്പോകുന്നു എന്നയാൾക്കു ബോധം വന്നു.

ഈ സന്ദർഭത്തിൽ കുറച്ചൊന്നു മനോരാജ്യം വിചാരിക്കാതിരിപ്പാൻ പ്രയാസമാണ്.

മനുഷ്യപകൃതി ഇങ്ങനെ അടിമുതൽ മുകൾവരെ തികച്ചും മാറിപ്പോകാവുന്നതാണോ? ഈശ്വരനാൽ നല്ലവനായി സൃഷ്ടിക്കപ്പെട്ട ഒരാളെ മനുഷ്യനെക്കൊണ്ടു ദുഷ്ടനാക്കിത്തീർക്കുവാൻ സാധിക്കുമോ? ദൈവഗതിക്കു മനുഷ്യാത്മാവിനെ തികച്ചും മാറ്റിത്തീർക്കുവാൻ ശക്തിയുണ്ടോ–അതു ചീത്തയാണെങ്കിൽ ആത്മാവും ചീത്തയായിപ്പോകുമോ? നന്നേ ഉയരം കുറഞ്ഞ ഒരു തട്ടിൻചുവട്ടിൽപ്പെട്ടിട്ടു മുതുകെല്ലിനെന്നപോലെ, ഹൃദയത്തിന് അതിയായ നിർഭാഗ്യംകൊണ്ട് അപകടം പറ്റി എന്നെന്നും മാറാത്തവിധമുള്ള കേടുകളും വൈരൂപ്യങ്ങളും വന്നുപോവാമോ? ഈ ലോകത്തിൽ കിടന്നതുകൊണ്ടു കേടുവരാത്തതും, പരലോകത്തിൽ നാശരഹിതമായി നില്ക്കുന്നതും, ഗുണംകൊണ്ടു വർദ്ധിച്ചു കാളിക്കത്തിപ്പിടിച്ചു ശക്തിയിൽ പ്രകാശിക്കാൻ കഴിയുന്നതും, ദോഷംകൊണ്ട് ഒരിക്കലും നിശ്ശേഷം കെട്ടു പോകാത്തതുമായ ഒരു ദിവ്യതേജസ്സ്, ഒരാദിമതത്ത്വം, മനുഷ്യത്മാവിലില്ലേ–വിശേഷിച്ചും ഴാങ് വാൽഴാങ്ങിന്റെ ആത്മാവിൽ ഉണ്ടായിരുന്നില്ലേ?

ദുരാഗ്രഹങ്ങളും ഗൗരവങ്ങളുമായ ചോദ്യങ്ങൾ–ഒടുവിലത്തേതിന് എല്ലാ ജീവപ്രകൃതിശാസ്ത്രജ്ഞന്മാരും പക്ഷേ, ‘ഇല്ല’ എന്നു മറുപടി പറയുമായിരിക്കും; തൂലോങ്ങിൽ ഉറങ്ങാനുള്ള അവസരങ്ങളിൽ, ഴാങ് വാൽഴാങ്ങിനു മനോരാജ്യം വിചാരിക്കാനുള്ള സമയങ്ങളിൽ, തണ്ടുവലിശ്ശിക്ഷയനുഭവിക്കുന്ന ആ ദുഃഖിതനായ തടവുപുള്ളി, മനുഷ്യനെ ദേഷ്യത്തോടുകൂടി നോക്കിക്കാണുന്ന നിയമങ്ങളുടെ ദൃഷ്ടിയിൽ ഒരു ചണ്ഡാലൻ, പരിഷ്കാരത്താൽ അധിക്ഷേപിക്കപ്പെട്ടവൻ, തന്റെ ചങ്ങലയുടെ കിലുക്കം മാറ്റുവാൻ അതിന്റെ തല കുപ്പായക്കീശയിൽ താഴ്ത്തിയിട്ടു, നിശ്ചേഷ്ടനായി, ആലോചനാനിമഗ്നനായി, ഈശ്വരനെ നിഷ്ഠുരതയോടുകൂടി വിചാരണ ചെയ്തുകൊണ്ടു, മിണ്ടാതെ, വല്ല മരത്തടിയിന്മേലും കൈകെട്ടിയിരിക്കുന്നതു കണ്ടിട്ടുണ്ടെങ്കിലോ, അവർ അതു യാതൊരു സംശയവും കുടാതെ തീർത്തുപറയും.

നിശ്ചയമായും–വാസ്തവത്തെ മറച്ചുവെക്കുവാൻ ഞങ്ങൾ ഒരു ശ്രമവും ചെയ്യുന്നില്ല–വിചാരശീലനായ ജീവപ്രകൃതിശാസ്ത്രജ്ഞൻ ഒരുകാലത്തും മാറാത്ത ദുഃഖമേ കാണൂ; നിയമത്താൽ ഉണ്ടാക്കിത്തീർക്കപ്പെട്ട ആ രോഗിയുടെ മേൽ അയാൾക്കു പക്ഷേ, ദയ തോന്നിയേക്കാം; എന്നാൽ അതിനു യാതൊരു ചികിത്സയും അയാൾക്കു പറയാനുണ്ടാകയില്ല. ആ മനുഷ്യാത്മാവിനുള്ളിൽ ഒരു നോക്കു കണ്ടെത്തുന്ന അഗാധച്ചുഴികളിൽനിന്ന് അയാളുടെ ദൃഷ്ടി പെട്ടെന്നു പിൻതിരിഞ്ഞേക്കും; നരകത്തിന്റെ പടിവാതില്ക്കലെത്തിയ ദാന്തെയെപ്പോലെ, സകല മനുഷ്യരുടേയും നെറ്റിത്തടത്തിൽ എന്തുതന്നെയായാലും, ഈശ്വരന്റെ കൈവിരലുകൾ കുറിച്ചിട്ടുള്ള വാക്കിനെ–ആശ എന്ന രണ്ടക്ഷരത്തെ–അയാൾ മാച്ചുകളയും.

ഞങ്ങൾ വിവരിച്ചുനോക്കിയ തന്റെ ആത്മാവിന്റെ സ്ഥിതി ഴാങ് വാൽഴാങ്ങിനു, വായനക്കാർക്കെന്നപോലെത്തന്നെ, അത്ര തികച്ചും വ്യക്തമായിരുന്നുവോ? തന്റെ മനോദുഃഖത്തിന്റെ ഓരോ ഭാഗവും വളർന്നുവന്നതും, അതിന്റെ സ്വരൂപം മുഴുവനും ഉണ്ടായിവന്നതും, ഴാങ് വാൽഴാങ് സ്പഷ്ടമായി കാണുകയും മനസ്സിലാക്കുകയും ചെയ്തിരുന്നുവോ? അനവധി കൊല്ലങ്ങളോളമായി തന്റെ ആത്മാവിന്റെ അന്തർഭാഗത്തുള്ള ചക്രവാളത്തെ ഉണ്ടാക്കിത്തീർത്ത ആ പരിതാപകരമായ സ്ഥിതിയിലേക്കു ക്രമത്തിൽ കയറിയും ഇറങ്ങിയും എത്തിച്ചേർന്നത് ഏതെല്ലാം വിചാര പരമ്പരയിലൂടെയോ, അതിനെപ്പറ്റി അക്ഷരജ്ഞാനമില്ലാത്തവനും യാതൊരു മനഃപരിഷ്കാരവും വന്നിട്ടില്ലാത്തവനുമായ ആ മനുഷ്യൻ ഒരു പരിപൂർണജ്ഞാനമുണ്ടാക്കിയിരുന്നുവോ? അയാൾക്കു തന്റെ ഉള്ളിൽ എന്തെല്ലാമാണ് കഴിയുന്നതെന്നും, എന്തെല്ലാമാണ് അവിടെനിന്നു പണിയെടുക്കുന്നതെന്നും ബോധമുണ്ടായിരുന്നുവോ? ഞങ്ങൾക്ക് അതിനെപ്പറ്റി വല്ലതും പറയാൻ കഴിയുമെന്നു നാട്യമില്ല; ഞങ്ങൾ ആന്തരമായി വിശ്വസിക്കുകകൂടി ചെയുന്നില്ലാത്ത ഒന്നാണത്. ഇത്രയും കഷ്ടപ്പാടനുഭവിച്ചിട്ടും, മനസ്സിൽ അധികമായ അസ്പഷ്ടത തങ്ങിനില്ക്കുമാറ്, ഴാങ് വാൽഴാങ്ങിന് അത്രമേൽ അജ്ഞതയുണ്ടായിരുന്നു. ചില സമയത്തു, തന്റെ ഉള്ളിലുള്ള വിചാരം എന്താണെന്നുതന്നെ അയാൾക്കു നിശ്ചയമില്ലാതാവും. ഴാങ് വാൽഴാങ് ഇരുട്ടിലായിരുന്നു; അയാൾ ഇരുട്ടിൽ നിന്നുകൊണ്ടു കഷ്ടപ്പെട്ടു; ഇരുട്ടിൽവെച്ച് അയാൾ വെറുത്തു; അയാൾ തന്നത്തന്നെ കവച്ചു കടന്നു തന്നത്തന്നെ വെറുത്തു എന്നൊരാൾക്കു പറയാവുന്നതാണ്. ഒരു കുരുടന്റേയും ഒരന്ധാളിത്തക്കാരന്റേയും മട്ടിൽ അയാൾ ആ ഇരുട്ടിൽത്തന്നെ പതിവായി കഴിഞ്ഞുകൂടി. ചില സമയങ്ങളിൽമാത്രം പുറത്തുനിന്നും അകത്തുനിന്നും പെട്ടെന്ന് ഒരു ക്രോധാവേശം, ഒരു കഷ്ടപ്പാടിന്റെ തള്ളിക്കയറ്റം, തന്റെ ആത്മാവിലെങ്ങും പ്രകാശം കൊടുക്കുന്ന ക്ഷണികവും സ്വച്ചതരവുമായ ഒരു മിന്നൽവെളിച്ചം, തന്റെ ഉള്ളിൽ ഉദിച്ചുകാണും; ആ വെളിച്ചം, യാദ്യച്ഛികമായി അയാളുടെ ചുറ്റും. മുന്നിലും പിന്നിലും, ഒരു ഭയങ്കരമായ തേജോദീപ്തിക്കുള്ളിൽ, കണ്ണഞ്ചിക്കുന്ന അന്ധകാരക്കുഴികളേയും ഈശ്വരവിധിയുടെ ദുഃഖമയമായ അപകടഭാഗത്തേയും അയാൾക്കു തെളിയിച്ചുകാണിക്കും.

ആ മിന്നൽവെളിച്ചം പാഞ്ഞുപോയി; വീണ്ടും രാത്രി വന്നു മൂടി, താൻ എവിടെയാണ്? അയാൾ മറന്നു. നിർദ്ദയമായ ഭാഗം–എന്നുവെച്ചാൽ മനുഷ്യനെ മൃഗമാക്കിത്തീർക്കുന്ന ഭാഗം–പുറത്തേക്കുന്തിനില്ക്കുന്ന ഇത്തരം ദുഃഖങ്ങൾക്ക്, പതുക്കെപ്പതുക്കെയായി പ്രയോഗിക്കപ്പെടുന്നതും കേവലം കഥയില്ലാത്തതുമായ ഒരു രൂപാന്തരീകരണവിദ്യകൊണ്ടു മനുഷ്യനെ കാട്ടുമൃഗമാക്കി മാറ്റുന്ന ഒരു വൈശിഷ്ട്യമുണ്ട്; ചിലപ്പോൾ ഒരു ഭയങ്കരജന്തുവാക്കിയും തീർക്കുന്നു.

വഴിക്കുവഴിയേ വാശിപിടിച്ചുകൊണ്ടു ഴാങ് വാൽഴാണ് ഒളിച്ചുചാടാൻ ശ്രമിച്ചതിൽനിന്നു മനുഷ്യാത്മാവിന്മേൽ ഈ അത്ഭുതകരമായ പ്രകൃതിനിയമം പ്രവർത്തിക്കുന്ന സമ്പ്രദായം ധാരാളം തെളിയുന്നുണ്ട് പിന്നീടുണ്ടാകുന്ന ഫലത്തെപ്പറ്റി

ഒരു ക്ഷണനേരമെങ്കിലും ചിന്തിക്കാതേയും, താൻ അപ്പോൾത്തന്നെ അനുഭവിച്ചുകഴിഞ്ഞതിനെപ്പറ്റി കുറച്ചെങ്കിലും വിചാരിക്കാതെയും, സൗകര്യം കണ്ടെത്തുന്നതെപ്പോഴോ അപ്പോഴൊക്കെ, വെറും വഢിത്തവും കഥയില്ലായ്മയുമായ ഈഒളിച്ചുചാട്ടം അയാൾ പിന്നേയും ചെയ്തുനോക്കുമായിരുന്നു. കൂടു തുറന്നുകണ്ട ചെന്നായയെപ്പോലെ, അയാൾ അവിവേകമായി പുറത്തേക്കു ചാടി. ജന്തുധർമം അയാളോടു ‘പായുക’ എന്നു കൽപിച്ചു. എന്നാൽ വിവേകം അയാളോടു ‘നില്ക്കുക’ എന്നു പറയുമായിരുന്നു. പക്ഷേ, അത്രയും ശക്തിയുള്ള ഒരു പ്രലോഭനത്തിനു മുൻപിൽ, വിവേകം ഒട്ടും നിലക്കൊണ്ടില്ല; ജന്തുധർമമല്ലാതെ മറ്റൊന്നും അവിടെ ബാക്കിനില്ക്കാതായി. മൃഗത്വം മാത്രം പ്രവർത്തിച്ചു. വീണ്ടും പിടിക്കപ്പെടുമ്പോൾ അയാളോടു പുതുതായി പ്രവർത്തിക്കപ്പെടാറുള്ള നിഷ്ഠുരതകൾ അയാളെ കുറേക്കൂടി ദുഷ്ടനാക്കിത്തീർക്കുവാൻ മാത്രം ഉപയോഗപ്പെട്ടു.

ഇവിടെ പറയാൻ മറന്നുകൂടാത്ത ഒരു കാര്യം, ആ തടവിൽ കിടന്നിരുന്ന ഏതൊരാൾക്കും അടുക്കാൻ വയ്യാത്ത അത്രയും മഹത്തായ ശരീരബലം അയാൾക്കുണ്ടായിരുന്നു എന്നുള്ളതാണ്. എന്തു പണിയായാലും വേണ്ടില്ല, നാലാൾ ചെയ്യേണ്ടപണി ഴാങ് വാൽഴാങ് ഒരുവൻ ചെയ്യും. ചിലപ്പോൾ ഊക്കൻ കനമുള്ള സാധനങ്ങൾ അയാൾ തനിച്ചു പൊന്തിച്ചു പുറത്തേറ്റി നില്ക്കും. വലിയ ഭാരം എടുത്തുമറിക്കുവാനും മറ്റുമുള്ള യന്ത്രത്തിലെ തിരിപ്പാണി, ആവശ്യം നേരിടുന്നപക്ഷം, അയാൾ തനിച്ചു തിരിച്ചെടുക്കും. കൂട്ടുകാർ അയാൾക്കു ‘യന്ത്രത്തിരിപ്പാണി ഴാങ്’ എന്നു ശകാരപ്പേരിട്ടു. തൂലോങ്ങിലെ ടൗൺഹാളിലുള്ള ജനാലപ്പുറംതട്ടു കേടുതീർക്കുന്ന സമയത്ത്, അതിന്നുന്നുനിന്നിരുന്ന മുട്ടുകളിൽ ഒന്നു നിലതെറ്റിവീഴാൻ തുടങ്ങി. ഴാങ് വാൽഴാങ് ആ കനമുള്ള സാധനം ചുമലുകൊണ്ടു താങ്ങിനിന്നു പ്രവൃത്തിക്കാർക്ക് വരാൻ ഇടകൊടുത്തു.

അയാളുടെ ദേഹത്തിന്നുള്ള ഒതുക്കം ശക്തിയേക്കാളും അധികമായിരുന്നു. എപ്പോഴും തടവിൽനിന്ന് ഒളിച്ചുചാടുവാൻ തരംനോക്കുന്ന ചില തടവുകാർ, ശക്തികൊണ്ടും സാമർഥ്യംകൊണ്ടുമുള്ള പലേ വിദ്യകളും ഒരു ശാസ്ത്രംപോലെ പഠിച്ചു പരിഷ്കരിച്ചിട്ടുണ്ട്. മാംസപേശികളെസ്സംബന്ധിക്കുന്ന ഒരു ശാസ്ത്രമാണത്. തേനീച്ചുകളേയും പക്ഷികളേയും കണ്ട് എപ്പോഴും അസുയപ്പെട്ടുകൊണ്ടിരിക്കുന്ന തടവുപുള്ളികൾ, അത്ഭുതകരമായ ഒരു പദാർഥസ്ഥിതിശാസ്ത്രം മുഴുവനും ദിവസംപ്രതി പഠിച്ചു ശീലിക്കാറുണ്ട്. കുത്തനെയുള്ള ഒരു സ്ഥലത്തു പൊത്തിപ്പിടിച്ചു കയറുകയും യാതൊരു പൂഴിത്തരിയും പൊന്തിനില്ക്കുന്നതായി കാണാത്തേടത്തു പിടിച്ചുനില്ക്കുവാൻ വഴി കാണുകയും ഴാങ് വാൽഴാങ്ങിന്ന് ഒരു നേരംപോക്കായിരുന്നു. ഒരു വലിയ വീട്ടുചുമരിന്റെ മുല കൊടുത്താൽ, മുതുകും കാലും ചേർത്തമർത്തിപ്പിടിച്ചുകൊണ്ടു കല്ലുകളുടെ ചെറിയ നിറപ്പുകുറവിലൂടെ കാൽമുട്ടുകളും കാൽമടമ്പുകളും തിരുകിവെച്ചുംകൊണ്ട്, എന്തോ ഒരിന്ദ്രജാലത്താലെന്നപോലെ, അയാൾ ക്ഷണത്തിൽ മുന്നാംനിലയിലേക്കു പൊന്തിപ്പോകുന്നതു കാണാം. ഈ തരത്തിൽ ചിലപ്പോൾ അയാൾ ജയിലെടുപ്പിന്റെ മോന്തായത്തിലേക്കു കയറിച്ചെന്നിട്ടുണ്ട്.

അയാൾ കുറച്ചേ സംസാരിക്കു. ചിരിക്കുക ഉണ്ടായിട്ടേ ഇല്ല. ഒരു ചെകുത്താന്റെ ചിരി പ്രതിധ്വനിച്ചതുപോലെ. തടവുപുള്ളികൾക്കുള്ള ദുഃഖമയമായ സന്തോഷച്ചിരിയെ കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ അയാളുടെ മുഖത്തൂടെ തള്ളിപ്പുറപ്പെടുവിക്കണമെങ്കിൽ, അത്രമേൽ സഹിച്ചുകുടാത്ത ഒരു വികാരാവേഗം ബാധിക്കണം. എല്ലാംകൊണ്ടും നോക്കിയാലും, ഭയങ്കരമായ ഒന്നിനെപ്പറ്റി ഇടവിടാതെ മനോരാജ്യം വിചാരിക്കുന്നതിൽ മുങ്ങിയിരിക്കുന്നതുപോലെയാണ് അയാൾ ഏതു സമയത്തും.

അയാൾ വാസ്തവത്തിൽ സ്വയമേ മുങ്ങിക്കൊണ്ടാണ്.

ഒരപൂർണമായ പ്രകൃതിയുടേയും ചതഞ്ഞു വികൃതമായ ബുദ്ധിയുടേയും അസുഖകരങ്ങളായ കാര്യഗ്രഹണങ്ങൾക്കു വിലങ്ങനെ, എന്തോ പൈശാചികമായ ഒന്നു തന്റെ മേൽ അമർന്നിരിക്കുന്നതായി അയാൾക്കു കുറേശ്ശെ ബോധംവരും. ആ ഇരുട്ടടഞ്ഞതും തെളിവു കുറഞ്ഞതും താൻ നുണുകിടക്കുന്നതുമായ നിഴലിന്നുള്ളിൽനിന്ന് ഓരോരിക്കലും തലയുയർത്തി നോട്ടത്തെ ഒന്നു പൊന്തിച്ചു വെക്കുവാൻ ശ്രമിക്കുമ്പോൾ, തന്റെ മുമ്പിൽ വന്നടിഞ്ഞുകൂടി, തന്നെക്കാളധികം വലുപ്പത്തിൽ, നിയമങ്ങൾ പക്ഷഭേദങ്ങൾ, മനുഷ്യർ, പ്രവൃത്തികൾ എന്നിങ്ങനെ തനിക്കാലോചിക്കാവുന്ന സകലത്തിനും മേലെയായിട്ടു പൊന്തിനിൽക്കുന്ന എന്തിന്റെയൊക്കയോ ഭയങ്കരമായ ഒരു സമുച്ചയത്തെ–തന്റെ ദൃഷ്ടിയെ വഞ്ചിക്കുന്ന ആകൃതിയോടും തന്നെ ഭയപ്പെടുത്തുന്ന വലുപ്പത്തോടുംകൂടിയ ചില സംഗതികളുടെ ഒരു ഘോരസംഘാതത്തെ–അതേ, നമ്മൾ പരിഷ്കാരം എന്നു പറയുന്ന ആ പർവതംപോലെ വലുതായ ചതുരസ്തംഭത്തെ–അയാൾ ദേഷ്യത്തോടു ചേർന്ന ഒരു നടുങ്ങലോടുകൂടി കണ്ടെത്താറുണ്ട്. കൂടിച്ചേർന്നതും ആ കൃതിവ്യക്തിയില്ലാത്തതുമായ ആ സാധനത്തിനുള്ളിൽ, അങ്ങുമിങ്ങുമായി. ചിലപ്പോൾ തനിക്കു നന്നേ അടുത്തായും, ചിലപ്പോൾ നന്നേ ദൂരത്തു കയറിച്ചെല്ലാൻ വയ്യാത്തവിധം അത്രയും ഉയർന്ന മുകൾപ്പരപ്പുകളിലായും, ചില സവിശേഷ വർഗത്തെ, ചില സവിശേഷഭാഗത്തെ, അയാൾ തെളിഞ്ഞുകാണും; ഇവിടെ തടവു മേലധികാരിയും അയാളുടെ പൊന്തൻവടിയും; അവിടെ പാറാവുകാരനും അയാളുടെ വാളും; മറ്റൊരിടത്ത് ആധ്യക്ഷ്യ കിരീടമണിഞ്ഞ പ്രധാനമ്മരെതാൻ അങ്ങു മുകളിലായി, സൂര്യനെപ്പോലെ, കിരീടധാരിയായി അമ്പരപ്പിക്കുന്ന വിധത്തിലുള്ള ആഡംബരങ്ങളോടുകുടിയ ച്ര്രവർത്തി-ദൂരത്തു കാണപ്പെടുന്ന ഈ തേജഃപുഞ്ജങ്ങൾ, അയാളുടെ ചുറ്റുമുള്ള അന്ധകാരമയമായ രാത്രിയെ പ്രകാശിപിക്കുന്നതിനു പകരം, അതിനെ കുറേക്കൂടി ശ്മശാനസദൃശവും കുറേക്കൂടി കറുത്തിരുണ്ടതുമാക്കിത്തീർക്കുന്നതുപോലെ തോന്നി. ഇവയെല്ലാം–നിയമങ്ങൾ, പക്ഷഭേദങ്ങൾ, പ്രവൃത്തികൾ, മനുഷ്യർ, സംഗതികൾ എന്നിവ മുഴുവനും– അയാളുടെ തലയ്ക്കുമുകളിലൂടെ, ഈശ്വരൻ പരിഷ്കാരത്തിനുണ്ടാക്കിത്തീരക്കുന്ന സമ്മിശ്രവും അത്ഭുതകരവുമായ ഗതിവിശേഷമനുസരിച്ച്– അതിന്റെ ക്രൂരതയിൽ എത്രമാത്രം അസംഭ്രാന്തമായും അതിന്റെ ദാസീന്യത്തിൽ എത്രമാത്രം കർക്കശമായുമാണെന്ന് എനിക്കറിഞ്ഞുകൂടാ–അയാളുടെ മീതേ ചവിട്ടുകൊണ്ടും സ്വശക്തികൊണ്ട് അയാളെ ഇട്ടു ചതച്ചുകൊണ്ടും അങ്ങോട്ടുമിങ്ങോട്ടും പോവുകയും വരുകയും ചെയ്തിരുന്നു. എല്ലാ വിധമുള്ള നിർഭാഗ്യത്തിലും മുഴുകിക്കിടക്കുന്ന ജീവാത്മാക്കൾ, ഒരുത്തനും കണ്ണുവെക്കാത്തവയും ആഴത്തിൽ അങ്ങേ അറ്റത്തുള്ളവയുമായ നരകക്കുഴികളിൽ വീണു മറഞ്ഞുകിടക്കുന്ന ഭാഗ്യഹീനന്മാർ, നിയമത്താൽ അധിക്ഷേപിക്കപ്പെട്ടവർ, പുറമേ നില്ക്കുന്നവർക്ക് അത്ര ഭയങ്കരവും താഴേപ്പെട്ടവർക്ക് അത്ര അസഹനീയവുമായി തോന്നിച്ചുകൊണ്ട് തങ്ങളുടെ തലയിൽ അമർന്നിരിക്കുന്ന ഈ മനുഷ്യസമുദായഭാരത്തെ മുഴുവൻ ചുമന്നറിയുന്നു.

ഈ നിലയിൽ ഴാങ് വാൽഴാങ് മനോരാജ്യം വിചാരിച്ചു. അയാളുടെ മനോരാജ്യത്തിന്റെ സ്വഭാവം എന്തായിരിക്കാം?

തിരിക്കല്ലിനുള്ളിൽപ്പെട്ട തിനമണിക്കു വിചാരിക്കാൻ ശക്തിയുള്ളപക്ഷം, നിശ്ചയമായും അതിന്റെ വിചാരവും ഴാങ് വാൽഴാങ്ങിന്റെ വിചാരവും ഒന്നായിരിക്കും.

ഈ സംഗതികൾ, ചെകുത്താൻകാഴ്ചകളാൽ നിറയപ്പെട്ട ഈ സത്യാവസ്ഥകൾ, സത്യാവസ്ഥകളാൽ നിറയപ്പെട്ട ഈ മായാരൂപങ്ങൾ, അനിർവചനീയമായ ഒരു ദശാവിശേഷത്തെ ഒടുവിൽ അയാളുടെ അന്തഃുകരണത്തിന് ഉണ്ടാക്കിത്തീർത്തു.

ചിലപ്പോൾ, തടവുപുള്ളികൾക്കുള്ള പ്രവൃത്തികൾക്കിടയിൽ, അയാൾ അനങ്ങാതെ നില്ക്കും. അയാൾ മനോരാജ്യം വിചാരിക്കാൻ തുടങ്ങും. അതേവരെയുള്ളതിലധികം പാകം വന്നതും, അതോടൊപ്പംതന്നെ അത്യന്തം ക്ഷോഭിച്ചതുമായ അയാളുടെ വിവേകം ശണ്ഠയ്ക്കു നില്ക്കും. താൻ അനുഭവിച്ചിട്ടുള്ളതെല്ലാം കഥയില്ലായ്മയായി അയാൾക്കു തോന്നും; അയാളുടെ ചുറ്റുമുള്ളതെല്ലാം അസംഭാവ്യമായി അയാൾക്കു തോന്നും. അയാൾ തന്നത്താൻ പറയും: ‘ഇതെല്ലാം സ്വപ്നമാണ്.’ തന്നിൽനിന്നു കുറച്ചു ദുരെയായി നില്ക്കുന്ന തടവുമേലധികാരിയെ അയാൾ സൂക്ഷിച്ചുനോക്കും; ആ ഉദ്യോഗസ്ഥൻ ഒരു മായാരുപമാണെന്ന് അയാൾക്കു തോന്നും. ഉത്തരക്ഷണത്തിൽത്തന്നെ ആ മായാരുപം അതിന്റെ പൊന്തൻവടികൊണ്ട് അയാളുടെ തലയ്ക്ക് ഒന്നു കൊടുക്കും.

ഈ ദൃശ്യ്രകൃതി അയാളെസ്സംബന്ധിച്ചേടത്തോളം ഉണ്ടായിരുന്നില്ല. ഴാങ് വാൽഴാങ്ങിനെസ്സംബന്ധിച്ചേടത്തോളം സൂര്യനാവട്ടേ, ചന്തമുള്ള ശരത്ക്കാലമാവട്ടേ, തെളിവുകൂടിയ ആകാശമാവട്ടേ, കാതുകകരമായ വസന്തത്തിലെ പ്രഭാതമാവട്ടേ ഉണ്ടായിരുന്നില്ലെന്നു പറഞ്ഞാൽ ഏതാണ്ട് വാസ്തവമായിരിക്കും. പകൽസമയം ഏതൊരു ദ്വാരത്തിലൂടെയാണ് അയാളുടെ ആത്മാവിൽ പ്രകാശിച്ചിരുന്നതെന്ന് എനിക്കറിഞ്ഞുകൂടാ.

ഞങ്ങൾ ഇപ്പോൾ സൂചിപ്പിച്ചവയിൽനിന്നു കൂട്ടിച്ചേർത്തു ഫലരുപേണ തർജജമചെയ്തു കാണിക്കാവുന്നതായി എന്തുണ്ടോ, അതിനെ ഒടുവിൽ എടുത്തുകാണിച്ച് ഉപസംഹരിക്കുവാൻവേണ്ടി ഞങ്ങൾ ഇത്രമാത്രം പറഞ്ഞു തൃപ്തിപ്പെടട്ടെ—പത്തൊമ്പതു കൊല്ലക്കാലംകൊണ്ട് ഴാങ് വാൽഴാങ്, ഫെവറോളയിലെ സൗമ്യശീലനായ ഒരു മരംവെട്ടുകാരൻ, തുലോങ്ങിലെ ഭയങ്കരനായ തടവുപുള്ളി, രണ്ടുതരം ദുഷ്പ്രവൃത്തികൾക്കു ശക്തനായിത്തീർന്നു— തണ്ടുവലിശ്ലീക്ഷ അയാളുടെ ആത്മാവിനെക്കൊണ്ടുണ്ടാക്കിത്തീർത്ത പണിത്തരത്തിനു നന്ദി പറയുക: ഒന്നാമത് താൻ അനുഭവിച്ച ദുരിതത്തെപ്പറ്റിയുള്ള പ്രതികാരബുദ്ധികൊണ്ട് വേഗത്തിലും, മുന്നാലോചന കൂടാതെയും, സാഹസമായും, ചുണയോടുകൂടിയും, തികച്ചും മൃഗസ്വഭാവത്തിന്നൊത്തും ചെയ്യപ്പെടുന്ന ഒരുതരം ദുഷ്പ്രവൃത്തി; പിന്നെ അങ്ങനെയുള്ള ദുഃഖാനുഭവത്തിൽനിന്നുണ്ടായിട്ടുള്ള ദുർബോധം മൂലം ജനിക്കുന്ന സഗൗരവവും, ശക്തിമത്തും, ബുദ്ധിപൂർവമായി മുൻകൂട്ടിത്തന്നെ തിരിച്ചും മറിച്ചും പിടിച്ചു കേടു നോക്കി ശരിയാക്കിയതുമായ മറ്റൊരുതരവും. അയാളുടെ ബുദ്ധിപൂർവങ്ങളായ പ്രവ്യത്തികൾ, ഒരു സവിശേഷ സ്വഭാവക്കാരെക്കൊണ്ടു മാത്രം ചെയ്വാൻ സാധിക്കുന്നവിധം, വഴിക്കുവഴിയേ മുന്നു ഘട്ടങ്ങളെ ചവിട്ടിക്കടന്നവയായിരിക്കും—അവയെന്തെന്നാൽ, ഗൂഢാലോചന, വിചാരസ്ഥര്യം, സ്ഥിരോത്സാഹം. മനസ്സിനെ പ്രേരിപ്പിക്കുന്നതായി അയാൾക്കുള്ളത് അടങ്ങാത്ത ക്രോധമാണ്-സർവത്തോടുമുള്ള നീരസം, താൻ മറ്റുള്ളവരിൽനിന്നനുഭവിച്ചിട്ടുള്ള അവമാനങ്ങളെപ്പറ്റി ആഴത്തിൽ പതിഞ്ഞുകിടക്കുന്ന ഒരു ബോധം, ഗുണവാന്മാരോടും നിർദ്ദോഷരോടും ന്യായസ്ഥരോടും—അങ്ങനെ ചിലരുണ്ടെങ്കിൽ അവരോടും—കൂടി തിരിഞ്ഞുചെല്ലുന്ന ഒരു ദ്രോഹബുദ്ധി, അയാളുടെ എല്ലാ വിചാരങ്ങൾക്കും ചെന്നുകൂടുവാനുള്ള സ്ഥാനംപോലെ വിട്ടുപോരുവാനുള്ള സ്ഥാനവും മനുഷ്യനിയമത്തോടുള്ള ദ്വേഷമാണ; അതേ, ക്രമോത്ഭൂതമായ വളർച്ചയിൽ, അതിനെ ദൈവഗത യാവന്നുകൂടുന്ന വല്ല സവിശേഷസംഗതിയും കടന്നു തടഞ്ഞിട്ടില്ലെങ്കിൽ, ഒരു നിശ്ചിതസമയംകൊണ്ടു ജനസമുദായത്തോടു മുഴുവനുമുള്ള ദ്വേഷമായും, പിന്നെ മനുഷ്യസമുദായത്തോടൊട്ടുക്കുള്ള ദ്വേഷമായും, അതും കഴിഞ്ഞാൽ ഈശ്വരസൃഷ്ടികളോടെല്ലാംകൂടിയുള്ള ദ്വേഷമായും പരിണമിക്കാനുള്ളതും, ആരെയായാലും ശരി, ഏതെങ്കിലും ഒരു ജീവജന്തുവെ, ഒന്നുപദ്രവിച്ചുവിടുവാൻ അവ്യക്തവും അപ്രതിഹതവും പൈശാചികവുമായ ഒരാഗ്രഹത്തിന്റെ രൂപത്തിൽ പ്രകാശിക്കുന്നതുമായ ആ ഒരു ദ്വേഷവിശേഷം. ഴാങ് വാൽഴാങ്ങിന്റെ യാത്രാനുവാദപ്രതത്തിൽ വളരെ സുക്ഷമിക്കേണ്ട ഒരുവൻ എന്നെടുത്തു പറഞ്ഞിരുന്നത് ഒരിക്കലും വെറുതെയല്ല.

ഇങ്ങനെ കൊല്ലം കൊല്ലം കൊണ്ട് ആ മനുഷ്യാത്മാവ് പതുക്കെപ്പതുക്കെ, എന്നാൽ യാതൊരു കുറവോ വ്യത്യാസമോ കൂടാതെ, കുറുകിക്കുറുകിവന്നു. ഹൃദയം വറ്റിവരണ്ടുകഴിഞ്ഞതിനാൽ കണ്ണും വറ്റിവരണ്ടു. തണ്ടുവലിശ്ശിക്ഷയനുഭവിച്ചുകൊണ്ട് കിടന്നിരുന്ന തടവുപുരയിൽനിന്നു പുറത്തുകടന്നപ്പോൾ, അന്നേക്ക് ഒരു തുള്ളി കണ്ണുനീർ അയാളിൽനിന്ന് പുറപ്പെട്ടിട്ടു കൊല്ലം പത്തൊമ്പതായിരിക്കുന്നു.

1.2.8
അലകളും നിഴലുകളും

ഒരു മനുഷ്യൻ കപ്പലിനു പുറത്ത്!

അതുകൊണ്ടെന്തുള്ളു? കപ്പൽ നില്ക്കുന്നില്ല. കാറ്റടിക്കുന്നു. ആ അപകടം പിടിച്ച കപ്പലിന് ഒരു വഴിയുണ്ട്— അതിന് അതിലൂടെ പോവാതെ കഴിയില്ല. അത് അതിലേ പോകുന്നു.

പുറത്തു വീണുപോയ മനുഷ്യനെ കാണാതെയാകുന്നു; വീണ്ടും പൊന്തിവരുന്നു; അയാൾ മുങ്ങിപ്പോകുന്നു, പിന്നെയും മുകളിലേക്കു വരുന്നു. അയാൾ നിലവിളി കൂട്ടുന്നു; കിട്ടിയതിനെ പിടിക്കാൻ കൈ നീട്ടിക്കാട്ടുന്നു; അയാളുടെ നിലവിളി ആരും കേൾക്കുന്നില്ല. കൊടുങ്കാറ്റിനുള്ളിൽപ്പെട്ടു തുള്ളിമറിയുന്ന കപ്പലിന്നു സ്വന്തം പണികളോരോന്നുള്ളതിൽ മാത്രമേ ശ്രദ്ധയുള്ളു. കപ്പൽയാത്രക്കാരും കപ്പൽപ്പണിക്കാരും ആ മുങ്ങിച്ചാവാൻ പോകുന്ന മനുഷ്യനെ കാണുകയേ ചെയ്യുന്നില്ല; അപാരമായിക്കിടക്കുന്ന തരംഗപരമ്പരയുടെ ഇടയിൽ അയാളുടെ ഭാഗ്യംകെട്ട തല ഒരു പുള്ളിക്കുത്തു മാത്രം. കടലിന്നടിയിൽനിന്ന് നിരാശയോടുകൂടി അയാൾ ഉറക്കെ നിലവിളികുട്ടുന്നു. തിരിഞ്ഞുനോക്കാതെ പോകുന്ന ആ കപ്പൽ എന്തൊരു പൈശാചികസ്വരൂപമാണ്! അയാൾ പിന്നെയും പിന്നെയും അതിനുനേരെ പിടഞ്ഞു കൈകാലിട്ടടിച്ചുകൊണ്ട് നോക്കുന്നു. അത് നേരെ പോകയാണ്; അത് പിന്നെപ്പിന്നെ കാണാതാവുന്നു; അതിന്റെ വലുപ്പം കുറഞ്ഞു കുറഞ്ഞുവരുന്നു. കുറച്ചുമുൻപെ അയാളും ആ കപ്പലിൽപ്പെട്ട ഒരാളായിരുന്നു; ആ കപ്പലിലെ ആളുകളിൽ അയാളും ഒരംഗമായിരുന്നു; മറ്റുള്ളവരെപ്പോലെ അയാളും അതിന്റെ മേൽത്തട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്നു; അവിടെയുള്ള ശുദ്ധവായു ശ്വസിക്കുന്നതിനും സൂര്യരശ്മിയേൽക്കുന്നതിനും അയാൾക്കും അവകാശമുണ്ടായിരുന്നു; അയാളും ഒരു ജീവനുള്ള മനുഷ്യനായിരുന്നു. ഇപ്പോൾ, എന്തുപിണഞ്ഞു? അയാളുടെ കാൽ വഴുതിപ്പോയി; അയാൾ താഴെ വീണു; അതോടുകൂടി എല്ലാം അവസാനിച്ചു.

അയാൾ ഭയങ്കര സമുദ്രത്തിലായി. അയാളുടെ കാലടിക്കീഴിൽ ക്ഷണത്തിൽ പാഞ്ഞുപോകുന്നവയും പൊളിഞ്ഞുതകരുന്നവയുമല്ലാതെ മറ്റൊന്നുമില്ല. കാറ്റിന്റെ ഊക്കുകൊണ്ട് ഉരുട്ടിമറിക്കപ്പെടുന്നവയും അടിച്ചുചിതറപ്പെടുന്നവയുമായ അലകൾ പേടിയാവുന്നവിധം അയാളെ നാലുപുറത്തും തടയുന്നു; ആഴമേറിയ അടിത്തട്ടിൽനിന്നുള്ള ഓരോ അകംവലിവ് അയാളെ തട്ടിക്കൊണ്ടുപോകുന്നു; വെള്ളത്തിന്റെ എല്ലാ നാക്കുകളും അയാൾക്കുമീതെ കിടന്നുഴയ്ക്കുന്നു; ഒരുകൂട്ടം തിരകൾ അയാളുടെ മേലെല്ലാം തുപ്പിനിറയ്ക്കുന്നു; പെട്ടെന്നുണ്ടാകുന്ന ചിലവല്ലാത്ത വായ്പിളർത്തലുകൾ അയാളെ പകുതി വിഴുങ്ങുന്നു; ഓരോരിക്കലും മുങ്ങിപ്പോകുമ്പോൾ രാത്രികാലത്താൽ നിറയപ്പെട്ട അന്ധകാരകുണ്ഡങ്ങൾ അയാൾക്ക് ഓരോ നോക്കു കാണാകുന്നുണ്ട്; അജ്ഞാതങ്ങളും ഭയങ്കരങ്ങളുമായ എന്തോ ചില സ്ഥാവരസ്വരൂപങ്ങൾ അയാളെ കടന്നു പിടികൂടുന്നു—അവ കാലടിക്കീഴിൽ എന്തെന്നില്ലാതെ കെട്ടുപിണയുന്നു–അവ അയാളെ പിടിച്ചുവലിച്ച് തങ്ങളോടടുപ്പിക്കുന്നു; താനും അവിടെയുള്ള അഗാധഗുഹയുടെ ഒരു ഭാഗമാകാൻ പോകുന്നു എന്ന്, അടിഞ്ഞു കുന്നുകൂടുന്ന പതക്കൂട്ടത്തിൽ താനും ഒരംഗമായിത്തീരുന്നു എന്ന്, അയാൾക്കു ബോധം വരുന്നു; തിരകൾ അയാളെ അങ്ങോട്ടുമിങ്ങോട്ടും തട്ടിമറിക്കുന്നു; അയാൾ അസുഖത്തെ കുടിച്ചിറക്കുന്നു; ആ പേടിത്തൊണ്ടനായ കടൽ അയാളെ പിടിച്ചുമുക്കുവാനായി എന്തെന്നില്ലാതെ ആക്രമിക്കുന്നു. ആ അപാരത അയാളുടെ മരണവേദനയെക്കൊണ്ടു കളിയാടുന്നു. അക്കണ്ട വെള്ളം മുഴുവനും ദ്വേഷമാണെന്നപോലെ തോന്നപ്പെട്ടു.

എന്തായിട്ടും, അയാൾ കിടന്ന് പിടഞ്ഞുനോക്കുന്നുണ്ട്.

അയാൾ രക്ഷപ്പെടുവാൻ യത്നിക്കുന്നു; എങ്ങനെയെങ്കിലും ഒരു നില പിടിച്ചു നില്ക്കുവാൻ അയാൾ ശ്രമിക്കുന്നു; അയാൾ ഊക്കിട്ടു കിണഞ്ഞു നോക്കുന്നു; അയാൾ കിടന്ന് നീന്തുന്നു. അയാൾ ക്ഷണത്തിൽ തന്റെ സ്വല്പശക്തി മുഴുവനും ക്ഷയിച്ച് ആ നാശരഹിത വസ്തുവോടു യുദ്ധം വെട്ടുന്നു.

അപ്പോൾ ആ കപ്പലെവിടെ? അതാ, ചക്രവാളത്തിന്റെ മങ്ങിയ നിഴലിന്നുള്ളിൽ അത് കാണാനില്ല, കാണാനുണ്ട്.

കോളിളക്കിക്കൊണ്ടു ശക്തിയിൽ കാറ്റടിക്കുന്നു; അടിഞ്ഞുകൂടിയ പത മുഴുവനും അയാളെ മൂടിമുക്കുന്നു. അയാൾ മേല്പോട്ടു നോക്കുന്നു—മേഘങ്ങളുടെ കരുവാളിപ്പു മാത്രമേ ആ ഭാഗത്തു കാണുന്നുള്ളൂ. തന്റെ ഒടുവിലത്തെ ഊർദ്ധ്വൻ വലികൾക്കിടയിൽ അനവസാനമായ കടലിന്റെ ഭ്രാന്തുപിടിച്ച കിടപ്പ് അയാൾക്കു കാണാറാവുന്നു. ആ എന്തെന്നില്ലാത്ത ഭ്രാന്ത് അയാളെക്കൊണ്ട് മരണവേദന അനുഭവിപ്പിക്കുന്നു; മനുഷ്യന്നു കേട്ടുപരിചയമില്ലാത്ത ശബ്ദങ്ങൾ അയാൾ കേൾക്കുന്നു; ഭൂമിയുടെ അതിർത്തികൾക്കപ്പുറത്തുനിന്നാണ്—അപ്പുറത്ത് ഇന്ന ഭയങ്കരസ്ഥലമെന്ന് ആർക്കും അറിഞ്ഞുകൂടാത്ത ഒരിടത്തുനിന്നാണ്—അവ പുറപ്പെടുന്നതെന്ന് തോന്നിപ്പോകുന്നു.

മനുഷ്യരുടെ കഷ്ടപ്പാടുകൾക്കു മുകളിലായി ദേവന്മാരുള്ളതുപോലെ ആകാശത്തു പക്ഷികളുണ്ട്; അവയെക്കൊണ്ട്, പക്ഷേ, അയാൾക്കുവേണ്ടി എന്തു ചെയ്യാൻ കഴിയും? അവ പാടുകയും പറക്കുകയും പാറിക്കളിക്കുകയും ചെയ്യുന്നു; ആ മനുഷ്യനോ, അയാൾ മരണവേദനകൊണ്ട് കിടന്നു ഞരങ്ങുന്നു. ആ രണ്ട് അപാരതകൾക്കിടയിൽ, സമുദ്രത്തിനും ആകാശത്തിനും നടുക്ക്, അയാൾ കുഴിച്ചുമുടപ്പെട്ടതുപോലെ തോന്നി; ഒന്ന് ഒരു ശവക്കുഴി; മറ്റത് ഒരു ശവമൂടുതുണി.

രാത്രി അടുത്തടുത്തു വരുന്നു; അയാൾ അനവധി മണിക്കൂറുകളായി കിടന്നു നീന്തുന്നു; അയാളുടെ ശക്തി ക്ഷയിച്ചു; ആ കപ്പൽ, മനുഷ്യരുണ്ടായിരുന്നതായ ആ ദൂരപ്പെട്ട വസ്തു, തീരെ മറഞ്ഞു; ആ ഭയങ്കരമായ ഇരുൾക്കുഴിക്കുള്ളിൽ അയാൾ ഒരുവൻ മാത്രം; അയാൾ മുങ്ങുന്നു, അയാൾ തന്നെത്തന്നെ വെറുങ്ങലിപ്പിക്കുന്നു. അയാൾ തന്നെത്തന്നെ ചുളുക്കിച്ചുരുട്ടുന്നു; ലോകാന്തരത്തിൽനിന്നുള്ള ആ പൈശാചികങ്ങളായ അലയടികൾ അയാളുടെ കാലിന്നടിയിൽ വന്നു മുട്ടുന്നതുപോലെ തോന്നി; അയാൾ ഉറക്കെ നിലവിളിച്ചു.

മനുഷ്യരാരും അവിടെയില്ല. ഈശ്വരൻ എവിടെപ്പോയി?

അയാൾ ഉറക്കെ നിലവിളിക്കുന്നുണ്ട്. രക്ഷിക്കണേ! രക്ഷിക്കണേ! പിന്നെയും അയാൾ നിലവിളിച്ചുകൊണ്ടേ നിൽക്കുന്നു. ചക്രവാളത്തിൽ യാതൊന്നുമില്ല; അകാശത്തിലും യാതൊന്നുമില്ല.

അയാൾ സമുദ്രത്തോടപേക്ഷിച്ചു; തിരകളോടപേക്ഷിച്ചു; കടൽച്ചെടിയോടപേക്ഷിച്ചു; കടൽപ്പാറയോടപേക്ഷിച്ചു–അവയൊന്നും കേൾക്കുന്നതേ ഇല്ല. അയാൾ കൊടുങ്കാറ്റിനോടു കെഞ്ചി യാചിച്ചു; കൂസലില്ലാത്ത കൊടുങ്കാറ്റ് അപാരതയുടെ ശാസനയ്ക്കു മാത്രമേ കീഴടങ്ങുകയുള്ളൂ.

അയാളുടെ നാലുവശത്തും ഇരുട്ട്, മൂടൽ, നിശ്ശബ്ദത, ഇളകിമറിഞ്ഞതും ബോധരഹിതവുമായ ലഹള, ആ വല്ലാത്ത കടൽപ്പരപ്പിന്റെ അനിർവാച്യങ്ങളായ വികൃതഗതികൾ. അയാളിലോ, ഭയപ്പാടും ക്ഷീണവും. അയാളുടെ ചുവട്ടിൽ അഗാധസ്ഥിതി. പിടിച്ചുനില്ക്കുവാൻ യാതൊന്നുമില്ല. അനന്തമായ ലോകാന്തരത്തിലെ ഇരുൾപ്പരപ്പിൽ കഷ്ടപ്പെടുന്ന മൃതശരീരത്തിന്റെ ദുർഘടസ്ഥിതിയെപ്പറ്റി അയാൾ ആലോചിക്കുന്നു. ആഴമറിയാതുള്ള കടുംതണുപ്പ് അയാളെ മരവിപ്പിക്കുന്നു. അയാളുടെ കൈകൾ പിടച്ചലോടുകുടി തമ്മിൽ കൂട്ടിമുട്ടുന്നു; അവ മാറോടു ചേർത്തുമുറുകെ കെട്ടിപ്പോകുന്നു—പക്ഷേ, ആ പിടുത്തത്തിനുള്ളിൽ വെറും ശൂന്യതയേ പെടുന്നുള്ളു. കാറ്റുകൾ, മേഘങ്ങൾ, ചുഴലികൾ, കോളിളക്കങ്ങൾ, നിഷ്പ്രയോജനങ്ങളായ നക്ഷത്രങ്ങൾ; എന്താണ് ചെയ്യേണ്ടത്? ആ നിരാശതയിൽപ്പെട്ട മനുഷ്യൻ തന്നത്താൻ കൈവെടിയുന്നു; അയാൾക്കു ലേശമെങ്കിലും വയ്യാ; മരിച്ചാൽമതി എന്നയാൾ തീർച്ചപ്പെടുത്തുന്നു; അയാൾ അനങ്ങാതെ കിടപ്പായി; വരുന്നതുവരട്ടെ എന്ന്, അയാൾ വെറുതെ ഒലിച്ചുപോവുകയായി; അയാൾ തന്നത്താൻ പിടുത്തംവിട്ടു; എന്നിട്ടും ദുഃഖമയങ്ങളും ഭയങ്കരങ്ങളുമായ ആ ‘എന്തും വിഴുങ്ങി’യുടെ ആഴങ്ങളിൽ അയാൾ അങ്ങോട്ടുമിങ്ങോട്ടും പൂർവാധികം ആടിമറിയുന്നു.

അഹോ, എന്തായാലും ഒരു ശാന്തതയില്ലാത്ത മനുഷ്യസമുദായങ്ങളുടെ ദൃഡഗതി! അഹോ, ആ പോക്കിനിടയിൽ മനുഷ്യർക്കും മനുഷ്യാത്മാക്കൾക്കും പറ്റിപ്പോകുന്ന നാശങ്ങൾ! നിയമത്താൽ വഴുതിവീഴിക്കപ്പെടുന്ന സകലവും ചെന്നടിയുന്ന സമുദ്രം! യാതൊരു രക്ഷയുമില്ലാതെ കണ്ടുള്ള ആ അപകടസ്ഥിതി! അഹോ മാനസികമായ മരണം!

ശിക്ഷാനിയമങ്ങൾ തങ്ങളാൽ ശപിക്കപ്പെട്ട പുള്ളികളെ വലിച്ചെറിയുന്ന നിർദ്ദയമായ ഇരുൾപ്പരപ്പാണ് സമുദ്രം. കഷ്ടപ്പാടുകളാകുന്ന അപാരതയാണ് സമുദ്രം.

ഈ അഗാധക്കുഴിയിൽ ഒഴുകിയിറങ്ങിപ്പോകുന്ന മനുഷ്യാത്മാവ് ഒരു മൃതശരീരമായേക്കാം. അതിന് ആരു ജീവനുണ്ടാക്കും?

1.2.9
പുതിയ ആപത്തുകൾ

കാരാഗൃഹത്തോടു യാത്രപറഞ്ഞു പോരുവാനുള്ള മുഹൂർത്തം വന്നപ്പോൾ, നിനക്കു പോവാം എന്നുള്ള അസാധാരണവാക്കുകൾ ഴാങ് വാൽഴാങ്ങിന്റെ ചെകിട്ടിൽ വന്നുവീണ സമയത്ത്, അതയാൾക്ക് അസംഭാവ്യവും അഭൂതപുർവവുമായി തോന്നി; പ്രകാശമാനമായ വെളിച്ചത്തിന്റെ ഒരു നാളം, ജീവത്വത്തിന്റെ വാസ്തവതേജസ്സിനുള്ള ഒരു രശ്മി, പെട്ടെന്ന് അയാളുടെ ഉള്ളിലേക്കു തുളഞ്ഞു കയറി. പക്ഷേ, അധികം താമസിയാതെതന്നെ അതു മങ്ങിപ്പോയി. സ്വതന്ത്രനായി എന്നുള്ള വിചാരം ഴാങ് വാൽഴാങ്ങിനെ അമ്പരപ്പിച്ചു. അയാൾ അതു വേറെ ഒരു പുതുജീവിതമാണെന്നു വിശ്വസിച്ചു. മഞ്ഞനിറത്തിലുള്ള ഒരു യാത്രാനുവാദപത്രത്തോടുകൂടി കിട്ടുന്ന സ്വാതന്ത്ര്യം എന്തുതരത്തിലുള്ളതാണെന്ന് അയാൾ വളരെ വേഗത്തിൽ മനസ്സിലാക്കി.

ഇതു വലിയ നീരസത്തോടുകൂടി കെട്ടുപിണഞ്ഞു. തടവിൽക്കിടന്ന കാലത്തു താൻ സമ്പാദിച്ചിട്ടുള്ള സംഖ്യ ആകെ നൂറ്റെഴുപത്തൊന്നു ഫ്രാങ്കുണ്ടാവണമെന്ന് അയാൾ കണക്കുകൂട്ടിയിരുന്നു. ഞായറാഴ്ചകളിലും വിശേഷദിവസങ്ങളിലും നിർബന്ധപൂർവം പണി ഒഴിവാക്കിയിരുന്നതുകൊണ്ട് ആവക ഏകദേശം എൺപതു ഫ്രാങ്കോളം കണക്കിൽനിന്നു കുറയേണ്ടതുണ്ടെന്നുള്ള കഥ അയാൾ ഓർമവിട്ടു എന്നിവിടെ പറയേണ്ടതാണ്. എങ്ങനെയായാലും അവിടെയുള്ള മറ്റു ചില ചില്ലറച്ചെലവുകളുംകൂടി കഴിഞ്ഞപ്പോൾ അയാളുടെ സമ്പാദ്യം നൂറ്റൊമ്പതു ഫ്രാങ്കും പതിനഞ്ചു സൂവുമായിത്തീർന്നു; പോരേണ്ട സമയമായപ്പോൾ അധികാരികൾ കണക്കുപ്രകാരമുള്ള സംഖ്യ കൈയിലിട്ടുകൊടുത്തു.

ഇതൊന്നും ഴാങ് വാൽഴാങ്ങിന്നു മനസ്സിലായില്ല; തന്നെ തോൽപിച്ചു എന്ന് അയാൾ വിചാരിച്ചു. ഞങ്ങൾ ആ ലാക്കുതന്നെ പറയട്ടെ—കൊള്ളയിട്ടു.

സ്വതന്ത്രനായതിന്റെ പിറ്റേ ദിവസം ഗ്രാസ്സിൽ മധുരനാരകപ്പൂവുകളിൽനിന്നു മദ്യം വാറ്റിയെടുക്കുന്ന ഒരു യന്ത്രശാലയുടെ മുൻപിൽ, കുറേ ആളുകൾ സാമാനക്കെട്ടിറക്കുവാൻ ശ്രമിക്കുന്നത് അയാൾ കണ്ടു. താനും അതിൽ ചേരാമെന്ന് അയാൾ പറഞ്ഞു. പണി പിടിപ്പതുണ്ടായിരുന്നു; അയാളേയും കൂട്ടത്തിൽ കൂടിക്കൊള്ളാൻ സമ്മതിച്ചു. അയാളും പ്രവൃത്തി തുടങ്ങി. അയാൾക്കു ബുദ്ധിയും സാമർഥ്യവുമുണ്ട്; അയാൾ കൊണ്ടുപിടിച്ചു പ്രവർത്തിച്ചു; എജമാനന്നു സന്തോഷമായെന്നു തോന്നി. അങ്ങനെ അയാൾ പണിയെടുക്കുന്നതിനിടയ്ക്ക് ഒരു പൊല്ലീസ്സുകാരൻ ആ വഴിയേ കടന്നുപോയിരുന്നു. അയാൾ ഴാങ് വാൽഴാങ്ങിനെ കണ്ടു; കടലാസ്സു കാട്ടിക്കൊടുക്കാനാവശ്യപ്പെട്ടു. മഞ്ഞച്ച യാത്രാനുവാദപത്രം കാണിച്ചുകൊടുക്കുന്നത് ആവശ്യമായിരുന്നു. അതു കഴിഞ്ഞു. ഴാങ് വാൽഴാങ് പിന്നെയും തന്റെ പണിയാരംഭിച്ചു. കുറച്ചുമുൻപ് അയാൾ ആ പണിക്കാരുടെ കൂട്ടത്തിൽ ഒരാളോടു ദിവസത്തിൽ അവർക്ക് എന്തു കൂലി കിട്ടാറുണ്ടെന്നു ചോദിച്ചു; മുപ്പതു സൂവാണെന്നു മനസ്സിലായി. രാവിലെ അയാൾക്കു പോകേണ്ടിയിരുന്നതുകൊണ്ട്, വൈകുന്നേരമായപ്പോൾ അയാൾ യന്ത്രശാലയുടെ ഉടമസ്ഥന്റെ അടുക്കൽചെന്നു തനിക്കുള്ള കൂലികിട്ടിയാൽ കൊള്ളാമെന്നാവശ്യപ്പെട്ടു. ഉടമസ്ഥൻ ഒന്നും മിണ്ടിയില്ല. പതിനഞ്ചു സു കൈയിൽ കൊടുത്തു. അയാൾ ശാഠ്യം പിടിച്ചു. ‘തനിക്കതു ധാരാളം മതി എന്നായി മറ്റാൾ. അയാൾ സമ്മതിച്ചില്ല. എജമാനൻ അയാളുടെ മുഖത്തേക്ക് ഒന്നൂന്നിനോക്കിക്കൊണ്ട് പറഞ്ഞു, ‘ജയിൽ ഓർമയിരിക്കട്ടെ.’

അവിടെയും തന്നെ കൊള്ളയിട്ടു എന്നയാൾ വിചാരിച്ചു.

സമുദായം, ഭരണാധികാരം, സമ്പാദ്യത്തെക്കുറിച്ച് അയാളെ തുകപ്പടിയായി കൊള്ളയിട്ടു; ഇപ്പോൾ ഒരുത്തൻ ചില്ലറപ്പടിയായി കൊള്ളയിട്ടു.

വിട്ടുകിട്ടൽ രക്ഷയില്ല. തടവിൽനിന്നു പുറത്തായി; പക്ഷേ, ശിക്ഷയിൽ നിന്നില്ല.

അതാണ് അയാൾ ഗ്രാസ്സിൽവെച്ചനുഭവിച്ചത്. ഡി. പട്ടണത്തിൽ വെച്ച് അയാൾക്ക് കിട്ടിയ സൽക്കാരം നാം കണ്ടുവല്ലോ.

1.2.10
ആ മനുഷ്യൻ ഉണർന്നു

പള്ളിയിലെ നാഴികമണി പാതിര കഴിഞ്ഞിട്ടുള്ള രണ്ടു മണി അടിച്ചപ്പോൾ, ഴാങ് വാൽഴാങ് ഉണർന്നു.

കിടയ്ക്കയുടെ അതിഗുണമാണ് അയാളെ ഉണർത്തിയത്. അയാൾ ഒരു കിടയ്ക്കമേൽ കിടന്നിട്ട് ഏകദേശം ഇരുപതു കൊല്ലമായി; ഉടുപ്പഴിച്ചിട്ടില്ലായിരുന്നുവെങ്കിലും അയാളെ ഉണർത്താതിരിക്കാൻ നിവൃത്തിയില്ലാത്തവിധം ആ കിടപ്പിന്ന് ഒരു പുതുമയുണ്ടായിരുന്നു.

നാലു മണിക്കൂറിലധികം അയാൾ ഉറങ്ങി. അയാളുടെ ക്ഷീണമെല്ലാം പോയി. അധികനേരം കിടന്നുറങ്ങിയിട്ട് അയാൾക്കു ശീലമില്ല.

അയാൾ കണ്ണു തുറന്നു. ചുറ്റുമുള്ള ഇരുട്ടിലേക്കു തുറിച്ചുനോക്കി; ഒന്നുകൂടി ഉറങ്ങുവാൻവേണ്ടി പിന്നെയും കണ്ണടച്ചു.

പകൽസമയത്തു പലേ വിചാരങ്ങളും മനസ്സിനെ ക്ഷോഭിപ്പിച്ചിട്ടുള്ള ദിവസം രാത്രി, പലേ സംഗതികളും മനസ്സിലുള്ള സമയത്ത്, ആളുകൾ ഒരിക്കലേ ഉറങ്ങാറുള്ളൂ; രണ്ടാമതില്ല. ഉറക്കം, വരുന്നപോലെതന്നെ, വേഗത്തിൽ മടങ്ങിവരാറില്ല. ഴാങ് വാൽഴാങ്ങിന്നുണ്ടായതും ഇതാണ്. അയാൾക്കു പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല; അയാൾ ആലോചനയിൽപ്പെട്ടു.

മനസ്സിൽക്കിടക്കുന്ന വിചാരങ്ങളെല്ലാം ക്ഷണത്തിൽ ചിന്നിത്തകരാറായിപ്പോകുന്ന അങ്ങനെയൊരു ഘട്ടമായിരുന്നു അയാൾക്കത്. അയാളുടെ തലച്ചോറിന്ന് ഒരുമാതിരി മങ്ങലും മറവുമുണ്ടായിരുന്നു. ചളി നിറഞ്ഞതും ഇളകിത്തീർന്നതുമായ ഒരു കുളത്തിലെന്നപോലെ, അയാളുടെ ബുദ്ധിയിൽ പണ്ടു കഴിഞ്ഞവയേയും അപ്പോൾ ഉണ്ടായതിനെയുംപറ്റിയുള്ള സ്മരണകൾ സമ്മിശ്രമായവിധം പൊന്തിക്കളിച്ചു; അതാതിനുള്ള രൂപവ്യക്തികൾ പോയ്പോയും, എന്തെന്നില്ലാത്ത വിധം വലുപ്പംവെച്ചും, അപ്പോൾതന്നെ പെട്ടെന്നു കാണാതായും, അവ തമ്മിൽ കൂടിച്ചേർന്നു കെട്ടിമറിഞ്ഞു. അയാൾക്കു പലതും തോന്നി; എന്നാൽ ആ കൂട്ടത്തിൽ എപ്പോഴും അയാളുടെ മനസ്സിനുമുൻപിൽ പുതുതായി പുതുതായിവന്നും കൊണ്ട് ഒന്നുണ്ടായിരുന്നു–അതു മറ്റുള്ള സകലത്തേയും ആട്ടിപ്പായിച്ചു. ഈ വിചാരം എന്താണെന്നു ഞങ്ങൾ ഇപ്പോൾത്തന്നെ പറയാം; മദാം മഗ്ല്വാർ മേശപ്പുറത്തു കൊണ്ടുവന്നുവെച്ച ആറു കൂട്ടു വെള്ളിമുള്ളുകളും വെള്ളിക്കയിലുകളും വെള്ളിത്തവിയും അയാൾ നോക്കിക്കണ്ടിരുന്നു.

ആ ആറു കൂട്ടു വെള്ളിപ്പാത്രങ്ങൾ അയാൾക്ക് ഒരു ഭൂതബാധപോലെയായി—അതുകൾ അവിടെയുണ്ട്-കുറച്ചടി ദൂരത്ത്. ഇപ്പോൾ താനുള്ളേടത്തേക്ക് അയാൾ അടുത്ത മുറിയിലൂടെ കടന്നുപോരുമ്പോൾ ആ വൃദ്ധയായ ഭൃത്യ കട്ടിലിന്നു തലയ്ക്കൽ അടുത്തുള്ള ചുമർക്കൂട്ടിൽ അവയെല്ലാം വെച്ചടയ്ക്കുന്നുണ്ടായിരുന്നു— അയാൾ ആ ചുമർക്കൂട് നല്ലവണ്ണം സൂക്ഷിച്ചുനോക്കിയിട്ടുണ്ട്—ഭക്ഷണമുറിയിൽനിന്നു കടക്കുമ്പോൾ, നേരെ വലത്തുവശം–അവയെല്ലാം കട്ടിവെള്ളിയാണ്—പഴയ വെള്ളിയും—വെള്ളിത്തവി വിറ്റാൽ ഇരുനൂറു ഫ്രാന്ക് കിട്ടും—പത്തൊമ്പതുകൊല്ലമായിട്ട് അയാൾ സമ്പാദിച്ചിട്ടുള്ളതിനു ശരിക്കിരട്ടി—രാജ്യഭരണത്താല്‍ താന്‍ കൊള്ളയിടപ്പെട്ടില്ലായിരുന്നുവെങ്കിൽ അയാൾ അതിലധികം സമ്പാദിച്ചിരുന്നു എന്നുള്ളതു വാസ്തവംതന്നെ.

അയാളുടെ മനസ്സ് ഒരു മണിക്കുറു മുഴുവനും ചുറ്റിത്തിരിഞ്ഞു; ആ തിരിച്ചിലുകളിലെല്ലാം ഒരു പിടിച്ചുവലിയുണ്ടായിരുന്നു എന്നതിനു സംശയമില്ല. മൂന്നുമണി അടിച്ചു. അയാൾ പിന്നേയും കണ്ണു തുറന്നു; കിടന്നിരുന്നേടത്തുനിന്നു പെട്ടെന്നെണീറ്റു; കൈ നീട്ടി തന്റെ പട്ടാളമാറാപ്പെവിടെ എന്നു തപ്പിനോക്കി—ആ ഉള്ളറയുടെ ഒരു മൂലയിലേക്ക് അയാൾ അതു വലിച്ചിട്ടിരുന്നു; കട്ടിലിന്റെ വക്കത്തൂടേ താഴത്തേക്ക് അയാളുടെ കാൽ തൂക്കിയിട്ടു; നിലത്തു കാൽ വെച്ചു; ഏതാണ്ട് താനറിയാതെതന്നെ, അയാൾ കട്ടിലിന്മേൽ ഇരിക്കുന്നതായി കണ്ടു.

കുറച്ചുനേരം അയാൾ ഇങ്ങനെ മനോരാജ്യത്തിൽ മുങ്ങി ഇരുന്നു; ഇരുട്ടത്ത് അയാളെ എല്ലാവരും ഉറങ്ങുന്ന ആ വീട്ടിൽ ഉണർന്നിരിക്കുന്ന ആ ഏകമനുഷ്യനെ—വല്ലവരും കണ്ടിരുന്നുവെങ്കിൽ, അയാളുടെ ആ ഇരിപ്പിൽ എന്തോ ഒരപകടമുണ്ടെന്നു സംശയിക്കാതിരിക്കില്ല. ഉത്തരക്ഷണത്തിൽ അയാൾ കുനിഞ്ഞിരുന്നു, കാലിൽനിന്നു പാപ്പാസ്സുകൾ ഊരിയെടുത്തു, കട്ടിലിന്റെ അടുത്തുള്ള പായയിൽ പതുക്കെവെച്ചു; എന്നിട്ട് അയാൾ പിന്നെയും തന്റെ മനോരാജ്യം തുടങ്ങി—ഒരിക്കൽക്കൂടി അയാൾ അനങ്ങാതായി.

ഈ ഭയങ്കരമായ മനോരാജ്യത്തിൽ, ഞങ്ങൾ മുൻപു സൂചിപ്പിച്ച വിചാരങ്ങൾ വിശ്രമം കൂടാതെ അയാളുടെ തലച്ചോറിലൂടെ സഞ്ചരിച്ചു; വന്നു. പോയി, പിന്നെയും വന്നു, ഒരുമാതിരി അയാളെ ബുദ്ധിമുട്ടിച്ചു; പിന്നീട്, എന്തുകൊണ്ടെന്നറിയാതെ, മനോരാജ്യത്തിനു പ്രകൃത്യാ ഉള്ള മർക്കടമുഷ്ടിയോടുകൂടി, അയാൾ തടവിൽ കിടന്നിരുന്നന്ന് അവിടെ വെച്ചറിയുന്നവനും, മെടഞ്ഞ പരുത്തിത്തുണികൊണ്ടുള്ള ചുമൽപ്പട്ടയാൽ കാലുറകൾ ബന്ധിക്കപ്പെട്ടു കാണാറുള്ളവനുമായ ബ്രവെ എന്ന ഒരു തടവുപുള്ളിയേയും അനുസ്മരിച്ചു. പല വർണക്കള്ളികളോടുകൂടിയ ആ ചുമൽപ്പട്ടയുടെ സംപ്രദായം പിന്നെയും പിന്നെയും അയാൾക്കു തോന്നി.

അയാൾ കുറച്ചുനേരം അങ്ങനെ ഇരുന്നു; പുലരുന്നതുവരെ അയാൾ അങ്ങനെത്തന്നെ ഇരുന്നേനേ–പക്ഷേ, അരമണിക്കൂറോ കാൽമണിക്കൂറോ കുറിക്കുന്ന ഒരു മണിമുട്ടു കേട്ടു. ആ മണിമുട്ട് അയാളോടു ‘വന്നോളു’ എന്നു പറയുന്നതായി തോന്നി.

അയാൾ അവിടെനിന്നെഴുന്നേറ്റു; ഒരു നിമിഷംകൂടി മടിച്ചു, ചെവിയോർത്തു; ആ വീട്ടിലെങ്ങും ഒരനക്കവുമില്ലായിരുന്നു; അയാൾ കാൽ അകത്തിവെക്കാതെ നേരെ ജനാലയുടെ അടുക്കലേക്കു നടന്നു. അതയാൾ ഒരു നോക്കുകണ്ടു. ആ രാത്രി അത്രയധികം ഇരുണ്ടതായിരുന്നില്ല; ഒരു പൂർണചന്ദ്രൻ ഉദിച്ചുനില്ക്കുന്നുണ്ട്-പക്ഷേ, അതിന്നുമുൻപിലൂടെ വലിയ വലിയ മേഘങ്ങൾ കാറ്റത്തു പോയ്ക്കൊണ്ടിരുന്നു; ഇതുകാരണം പുറത്തൊക്കെ വെളിച്ചവും നിഴലുകളും മാറി മാറി ഉണ്ടായിവന്നു—ഗ്രഹണങ്ങളും മേഘങ്ങളിലൂടെ ഇടയ്ക്കിടയ്ക്കു പിളർന്നുവരുന്ന പ്രകാശങ്ങളും; അകത്തോ ഒരു മങ്ങിയ നാട്ടുവെളിച്ചവും. ഒരാൾക്കു വഴികണ്ടുപിടിക്കുവാൻ മതിയായതും മേഘഗതികൊണ്ട് ഇടയ്ക്കിടെ മങ്ങിയും തെളിഞ്ഞുമിരുന്നതുമായ ഈ ചെറുവെളിച്ചം, ആളുകൾക്കു വന്നുപോകാൻ തക്കവണ്ണം ഒരു കുണ്ടറയിലെ ചെറുദ്വാരത്തിലൂടെ കടന്നെത്തുന്ന വെയിൽനാളം പോലെ കാണപ്പെട്ടു. ജനാലയുടെ അടുക്കലെത്തിയപ്പോൾ ഴാങ് വാൽഴാങ് അതൊന്നു നോക്കിപ്പഠിച്ചു. അതിന്ന് അഴിയില്ല; അതു പൂന്തോട്ടത്തിലേക്കഭിമുഖമായിട്ടാണ്; നാട്ടുപുറത്തു കാണാറുള്ളവിധം ഒരു ചെറിയ ഇരുമ്പാണികൊണ്ട് അതടഞ്ഞിരുന്നു. അയാൾ അതു തുറന്നു; പക്ഷേ, തണുപ്പു കൂടിയതും തുളഞ്ഞുകയറുന്നതുമായ ഒരു കാറ്റടി പെട്ടെന്നകത്തേക്കു പാഞ്ഞുകടന്നതുകൊണ്ട് അയാൾ ക്ഷണത്തിൽത്തന്നെ അതടച്ചിട്ടു. ആ ഇടയ്ക്കു, നോക്കിക്കാണുന്നതിനേക്കാളധികം നോക്കിപ്പഠിക്കുന്ന വിധത്തിലുള്ള ഒരു സശ്രദ്ധമായ നോട്ടത്താൽ അയാൾ പൂന്തോട്ടമെങ്ങും സൂക്ഷിച്ചു നോക്കിക്കണ്ടു. ഉയരം കുറഞ്ഞു ചാടിക്കടക്കുവാൻ എളുപ്പമുള്ള ഒരു വെളുത്ത കന്മതിലിനാൽ ആ തോട്ടം ചുറ്റപ്പെട്ടിരുന്നു.അറ്റത്തു ദൂരത്തായി ഒരു ക്രമം പിടിച്ചുവെച്ചിട്ടുള്ള മരങ്ങളുടെ മുകൾഭാഗം അയാൾ കണ്ടു. അതുകൊണ്ടു മതിലിന്റെ അപ്പുറത്തു രണ്ടു വശവും വരിയായി മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുള്ള ഒരു വഴിയാണെന്ന് ഊഹിച്ചു.

ഈ അന്വേഷണം കഴിഞ്ഞു, മനസ്സിൽ ഒന്നു ചെയ്വാനുറപ്പിച്ചിട്ടുള്ളാളുടെ മട്ടിൽ അയാൾ തിരഞ്ഞു; ഉള്ളറയിലേക്കു ശക്തിയിൽ പാഞ്ഞു; തന്റെ പട്ടാള മാറാപ്പെടുത്തു തുറന്നു, അതിനുള്ളിൽ കൈയിട്ടു തപ്പി, അതിൽനിന്ന് എന്തോ ഒരുസാധനമെടുത്തു കട്ടിലിന്മേൽ വെച്ചു; പാപ്പാസുകൾ ഒരു കുപ്പായക്കീശയിൽ ഇട്ടു; എല്ലാം വീണ്ടും അടച്ചു; എന്നിട്ട ആ മാറാപ്പു ചുമലിലിട്ടു; തൊപ്പിയെടുത്തു ധരിച്ചു; അതിലുള്ള മുഖമൂടി കണ്ണിനുമീതെ തൂക്കിയിട്ടു; തന്റെ പൊന്തൻവടി തപ്പിയെടുത്തു. അതു ജനാലമൂലയ്ക്കൽ കൊണ്ടുപോയി വെച്ചു; എന്നിട്ടു കട്ടിലിന്റെ അടുക്കലേക്കു മടങ്ങിച്ചെന്ന് അതിന്മേൽ വെച്ചിരുന്ന സാധനം കടന്നെടുത്തു മുറുകെ കൈയിൽ പിടിച്ചു. ഒരറ്റത്തു കുന്തംപോലെ കൂർപ്പിച്ചിരുന്ന ആസാധനം ഒരിരുമ്പുവടിപോലെയിരുന്നു. ആ ഇരുമ്പിൻകഷ്ണം എന്തുകാര്യത്തിനുപയോഗിക്കുവാൻ കരുതിയിട്ടുള്ളതാണെന്ന് ഇരുട്ടത്തുനോക്കി മനസ്സിലാക്കുവാൻ ഞെരുക്കമുണ്ട്. ഒരു സമയം അത് എന്തെങ്കിലും ഇട്ട് തിരിക്കുവാനുള്ളതാവാം; അല്ലെങ്കിൽ അതൊരു വടിയാണെന്നും വരാം.

പകൽസ്സമയമാണെങ്കിൽ, അത് ഒരു തുരങ്കംവെട്ടുകാരന്റെ വിളക്കുകാലല്ലാതെ മറ്റൊന്നുമല്ലെന്നു നോക്കിയറിയാമായിരുന്നു. തൂലോങ്ങിനു ചുറ്റുമുള്ള ഉയർന്ന പാറക്കുന്നുകളിൽനിന്നു തടവുപുള്ളികളെക്കൊണ്ട് അക്കാലത്തു ചിലപ്പോൾ കല്ലുവെട്ടിച്ചിരുന്നു; അതുകാരണം അവരുടെ പക്കൽ തുരങ്കംവെട്ടുകാരുടെ ആയുധം ഉണ്ടായി എന്നുവരാൻ പാടില്ലായ്കയില്ല. ഈ തുരങ്കംവെട്ടുകാരുടെ വിളക്കുകാലുകൾ കട്ടിയിരുമ്പുകൊണ്ടുണ്ടാക്കപ്പെട്ടവയും, അറ്റത്തു മുനയോടു കൂടിയവയുമായിരിക്കും. ആ മുനയുള്ള ഭാഗം അവർ പാറമേൽ കുത്തിയിറക്കുന്നു.

ആ വിളക്കുകാൽ അയാൾ വലത്തേ കൈയിലെടുത്തു; ശ്വാസമടക്കി, കാൽവെക്കുന്നതിന്റെ ഒച്ചകൂടി കേൾക്കാതാക്കാൻ നോക്കിക്കൊണ്ട്, അടുത്ത മുറിയുടെ വാതില്ക്കലേക്കു നടന്നു-നമുക്കു മുൻപുതന്നെ നിശ്ചയമുള്ളപോലെ, അതിലാണല്ലോ മെത്രാൻ.

ആ വാതില്ക്കലെത്തിയപ്പോൾ, അതു തുറന്നു കിടക്കുന്നതായി കണ്ടു. മെത്രാൻ അതടച്ചിട്ടില്ലായിരുന്നു.

1.2.11
അയാൾ ചെയ്തത്

ഴാങ് വാൽഴാങ് ചെവിയോർത്തു നോക്കി. ഒരൊച്ചയുമില്ല.

അയാൾ വാതിലിന്ന് ഒരുന്തുകൊടുത്തു.

അകത്തു കടക്കാൻ നോക്കുന്ന പൂച്ചയുടെ കളവുള്ളതും സ്വസ്ഥതയില്ലാത്തതമായ സൌമ്യഭാവത്തോടുകൂടി, അനങ്ങാതെ, വിരൽത്തുമ്പുകൊണ്ടു, പതുക്കെ അയാൾ വാതിലുന്തി.

വാതിൽ ആ അമർച്ചകൊണ്ടു നീങ്ങി; ഉപായത്തിലുള്ള ആ നീങ്ങലിൽ പതുക്കെ ഒരു പഴുതുണ്ടായി.

അയാൾ ഒരു നിമിഷനേരം അനങ്ങാതെ നിന്നു; എന്നിട്ടു കുറേക്കൂടി ധൈര്യം പിടിച്ച് ഒന്നുകൂടി ഉന്തി.

അതു പിന്നേയും ശബ്ദിക്കാതെ നീങ്ങി. അയാൾക്കകത്തേക്കു കടക്കാൻവേണ്ട പഴുതായി. പക്ഷേ, വാതിലിന്റെ അടുത്ത് ഒരു മേശ കിടന്നിരുന്നു; അതിന്മേൽ വാതിൽ തട്ടി കോണിച്ചുപോയതുകൊണ്ട്, അകത്തേക്കു കടപ്പാനുള്ള വഴി തടയപ്പെട്ടു.

ഴാങ് വാൽഴാങ്ങിന് ആ അപകടം മനസ്സിലായി. എന്തുവന്നാലും ശരി, ആ പഴുതൊന്നു വലുതാക്കിത്തീർക്കാതെ നിവൃത്തിയില്ല.

അയാൾ മനസ്സുകൊണ്ടു നിശ്ചയിച്ചു; മുൻപിലത്തെ രണ്ടിനേക്കാളും ഉറപ്പിച്ച് വാതിൽ ഒരുന്തുകൂടി ഉന്തി. ഇക്കുറി, എണ്ണ വേണ്ടവിധം കൊടുത്തിട്ടില്ലാത്ത ഒരു തിരിക്കുറ്റി പെട്ടെന്ന് ആ നിശ്ശബ്ദതയ്ക്കിടയിൽ നീണ്ടതും ചിലമ്പിച്ചതുമായ ഒരു നിലവിളി പുറപ്പെടുവിച്ചു.

ഴാങ് വാൽഴാങ് നടുങ്ങി. പരലോകത്തുവെച്ച് ഇഹലോകകർമങ്ങളെ വിചാരണയ്ക്കെടുക്കുമ്പോഴത്തെ തുളഞ്ഞുകയറുന്നതും ഭയം തോന്നിക്കുന്നതുമായ കാഹളശബ്ദംപോലെ, തിരികുറ്റിയുടെ കരച്ചിലൊച്ച അയാളുടെ ചെകിട്ടിലുലച്ചു.

ആദ്യത്തെ അമ്പരപ്പിലും പരിഭ്രമത്തിലും അയാൾക്ക് ആ വാതിൽത്തിരികുറ്റി പെട്ടെന്നു ജീവൻ പൂണ്ടതായും, അതു പെട്ടെന്ന് ഒരു ഭയങ്കര ജീവിതം കൈക്കൊണ്ട, ഒരു നായയെപ്പോലെ, എല്ലാവരേയും എഴുന്നേൽപിക്കുവാനും ഉറങ്ങിക്കിടന്നവരെയെല്ലാം ഉണർത്തി അപകടം അറിയിക്കുവാനുംവേണ്ടി, കുരയ്ക്കുന്നതായും ഏതാണ്ടു തോന്നി. അയാൾ വിറച്ചുകൊണ്ടും പരിഭ്രമിച്ചുകൊണ്ടും കുറച്ചിട അനങ്ങാതെ നിന്നു; കാൽപ്പെരുവിരലുകളുടെ തുമ്പത്തുനിന്നു മടമ്പുകളിലേക്കു പിന്നോക്കം വീണു. രണ്ടു ചെന്നിക്കുമുള്ള രക്തനാഡികൾ കൊല്ലന്റെ രണ്ടു കൂടങ്ങൾ പോലെ ആഞ്ഞടിക്കുന്നത് അയാൾ കേട്ടു; ഒരു ഗുഹയിൽനിന്നു പുറപ്പെടുന്ന കാറ്റിന്റെ ഇരമ്പിച്ചയോടുകൂടി, അയാളുടെ മാറിടത്തിൽനിന്നു ശ്വാസാവേഗം തള്ളിവന്നു. ആ ശുണ്ഠിപിടിച്ച തിരികുറ്റിയുടെ ഭയങ്കരമായ ഗർജ്ജനഘോഷം, ഒരു ഭൂകമ്പത്തിന്റെ കുലുക്കംപോലെ, ആ വീട്ടിലുള്ളവരെയെല്ലാം ഉണർത്തി ലഹളകൂട്ടിക്കാതിരിക്കാൻ നിർവാഹമില്ലെന്ന് അയാൾക്കു തോന്നി. അയാൾ ഉന്തിയ വാതിൽ വരാൻപോകുന്ന അപകടമറിഞ്ഞു കൂക്കുവിളി കൂട്ടി. ആ വയസ്സൻ ഇപ്പോൾ കടന്നെഴുന്നേല്ക്കും; ആ രണ്ടു വൃദ്ധസ്ത്രീകളും ഉറക്കെ നിലവിളിക്കും; ആളുകളെല്ലാം സഹായത്തിന് ഓടിയെത്തും; കാൽമണിക്കൂർ കൊണ്ട് പട്ടണം മുഴുവനും ഇളകിമറിഞ്ഞു ലഹളയായി, പൊല്ലീസ്സുകാർ ചാടിവീഴും. രണ്ടു നിമിഷത്തേക്ക് അയാൾ തന്റെ കാര്യം പോയി എന്നു തീർച്ചപ്പെടുത്തി.

ഉപ്പുകൊണ്ടുള്ള ഒരു പ്രതിമപോലെ, അയാൾ നിന്നേടത്തുതന്നെ മിഴിച്ചുകൊണ്ടു നിന്നു; ഒന്നനങ്ങുവാൻ അയാൾക്കു ധൈര്യമുണ്ടായില്ല. അനവധി നിമിഷങ്ങൾ കഴിഞ്ഞു. വാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു. അയാൾ പതുക്കെ അങ്ങേമുറിയിലേക്കു പതുങ്ങിക്കടക്കാൻ നോക്കി. അവിടെ ഒരനക്കവുമില്ല. അയാൾ ചെവിയോർത്തു. ആ വീട്ടിലെങ്ങും ഒരനക്കത്തിന്റെ വട്ടമില്ല. ആ മണ്ണുപിടിച്ച തിരികുറ്റി ഉണ്ടാക്കിത്തീർത്ത ഒച്ചപ്പാട് ഒരു മനുഷ്യനേയും ഉണർത്തിയിട്ടില്ല.

ആ ഒന്നാമത്തെ അപകടം അങ്ങനെ കഴിഞ്ഞു; എങ്കിലും അപ്പോഴും അയാളുടെ മനസ്സിൽ ഒരു വല്ലാത്ത പരിഭ്രമമുണ്ടായിരുന്നു. ഏതായാലും, അയാൾ പിന്നോക്കം വെച്ചില്ല. തന്റെ കാര്യം പോയി എന്നു തോന്നിയിരുന്നപ്പോൾക്കൂടി, അയാൾ പിന്നോക്കം വെക്കുകയുണ്ടായിട്ടില്ല. അയാളുടെ അപ്പോഴത്തെ ആലോചന കഴിയുന്നതും വേഗത്തിൽ കാര്യം കഴിച്ചുകൂട്ടണമെന്നുമാത്രമായിരുന്നു. അയാൾ ഒരടി മുന്നോട്ടുവെച്ചു മുറിക്കകത്തു കടന്നു.

ആ അകം തികഞ്ഞ നിശ്ശൂബ്ദതയിലായിരുന്നു. അവിടെയും ഇവിടെയും അവ്യക്തങ്ങളും സമ്മിശ്രങ്ങളുമായ ചില രൂപങ്ങൾ കാണപ്പെട്ടു. പകൽസ്സമയത്ത് അവയെല്ലാം മേശപ്പുറത്തു പാറിപ്പരത്തിയിട്ട കടലാസ്സുകളും, തുറന്നുകിടക്കുന്ന കൂറ്റൻ കടലാസ്സടുക്കുകളും, ഒരു മുക്കാലി മേലുള്ള പുസ്തകങ്ങളും, ഉടുപ്പുകൾ കുന്നുകൂട്ടിയിട്ട ഒരു ചാരുകസാലയും മാത്രമാണ്; പക്ഷേ, ആ സമയത്ത് അവയെല്ലാം ഇരുട്ടുകെട്ടിയ മൂലകളും നരച്ച നിറത്തിലുള്ള ചില പുള്ളികളുമായി. വളരെ മുൻകരുതലോടുകൂടി, സാമാനങ്ങളുടെ മേലൊന്നും തട്ടിമുട്ടാതിരിക്കാൻ മനസ്സിരുത്തിക്കൊണ്ട് ഴാങ് വാൽഴാങ് മുന്നോട്ടുചെന്നു. മുറിയുടെ അറ്റത്തുനിന്ന്, ഉറങ്ങുന്ന മെത്രാന്റെ ക്രമമുള്ളതും ശാന്തവുമായ ശ്വാസഗതി അയാൾക്കു കേൾക്കാമായിരുന്നു.

അയാൾ പെട്ടെന്നു നിന്നു. അയാൾ കിടക്കയുടെ അടുത്തായി; വിചാരിച്ചതിലധികം വേഗത്തിൽ അവിടെ എത്തിച്ചേർന്നു.

പ്രകൃതിദേവി ചിലപ്പോൾ തന്റെ വിഭവങ്ങളേയും കാഴ്ചകളേയും, അപ്രസന്നവും അതിബുദ്ധിപൂർവവുമായ ഒരു കൃത്യകശലത്തോടുകൂടി, നമ്മെക്കൊണ്ടു നിർത്തിവിചാരിപ്പിക്കണമെന്നു തനിക്കാഗ്രഹമുണ്ടായിട്ടെന്നപോലെ, അപ്പപ്പോൾ നമ്മുടെ പ്രവൃത്തികളുമായി കൂട്ടിച്ചേർക്കുക പതിവുണ്ട്. കഴിഞ്ഞ അരമണിക്കൂറോളമായി ഒരു വലിയ മേഘം ആകാശത്തെ മറച്ചിരുന്നു. ഴാങ് വാൽഴാങ് ആ കട്ടിലിന്റെ മുൻപിൽ ചെന്നുപെട്ട സമയത്ത്, ഒരുദ്ദേശ്യത്തോടുകൂടിയാണെന്നു തോന്നുമാറ്, ആ മേഘം നീങ്ങി. ഒരു വെളിച്ചത്തിന്റെ നാളം നീണ്ട ജനാലയിലൂടെ കടന്നുവന്നു മെത്രാന്റെ മങ്ങിക്കണ്ടിരുന്ന മുഖത്തെ പെട്ടെന്നു പ്രകാശിപ്പിച്ചു. അദ്ദേഹം സമാധാനത്തോടുകൂടി കിടന്നുറങ്ങുന്നു. ആൽപ്സ് പർവതത്തിൽ നിന്നുള്ള തണുപ്പുകാരണം, തവിട്ടുനിറത്തിൽ രോമത്തുണികൊണ്ടുണ്ടാക്കിയ ഉടുപ്പു ധരിച്ച് അദ്ദേഹം ആ കിടക്കമേൽ കിടക്കുന്നു. ആ ഉടുപ്പ് അദ്ദേഹത്തിന്റെ കൈകളെ മണികണ്ഠാന്തം മുഴുവനും മറച്ചിട്ടുണ്ട്. ഉറക്കത്തിലുള്ള അലസതയോടുകൂടി അദ്ദേഹത്തിന്റെ ശിരസ്സു തലയണയ്ക്കുമീതെ വീണുകിടക്കുന്നു. മതാചാര്യസ്ഥാനത്തെ കുറിക്കുന്ന മുദ്രമോതിരത്താൽ അലംകൃതവും, അത്രയധികം സൽപ്രവൃത്തികളേയും അത്രയധികം പുണ്യകർമങ്ങളേയും വർഷിച്ചിട്ടുള്ളതുമായ അദ്ദേഹത്തിന്റെ കൈപ്പടം കട്ടിലിന്റെ വക്കത്തൂടെ തൂങ്ങിയിരുന്നു. തൃപ്തിയേയും സുഖത്തേയും ആനന്ദത്തേയും കാണിക്കുന്ന ഒരു ഭാവവിശേഷംകൊണ്ട് അദ്ദേഹത്തിന്റെ മുഖം മുഴുവനും മിന്നുന്നുണ്ട്. അത് ഒരു മന്ദസ്മിതത്തിലും മഹത്തരമായിരുന്നു–ഏതാണ്ട് ഒരു തേജോവിലാസം. അദൃശ്യമായ ഒരു ദീപ്തിവിശേഷത്തിന്റെ അനിർവചനീയമായ പ്രതിഫലനം അദ്ദേഹത്തിന്റെ നെറ്റിത്തടത്തിലുണ്ട്. ഉത്തമന്മാരുടെ ആത്മാവ് ഉറക്കത്തിൽ ഒരത്ഭുതകരമായ സ്വർഗത്തെ ധ്യാനിക്കുന്നു.

ആ സ്വർഗത്തിന്റെ ഒരു പ്രതിബിംബം മെത്രാനിൽ പതിഞ്ഞു.

അതോടൊപ്പംതന്നെ ആ പ്രതിബിംബം പ്രകാശമാനമായ ഒരു സ്വച്ഛതയുമാണെന്നു പറയണം; എന്തുകൊണ്ടെന്നാൽ, ആ സ്വർഗം അദ്ദേഹത്തിന്റെ ഉള്ളിലും ഉണ്ടായിരുന്നു. ആ സ്വർഗമാണ് അദ്ദേഹത്തിന്റെ അന്തഃകരണം.

ചന്ദ്രികയുടെ പ്രകാശം ആ ആന്തരമായ തേജോവിലാസത്തിന്റെമേൽ ചെന്നുകിടന്ന സമയത്ത് എന്നുപറയട്ടെ, ഉറങ്ങിക്കിടക്കുന്ന മെത്രാൻ ഒരു മാഹാത്മ്യമേറിയ പ്രഭാമണ്ഡലത്തിനുള്ളിലായിരുന്നു. ഏതായാലും അത് അനിർവാച്യമായ ഒരർദ്ധദീപ്തിയിൽ ശാന്തവും ആവൃതവുമായി പ്രകാശിച്ചു. ആകാശത്തുള്ള ചന്ദ്രൻ, ഉറങ്ങിക്കൊണ്ടുള്ള പ്രകൃതി, ഒരനക്കമില്ലാത്ത പുന്തോട്ടം, അത്രയും ശാന്തമായിക്കിടക്കുന്ന വീട്, ആ സമയം ആ നിമിഷം, ആ നിശ്ശബ്ദത, ഈ മനുഷ്യന്റെ വന്ദനീയമായ വിശ്രമത്തിനു വിശിഷ്ടവും വാചാതീതവുമായ ഒരു ഗുണവിശേഷത്തെ കൂട്ടി; ആ വെളുത്ത തലമുടിയേയും, ആ അടഞ്ഞ കണ്ണുകളേയും, സുഖവും വിശ്വാസവും മാത്രമായ ആ മുഖത്തേയും, വയസ്സന്റേതായ ആ ശിരസ്സിനേയും, പിഞ്ചുകുട്ടിയുടേതായ ആ സ്വസ്ഥനിദ്രയേയുമെല്ലാം ഒരുതരം ശാന്തവും ശ്രേഷ്ഠവുമായ ദീപ്തിമണ്ഡലംകൊണ്ടു മൂടി.

താനറിയാതെതന്നെ ഈവിധം മാഹാത്മൃവാനായിരിക്കുന്ന ഈ മനുഷ്യനിൽ ദിവ്യമെന്നു പറയാവുന്ന എന്തോ ഒന്നുണ്ടായിരുന്നു.

ഴാങ് വാൽഴാങ് നിഴലിലായിരുന്നു; ഈ പ്രകാശമാനനായ വയോവൃദ്ധനെ കണ്ടുപേടിച്ച്, അയാൾ ആ ഇരിമ്പുവിളക്കുകാലും കൈയിൽപ്പിടിച്ചു ഇളകാതെ നിന്നു. ഇങ്ങനെയൊന്ന് അയാൾ ഇതേവരെ കണ്ടിട്ടില്ല. ഈ മനോവിശ്വാസം അയാളെ പേടിപ്പിച്ചു. മാനസികമായ ലോകം ഇതിലധികം ഉത്കൃഷ്ടമായ മറ്റൊരു കാഴ്ചയേയും കണ്ടിട്ടില്ല. ദുഷ്പ്രവൃത്തിയുടെ വക്കത്തു ചെന്നുനില്ക്കുന്ന ക്ഷുഭിതവും അസ്വസ്ഥവുമായ അന്തഃകരണം ശ്രേഷ്ഠതയുടെ ശാന്തനിദ്രയെ നോക്കിക്കാണുക! കൂട്ടിനു തന്നെപ്പോലുള്ള ഒരാളോടുകൂടിയ ആ ഏകാന്തതയിലെ ഗാഡഃനിശ്രയിൽ ഉത്കൃഷ്ടവും സഗൗരവവുമായ എന്തോ ഒന്നുണ്ടെന്നു കഷ്ടിയായി എന്നാൽ അപ്രതിഹതമായി, ഒരു ബോധം അയാൾക്കുണ്ടായി.

അയാളുടെ ഉള്ളിലത്തെ വിചാരം എന്തൊക്കെയാണെന്ന് ആർക്കും പറയാൻ വയ്യാ. അയാളെക്കൊണ്ടുതന്നെ സാധിക്കില്ല. അതിനെപ്പറ്റി എന്തെങ്കിലും ഒരറിവുണ്ടാക്കാൻ ശ്രമിക്കണമെങ്കിൽത്തന്നെ, ഏറ്റവും ശാന്തമായേടത്തുവെച്ച് ഏറ്റവും സംക്ഷുഭിതങ്ങളായവയെപ്പറ്റി വിചാരിക്കേണ്ടിയിരിക്കുന്നു. അയാളുടെ മുഖഭാവത്തിൽനിന്നുപോലും സുസ്ഥിരമായ യാതൊന്നിനേയും കണ്ടറിയുവാൻ നിവൃത്തിയില്ല. അത് ഒരുമാതിരി ‘കണ്ണുനട്ടും’ കൊണ്ടുള്ള അമ്പരപ്പായിരുന്നു. അയാൾ അതിനു നേരെ മിഴിച്ചുനോക്കി, അത്രമാത്രം. പക്ഷേ, അയാളുടെ വിചാരം എന്തായിരുന്നു? അതിനെപ്പറ്റി ജ്യോതിഷം പറയാൻ പ്രയാസമാണ്. ഒന്നുമാത്രം വ്യക്തമായി: അയാൾക്കു അതുള്ളിൽത്തട്ടുകയും അയാൾ അമ്പരക്കുകയും ചെയ്തു. പക്ഷേ, എന്തായിരുന്നു ആ മനോവികാരത്തിന്റെ മട്ട്?

അയാളുടെ കണ്ണ് ഒരിക്കലും ആ വൃദ്ധനിൽനിന്നു വിട്ടുപോന്നില്ല. അയാളുടെ നിലയിൽനിന്നും അയാളുടെ മുഖഭാവത്തിൽനിന്നും വ്യക്തമായി ഊഹിക്കാവുന്നത ഒന്നുമാത്രമേ ഉള്ളൂ—അത്ഭുതകരമായ ഒരു മനശ്ചഞ്ചലത. അയാൾക്ക് രണ്ട് അഗാധക്കുഴികളുടെ നടുക്കു നിന്നു ചാഞ്ചാടുകയായിരുന്നു എന്നു പക്ഷേ പറഞ്ഞുനോക്കാം; അതേ, ഒന്ന് ആത്മാവിനെ അപകടപ്പെടുത്തുന്നതും മറ്റേത് ആത്മാവിനെ രക്ഷപ്പെടുത്തുന്നതുമായ രണ്ടു പാതാളം. ആ തലമണ്ട തച്ചുടയ്ക്കുകയോ, അല്ലെങ്കിൽ ആ കൈപ്പടം ചുംബിക്കുകയോ ചെയ്വാൻ അയാൾ സന്നദ്ധനാണെന്നു തോന്നപ്പെട്ടു.

കുറച്ചു നിമിഷങ്ങൾക്കുശേഷം അയാളുടെ ഇടത്തേ കൈ പതുക്കെ മേല്പോട്ടുചെന്നു, നെറ്റിക്കടുത്തെത്തി; അയാൾ തന്റെ തൊപ്പി എടുത്തുമാറ്റി; ഉടനെ, അതേവിധം ആലോചനാപൂർവമായിത്തന്നെ, അയാളുടെ കൈ താഴത്തേക്ക് വീണു. ഇടത്തേ കൈയിൽ തൊപ്പിയും വലത്തേ കൈയിൽ ഇരുമ്പുവടിയും, പൈശാചികമായ മുഖത്തു പാറിക്കിടക്കുന്ന തലമുടിയുമായി ഴാങ് വാൽഴാങ് ഒരിക്കൽക്കൂടി മനോരാജ്യത്തിൽ മുങ്ങി.

ആ ഭയങ്കരമായ തുറിച്ചുനോട്ടത്തിനു ചുവട്ടിൽ മെത്രാൻ പിന്നെയും സമാധാനപൂർണമായി കിടന്നുറങ്ങുന്നു.

ചന്ദ്രരശ്മി അടുപ്പുതിണ്ണയുടെ മേൽ തൂക്കിയിട്ടുള്ള കുരിശിനെ ഒരു സമ്മിശ്രമായവിധം കാണാറാക്കി; അതു തന്റെ കൈകളെ ആ ഇരുവരുടെയും നേർക്ക്—ഒരാളുടെ അടുക്കലേക്ക് അനുഗ്രഹത്തോടുകൂടിയും, മറ്റേ ആളുടെ അടുക്കലേക്ക് മാപ്പോടുകൂടിയും—നീട്ടുന്നതായി തോന്നി.

പെട്ടെന്ന് ഴാങ് വാൽഴാങ് ആ തൊപ്പി തലയിൽത്തന്നെ വെച്ചു; ക്ഷണത്തിൽ കട്ടിൽ പിന്നിട്ടു മെത്രാന്റെ നേരെ നോക്കാതെ, ചുമർക്കൂടിന്റെ അടുക്കലേക്ക്—അതു കട്ടിലിന്റെ തലയ്ക്കൽഭാഗത്തായി കണ്ടു-അയാൾ പാഞ്ഞു; പൂട്ടു തകർക്കുന്നതിനെന്നപോലെ തന്റെ ഇരിമ്പുവിളക്കുകാൽ പൊക്കി; താക്കോൽ അതിലുണ്ടായിരുന്നു; അയാൾ അതു തുറന്നു; ഒന്നാമതായി കണ്ണുചെന്നതു വെള്ളിസ്സാമാനങ്ങളുള്ള കൊട്ടമേലാണ്; അയാൾ അതെടുത്തു; നീണ്ട കാൽവെപ്പുകളോടുകൂടി, യാതൊരു മുൻകരുതലൂമില്ലാതെ, താൻ ഉണ്ടാക്കിത്തീർക്കുന്ന ഒച്ചയെപ്പറ്റി ലേശമെങ്കിലും ആലോചിച്ചു ബുദ്ധിമുട്ടാതെ, ആ മുറിയുടെ അപ്പുറത്തു കടന്നു; ഈശ്വരവന്ദനമുറിയിലെത്തി; ജനാല തുറന്നു, ആ പൊന്തൻവടിയെടുത്തു, നിലത്തുള്ള ജനാലക്കട്ടിളപ്പടി കവച്ചുകടന്നു. വെള്ളിസ്സാമാനം പട്ടാളമാറാപ്പിലിട്ടു, കൊട്ട വലിച്ചെറിഞ്ഞു, തോട്ടം പിന്നിട്ടു, നരിയെപ്പോലെ മതിൽ ചാടിക്കടന്ന് ഒരു പാച്ചിൽ കൊടുത്തു.

1.2.12
മെത്രാൻ പ്രവർത്തിക്കുന്നു

പിറ്റേദിവസം രാവിലെ മോൺസിന്യേർ ബിയാങ്വെന്യു തോട്ടത്തിൽ നടക്കുകയായിരുന്നു. തികഞ്ഞ സംഭ്രമത്തോടുകൂടി മദാം മഗ്ള ്വാർ അദ്ദേഹത്തിന്റെ അടുക്കലേക്ക് പാഞ്ഞുചെന്നു.

‘മോൺസിന്യേർ, മോൺസിന്യേർ!’ അവൾ ഉച്ചത്തിൽ പറഞ്ഞു, ‘വെള്ളിസ്സാമാനങ്ങൾ വെക്കുന്ന കൊട്ട എവിടെയെന്ന് ഇവിടെയ്ക്കറിയാമോ?’

‘ഉവ്വ്,’ മെത്രാൻ മറുപടി പറഞ്ഞു.

‘യേശുക്രിസ്തോ, അവിടത്തെ കൃപ!’ അവൾ തുടർന്നുപറഞ്ഞു, ‘അതെന്തായി എന്ന് എനിക്കറിഞ്ഞുകൂടാ.’

ഒരു പൂച്ചെടിച്ചട്ടിയിൽനിന്നു മെത്രാൻ അപ്പോൾത്തന്നെയാണ് അതു കണ്ടെടുത്തത്, അതിനെ അദ്ദേഹം മദാം മഗ്ള ്വാർക്കു സമ്മാനിച്ചു.

‘അതിതാ.’

‘അതുവ്വ്!’ അവൾ പറഞ്ഞു: ‘ഉള്ളിലൊന്നുമില്ല! വെള്ളിസ്സാമാനം?

‘ഹോ; മെത്രാൻ മറുപടി പറഞ്ഞു. ‘അപ്പോൾ വെള്ളിസ്സാമാനമാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത്? എനിക്കറിഞ്ഞുകൂടാ. അതെവിടെയാണെന്ന്.’

‘ഭഗവാനേ, എന്റെ ഈശ്വരാ; അതു കട്ടുപോയി, ഇന്നലെ രാത്രി ഇവിടെ വന്ന മനുഷ്യൻ അതു കട്ടു.’

ചൊടിയുള്ള ഒരു വൃദ്ധയുടെ ജാഗ്രതയോടുകൂടി മദാം മഗ്ല്വാർ ഒരു നിമിഷനേരംകൊണ്ട് ഈശ്വരവന്ദനമുറിയിലേക്കു പാഞ്ഞു, ക്ഷണത്തിൽ ഉള്ളറയിൽ പോയി, മെത്രാന്റെ അടുക്കലേക്കുതന്നെ തിരിച്ചെത്തി. മെത്രാൻ ആ സമയത്തു കുനിഞ്ഞുനിന്നു, കൊട്ട തടത്തിൽ വീണതുകൊണ്ടു കേടുവന്ന ഒരു പൂച്ചെടിയെ സൂക്ഷിച്ചുനോക്കി വ്യസനിക്കുകയായിരുന്നു. മദാം മഗ്ല്വറുടെ നിലവിളി കേട്ട അദ്ദേഹം നിവർന്നു.

‘മോൺസിന്യേർ, ആ മനുഷ്യൻ ചാടി. വെള്ളിസ്സാമാനം കട്ടു.’

ഇതുച്ചത്തിൽ വിളിച്ചുപറഞ്ഞതോടുകൂടി അവളുടെ നോട്ടം തോട്ടത്തിന്റെ ഒരു മൂലയിലേക്ക് ചെന്നു; മതിൽ ചാടിക്കടന്നതിന്റെ അടയാളം അവിടെ കാണാമായിരുന്നു. മതിലിന്റെ മുകളിലത്തെ കമിഴ്ത്തുകല്ലു പൊളിഞ്ഞിട്ടുണ്ട്.

‘നില്ക്കൂ! അതാ അവൻ പോയിട്ടുള്ള വഴി, അവൻ അതിലെ കോഷ്ഫിലെ ഇടവഴിയിലേക്ക് എടുത്തുചാടി, ഹാ! എന്തൊരു ഗ്രഹപ്പിഴ! അവർ നമ്മുടെ വെള്ളിസ്സാമാനം കട്ടു!’

മെത്രാൻ ഒരു നിമിഷനേരത്തേക്ക് ഒന്നും മിണ്ടാതെ നിന്നു, തന്റെ സഗൗരവമായ ദൃഷ്ടിയെ അദ്ദേഹം മേല്പോട്ടുയർത്തി, സൗമ്യസ്വരത്തിൽ മദാം മഗ്ല്വാര്‍ പറഞ്ഞു: ‘അപ്പോൾ, ഒന്നാമത് ആ വെള്ളിസ്സാമാനം നമ്മുടെയായിരുന്നുവോ?’

മദാം മഗ്ള ്വാർ മിണ്ടാതെയായി. പിന്നെയും കുറച്ചിട ആരും ശബ്ദിച്ചില്ല; പിന്നീട് മെത്രാൻ തുടർന്നുപറഞ്ഞു: മദാം മഗ്ള ്വാർ, ഞാൻ ആ വെള്ളിസ്സാമാനം വളരെക്കാലം സൂക്ഷിച്ചുപോന്നത് ഒരിക്കലും ശരിയായിട്ടല്ല. അതു പാവങ്ങളുടെയാണ്. ആ വന്ന മനുഷ്യൻ ആരായിരുന്നു? കാഴ്ചയിൽത്തന്നെ ഒരു പാവം.’

‘കഷ്ടം! യേശോ!’ മദാം മഗ്ല്വാർ പറയാനാരംഭിച്ചു: ‘അത് എനിക്കു വേണ്ടിയോ, മദാം വ്വസേല്ലിന്നുവേണ്ടിയോ അല്ല. ഈ പോയതുകൊണ്ട് ഞങ്ങൾക്കു വലിയ വിശേഷമൊന്നുമില്ല. മോൺസിന്യേർ ഇനി എന്തുകൊണ്ട് ഭക്ഷണം കഴിക്കും?’

മെത്രാൻ അത്ഭുതപ്പെട്ടുകൊണ്ടെന്നപോലെ അവളുടെ നേരെ നോക്കി.

‘ആട്ടെ, പറയട്ടെ! ഓട്ടുമുള്ളുകളും കയ്യുകളുമില്ലേ?’

മദാം മഗ്ല്വാർ ചുമലൊന്നു ചുളുക്കി.

‘ഓട്ടിന്ന് ഒരു ഗന്ധമുണ്ട്.’

‘ഇരുമ്പുമുള്ളുകളും കയ്യുകളുമാവണം, എന്നാൽ.’

മദാം മഗ്ല്വാർ സാഭിപ്രായമായി ചുണ്ടൊന്നു പിളുർത്തിക്കോട്ടി.

‘ഇരുമ്പിന് ഒരു ദുഃസ്വാദുണ്ട്.’

‘ഇരിക്കട്ടെ’ മെത്രാൻ പറഞ്ഞു, ‘എന്നാൽ മരംകൊണ്ടുള്ളവയാവാം.’

കുറച്ചു നേരംകൂടി കഴിഞ്ഞപ്പോൾ, തലേദിവസം രാത്രി ഴാങ് വാൽഴാങ് ഭക്ഷണം കഴിച്ചതെവിടെവെച്ചോ ആ മേശപ്പുറത്തുവെച്ചുതന്നെ അദ്ദേഹം പ്രാതൽ കഴിക്കയായി. അങ്ങനെ പ്രാതൽ കഴിക്കുന്നതിനിടയ്ക്ക് മോൺസിന്യേർ വെൽക്കം അവിടെ മിണ്ടാതിരിക്കുന്ന തന്റെ സഹോദരിയോടും പുറത്തേക്ക് ശബ്ദം കേൾക്കാതെ എന്തോ പിറുപിറുക്കുന്ന മദാം മഗ്ള ്വാറോടുമായി ആഹ്ലാദപൂർവം അഭിപ്രായപ്പെട്ടു:; ഒരു കഷ്ണം അപ്പം ഒരു കോപ്പ പാലിൽ എടുത്തു മുക്കുന്നതിന് ഒരാൾക്കു മരംകൊണ്ടുള്ള മുള്ളും കയ്യുംകൂടി ആവശ്യമില്ല.’

‘ഒരു നല്ല വിചാരംതന്നെ, വാസ്തവം,’ പോകുന്നതിനും വരുന്നതിനുമിടയ്ക്കു മദാം മഗ്ള ്വാർ തന്നോടുതന്നെ പറഞ്ഞു, ‘ആ നിലയ്ക്കുള്ള ഒരുത്തനെ അകത്തു കടത്തുക! എന്നല്ല, അവനവൻ കിടക്കുന്നതിന് അടുത്തു കിടത്തുകയും! ആ മനുഷ്യൻ കക്കുക മാത്രമല്ലേ ചെയ്തുള്ളു! ഹാ, എന്റെ ഭഗവാനേ! അതു വിചാരിക്കുമ്പോൾ എനിക്കു തടി വിറയ്ക്കുന്നു!’

ആ സഹോദരീസഹോദരന്മാർ പ്രാതൽ കഴിഞ്ഞ് എഴുന്നേല്ക്കുമ്പോഴേക്കു വാതില്ക്കൽ ഒരു മുട്ടു കേട്ടു.

‘അകത്തേക്കു വരൂ,’ മെത്രാൻ പറഞ്ഞു.

വാതിൽ തുറന്നു. അസാധാരണവും സംഭ്രാന്തവുമായ ഒരു ചെറിയ ആൾക്കൂട്ടം ഉമ്മറത്തെത്തി. മൂന്നുപേർകൂടി നാലാമതൊരാളുടെ കഴുത്തുപട്ടമേൽ പിടികൂടിയിരിക്കുന്നു. ആ മൂന്നുപേർ പൊല്ലീസ്സുകാരാണ്; മറ്റേ ആൾ ഴാങ് വാൽഴാങ്ങും.

ഒരു മേലധികാരി—ആ മൂന്നുപേരുടെയും തലവൻ അയാളാണെന്നു തോന്നി–വാതിലിന്റെ അടുത്തു നില്ക്കുന്നുണ്ട്. അയാൾ അകത്തു കടന്ന് ഒരു പട്ടാളസ്സലാം വെച്ചുകൊണ്ട് മെത്രാന്റെ അടുക്കലേക്കു ചെന്നു.

‘മോൺസിന്യേർ-,’ അയാൾ പറഞ്ഞു. കുണ്ഠിതപ്പെട്ടും തീരെ അമർന്നു കഴിഞ്ഞുമിരുന്ന ഴാങ് വാൽഴാങ് ഈ വാക്കു കേട്ട ഉടനെ അമ്പരന്നമട്ടിൽ തലപൊക്കി.

മോൺസിന്യേർ! അയാൾ മന്ത്രിച്ചു. അപ്പോൾ ഇദ്ദേഹം സഭാബോധകനല്ലേ?

മിണ്ടരുത്! പൊല്ലീസ്സുകാരൻ കൽപിച്ചു. ‘അവിടുന്നു മെത്രാൻ തിരുമനസ്സുകൊണ്ടാണ്.

ഈയിടയ്ക്കു തന്റെ വാർദ്ധക്യത്തിന് താങ്ങാൻ ആകാവുന്നിടത്തോളം വേഗത്തിൽ മോൺസിന്യേർ ബിയാങ്വെന്യു മുൻപോട്ടു വന്നു.

‘ഹാ! നിങ്ങളാണ്!’ ഴാങ് വാൽഴാങ്ങിന്നുനേരെ നോക്കി അദ്ദേഹം കുറച്ചുച്ചത്തിൽ പറഞ്ഞു: നിങ്ങളെ കാണാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. അപ്പോൾ, എന്തേ ഇത്? ഞാൻ നിങ്ങൾക്കു മെഴുതിരിക്കാലുകൾ തന്നുവല്ലോ; മറ്റുള്ളവയെപ്പോലെത്തന്നെ അവയും കട്ടിവെള്ളിയാണ്; നിശ്ചയമായും നിങ്ങൾക്ക് അവയിൽനിന്ന് ഇരുനൂറു ഫ്രാങ്ക്: കിട്ടും. നിങ്ങളുടെ മുള്ളുകളും കയ്യുകളും എടുത്ത കൂട്ടത്തിൽ നിങ്ങൾ എന്തുകൊണ്ട് അവകൂടി കൊണ്ടുപോയില്ല?’

ഴാങ് വാൽഴാങ്ങിന്റെ കണ്ണു രണ്ടും മിഴിഞ്ഞുപോയി; മനുഷ്യനെക്കൊണ്ടു പറഞ്ഞറിയിക്കുവാൻ നിവൃത്തിയില്ലാത്ത ഒരു ഭാവവിശേഷത്തോടുകൂടി അയാൾ ആ വന്ദ്യനായ മെത്രാനെ തുറിച്ചുനോക്കി.

മോൺസിന്യേർ, ആ പൊല്ലീസ്സ് മേലാൾ പറഞ്ഞു, ‘അപ്പോൾ ഈ മനുഷ്യൻ പറഞ്ഞത് വാസ്തവമാണ്! ഞങ്ങൾ ഇയ്യാളെ കണ്ടെത്തി. ചാടിപ്പോവുന്ന ഒരുവന്റെ മട്ടിലാണ് ഇയ്യാൾ നടന്നിരുന്നത്. കഥയെന്തെന്നറിയട്ടെ എന്നുവെച്ച് ഞങ്ങൾ തടഞ്ഞു നിർത്തി. ഈ വെള്ളിസ്സാമാനം ഇയ്യാളുടെ പക്കലുണ്ടായിരുന്നു.’

‘അപ്പോൾ ഇയ്യാൾ പറഞ്ഞിരിക്കും,’ മെത്രാൻ ഒരു പുഞ്ചിരിയോടുകൂടി കടന്നുപറഞ്ഞു, ‘രാത്രി താൻ കഴിച്ചുകൂട്ടിയ ഒരു വൃദ്ധമതാചാര്യന്റെ അടുക്കൽനിന്നു തനിക്കു കിട്ടിയതാണ് ആ സാമാനമെന്ന്— അങ്ങനെയല്ലേ? എനിക്കും കാര്യം മനസ്സിലായി. അപ്പോൾ നിങ്ങൾ അയാളെ പിടിച്ചുംകൊണ്ട് ഇങ്ങോട്ടു പോന്നു? ഒരു തെറ്റു പറ്റിപ്പോയതാണു്…’

‘അങ്ങനെയാണെങ്കിൽ,’ ആ പൊല്ലീസ്സുദ്യോഗസ്ഥൻ മറുപടി പറഞ്ഞു. ഞങ്ങൾക്ക് ഇയ്യാളെ വിട്ടയക്കാം?’

‘തീർച്ചയായും,’ മെത്രാൻ മറുപടി പറഞ്ഞു.

പൊല്ലീസ്സുകാർ ഴാങ് വാൽഴാങ്ങിനെ വിട്ടു; അയാൾ ഒന്നുമാറിനിന്നു.

എന്നെ വിടാൻപോകുന്നു എന്നുള്ളത് വാസ്തവംതന്നെയോ?’ ഏതാണ്ട് പുറത്തേക്കു കേൾക്കാത്ത ഒരൊച്ചയിൽ, ഉറക്കത്തിനിടയിൽ സംസാരിക്കുന്നവിധം, അയാൾ പറഞ്ഞു.

അതേ, നിന്നെ വിട്ടിരിക്കുന്നു; നിനക്കു മനസ്സിലായില്ലേ?’ പൊല്ലീസ്സുകാരുടെ കൂട്ടത്തിൽ ഒരാൾ പറഞ്ഞു.

‘സ്നേഹിതാ,’ മെത്രാൻ പറയാൻ തുടങ്ങി, ‘നിങ്ങൾ പോകുന്നതിനു മുമ്പ്, ഇതാ നിങ്ങളുടെ മെഴുതിരിക്കാലുകൾ; എടുക്കാം.’

അദ്ദേഹം അടുപ്പുതിണ്ണയുടെ അടുക്കലേക്കു പോയി; ആ രണ്ടു വെള്ളിവിളക്കു കാലുകളുമെടുത്തു, ഴാങ് വാൽഴാങ്ങിനു കൊണ്ടുവന്നു കൊടുത്തു.

ഒരു ഭാവഭേദം കുടാതെ, മെത്രാനെ ബുദ്ധിമുട്ടിക്കാവുന്ന ഒരു നോട്ടമെങ്കിലും നോക്കാതെ, ആ രണ്ടു സ്ത്രീകളും അതെല്ലാം കണ്ടുംകൊണ്ടുതന്നെ നിന്നു.

ഴാങ് വാൽഴാങ്ങിന്റെ ഓരോ ഭാഗവും കിടന്നുവിറച്ചിരുന്നു. തികച്ചും അമ്പരന്ന്, ഒരു പാവയുടെ മാതിരി, അയാൾ ആ രണ്ടു മെഴുതിരിവിളക്കുകൾ കൈയിൽ വാങ്ങി.

‘ഇനി,’ മെത്രാൻ പറഞ്ഞു, നിങ്ങൾ സമാധാനത്തോടുകൂുടി പോവുക. കൂട്ടത്തിൽ പറയട്ടെ, എന്റെ സ്നേഹിതാ, ഇനി ഇങ്ങോട്ടു വരുമ്പോൾ നിങ്ങൾക്കു തോട്ടത്തിലൂടെ കടന്നുപോരണമെന്നില്ല; തെരുവിലേക്കുള്ള വാതിലിലൂടെതന്നെ എപ്പോഴും വരുകയും പോവുകയും ചെയ്യാം. രാത്രിയും പകലും ഒരു നീക്കു നീക്കിയിരിക്കുന്നതു കൂടാതെ അതൊരിക്കലും പൂട്ടിയിടുകയില്ല.’ എന്നിട്ട് അദ്ദേഹം പൊല്ലീസ്സുകാരോടു പറഞ്ഞു: ‘ഇനി നിങ്ങൾക്കു പോവാം.’

പൊല്ലീസ്സുകാർ പോയി. ഴാങ് വാൽഴാങ് മോഹാലസ്യപ്പെടാൻ പോകുന്ന ഒരാളെപ്പോലെ കാണപ്പെട്ടു.

മെത്രാൻ അയാളുടെ അടുക്കലേക്കു ചെന്ന്, ഒരു താഴ്‌ന്ന സ്വരത്തിൽ പറഞ്ഞു: ‘ഒരു സത്യവാനായിരിക്കുവാൻ ഈ ക്ഷണം ഉപയോഗപ്പെടുത്തുമെന്നു നിങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുള്ളതു മറക്കരുതേ, ഒരിക്കലും മറന്നുപോകരുത്.’

അങ്ങനെയെന്തെങ്കിലും, എപ്പോഴെങ്കിലും, പ്രതിജ്ഞ ചെയ്തിട്ടുള്ളതായി ഒരോർമയുമില്ലാതിരുന്ന ഴാങ് വാൽഴാങ് മിണ്ടാതെ നിന്നു. ഇതു പറഞ്ഞപ്പോൾ മെത്രാൻ വാക്കുകളെ അസാധാരണമായി ഉറപ്പിച്ചിരുന്നു. അദ്ദേഹം ഗൗരവത്തോടുകൂടി തുടർന്നുപറഞ്ഞു: ‘ഴാങ് വാൽഴാങ്, എന്റെ സഹോദരാ, നിങ്ങൾ മേലാൽ പാപത്തിന്നടിപ്പെട്ടവനല്ല; നിങ്ങൾ പുണ്യകർമങ്ങൾക്കുള്ളവനാണ്. നിങ്ങളുടെ ആത്മാവിനെയാണ് ഞാൻ നിങ്ങളിൽനിന്നു വിലയ്ക്കു വാങ്ങുന്നത്; ഞാൻ അതിനെ ദുർവിചാരങ്ങളിൽനിന്നും നരകദേവതയുടെ കൈയിൽനിന്നും വീണ്ടെടുത്ത്, ഈശ്വരങ്കൽ അർപ്പിക്കുന്നു.’

1.2.13
ഴെർവെയ്ക്കുട്ടി

പറക്കുംപോലെ ഴാങ് വാൽഴാങ് പട്ടണത്തിൽനിന്നു കടന്നു. മുൻപിൽക്കണ്ടനിരത്തിലൂടെയും വഴികളിലൂടെയുമെല്ലാം, ഇളവില്ലാതെ, പോയ വഴിതന്നെ പിന്നിടുകയാണെന്നുള്ള ഓർമകൂടാതെ, അയാൾ വയൽപ്രദേശങ്ങളിലൂടെ കുതിച്ചു നടന്നു. രാവിലെ നേരം മുഴുവനും അയാൾ അങ്ങനെ ചുറ്റിയലഞ്ഞു; യാതൊന്നും ഭക്ഷിക്കുകയാവട്ടെ വിശപ്പുണ്ടെന്നറിയുകയാവട്ടെ ഉണ്ടായിട്ടില്ല. അഭൂതപുൂർവങ്ങളായ അനവധി മനോവികാരങ്ങൾക്ക് അയാളൊരിരയായി. ഒരുമാതിരി ദേഷ്യം തോന്നിയിരുന്നു എന്നയാൾക്കറിയാം; അത് ആരുടെ നേരെയാണെന്ന് നിശ്ചയമില്ല. തനിക്കു വ്യസനം തോന്നുന്നുണ്ടോ, അല്ലെങ്കിൽ തനിക്കവമാനമായി എന്ന വിചാരമുണ്ടോ എന്ന് അയാളെക്കൊണ്ടു പറയാൻ സാധിക്കില്ല. ചില സമയത്ത് ഒരത്ഭുതകരമായ വികാരം അയാളെ കടന്നുബാധിച്ചിരുന്നു; പക്ഷേ, അതിനോടയാൾ യുദ്ധംവെട്ടി-കഴിഞ്ഞ ഇരുപതു കൊല്ലംകൊണ്ടു സമ്പാദിച്ചിട്ടുള്ള മനഃകാഠിന്യത്തെ അയാൾ അതിനുനേർക്കു മറിച്ചു. ഈ നില അയാളെ ക്ഷീണിപ്പിച്ചു. താൻ അനുഭവിച്ചിട്ടുള്ള ദുഃഖത്തിന്റെ അന്യായ്യ്യതായാലുണ്ടാക്കിക്കൊടുക്കപ്പെട്ട ഒരു വല്ലാത്ത ശാന്തത തന്നിൽനിന്ന് സ്വയം ഇല്ലാതായിപ്പോകുന്നുവെന്ന് കണ്ട് അയാൾ ഭയപ്പെട്ടു. അതിനുപകരം എന്താണുണ്ടാവുകയെന്ന് അയാൾ തന്നോടുതന്നെചോദിച്ചു. തടവുപുരയിൽ പൊല്ലീസ്സുകാരുടെ ഇടയിൽത്തന്നെയായാൽ കൊള്ളാമായിരുന്നു എന്ന് അയാൾ ചിലപ്പോൾ വാസ്തവമായാഗ്രഹിക്കും; അങ്ങനെയാണെങ്കിൽ മനസ്സിന് അസ്വാസ്ഥ്യം ഇത്രയുണ്ടാകുമായിരുന്നില്ല. പൂക്കളുടെ കാലംഏതാണ്ട് കഴിയാറായി എങ്കിലും, അവിടവിടെ മാട്ടത്തിന്റെ വക്കത്ത് കുറേ വൈകിപ്പൂത്ത ചുരുക്കം ചില പുഷ്പങ്ങൾ നിന്നിരുന്നു; ഓട്ടത്തിന്നിടയ്ക്ക്, അവയുടെ നടുവിലൂടെ പോകുമ്പോൾ, ആ പുഷ്പസഞ്ചയത്തിൽനിന്ന് പുറപ്പെടുന്ന പരിമളംതന്റെ കുട്ടിക്കാലത്തെ ചില ഓർമകളെ അയാളിൽ അങ്കുരിപ്പിച്ചു. ആ സ്മരണകൾ അയാൾക്ക് ഏറെക്കുറെ അസഹനീയങ്ങളായിരുന്നു; അവ അയാൾക്കുണ്ടായിട്ടു കാലം വളരെയായി.

വാചാതീതങ്ങളായ മനോവൃത്തികൾ ഇങ്ങനെ പകൽസ്സമയം മുഴുവനും അയാളുടെ ഉള്ളിൽ കൂട്ടംകൂടിക്കൊണ്ടിരുന്നു.

ഓരോ മണൽത്തരിയിൽനിന്നും നീണ്ട നിഴലുകളെ നിലത്തു പരത്തിക്കൊണ്ട് സുര്യൻ അസ്തമയത്തിനടുത്തു ചെന്നതോടുകൂടി, പാടലവർണത്തിൽ കിടക്കുന്ന ഒരു വലിയ മൈതാനത്തിൽ-അതു തികച്ചും വിജനമായിരുന്നു. ഒരു കുറ്റിക്കാട്ടിന്റെ പിന്നിലായി ഴാങ് വാൽഴാങ് ഒരിടത്തിരുന്നു. ചക്രവാളാന്തത്തിനു മുകളിൽ ആൽപ്സ് പർവതമല്ലാതെ മറ്റൊന്നുമില്ല. ദൂരത്തെങ്ങാനുമുള്ള ഒരു ഗ്രാമത്തിന്റെ ഗോപുരാഗ്രംപോലും കാണ്മാനില്ല. ഡി. പട്ടണത്തിൽനിന്ന് ഴാങ് വാൽഴാങ് മൂന്നുകാതം ദൂരത്തായിരിക്കണം. മൈതാനത്തെ മുറിച്ചുകൊണ്ടുള്ള വഴി ആ കുറ്റിക്കാട്ടിൽനിന്ന് കുറച്ചടി ദൂരത്തൂടെ പോകുന്നു.

ഈ മനോരാജ്യത്തിന്നിടയിൽ—അയാളെ അവിടെവെച്ചു വല്ലവരും കണ്ടുമുട്ടാനിടയാകുന്ന പക്ഷം, അങ്ങനെയുള്ള ആർക്കുംതന്നെ അയാളുടെ മേൽ കിടക്കുന്ന കീറയുടുപ്പു കുറേക്കൂടി ഭയങ്കരമായിത്തോന്നുവാൻ കുറച്ചൊന്നുമല്ല അതുപയോഗപ്പെടുക—ഒരു സന്തോഷമയമായ ശബ്ദം കേൾക്കായി.

അയാൾ തിരിഞ്ഞുനോക്കി; പത്തുവയസ്സു പ്രായമുള്ള ഒരു കുട്ടി തന്റെ കമ്പിവാദ്യം അരക്കെട്ടിലും തന്റെ മലയണ്ണാൻകൂടു പുറത്തും കെട്ടിത്തൂക്കി ആ വഴിയിലൂടെ പാടിക്കൊണ്ടുവരുന്നത് അയാൾ കണ്ടു.

കാലുറകളിലെ കീറലുകളിലൂടെ കാൽമുട്ടുകൾ പുറത്തു കാണിച്ചുംകൊണ്ട് ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കായി അലഞ്ഞുനടക്കുന്നവരായ ആ പാവങ്ങളും ആഹ്ലാദവാന്മാരുമായ കുട്ടികളുടെ കൂട്ടത്തിൽ ഒരുവൻ.

ആ കുട്ടി, തന്റെ പാട്ടു നിരത്താതെതന്നെ നടക്കുന്നതിനിടയിൽ അപ്പപ്പോൾനിന്നു, കൈയിലുണ്ടായിരുന്ന ചില നാണ്യങ്ങളെക്കൊണ്ടു്—പക്ഷേ, അതായിരിക്കാം അവന്റെ ആകെയുള്ള സ്വത്ത്-തിരിച്ചും മറിച്ചും വിരൽച്ചേർപ്പുകളിലിട്ട് അമ്മാനമാടിയിരുന്നു.

ആ പണത്തിന്റെ കൂട്ടത്തിൽ ഒരു നാല്പതു സൂ നാണ്യമുണ്ട്.

ഴാങ് വാൽഴാങ് ഇരിക്കുന്നത് കാണാതെ, അവൻ ആ കുറ്റിക്കാടിന്റെ അടുത്തെത്തിയപ്പോൾ, അവിടെനിന്ന് തന്റെ കൈയിലുള്ള സൂ നാണ്യമൊട്ടുക്കും മേല്പോടിട്ടു; അതേവരെ താഴെ വീഴുന്ന നാണ്യം മുഴുവനും നല്ല സാമർഥ്യത്തോടുകൂടി അവൻ പുറംകൈകൊണ്ട് പിടിച്ചിരുന്നു.

ഈ പ്രാവശ്യം ആ നാല്പതു സൂ നാണ്യം കൈയിൽനിന്നു വഴുതിപ്പോയി; അത് ഉരുണ്ടുരുണ്ടു കുറ്റിക്കാടിന്റെ അടുത്തെത്തി, ഴാങ് വാൽഴാങ് ഇരിക്കുന്നേടത്തു ചെന്നു വീണു.

ഴാങ് വാൽഴാങ് അതിന്റെ മീതെ കാൽ വെച്ചു.

ഈയിടയ്ക്കു കുട്ടി നാണ്യം തിരിഞ്ഞുനോക്കി, അയാളെ കണ്ടു.

അവൻ ഒട്ടും പരിഭ്രമിച്ചില്ല; നേരെ അയാൾ ഇരിക്കുന്നേടത്തേക്കു ചെന്നു.

ആ പ്രദേശത്തെങ്ങും മറ്റൊരാളില്ല. ആ വയലിലാവട്ടേ വഴിയിലാവട്ടേ കണ്ണെത്താവുന്നേടത്തോളം സ്ഥലത്തെങ്ങും ഒരു മനുഷ്യനുമില്ല. പറന്നു പോകുന്ന ഒരു കൂട്ടം പക്ഷികളുടെ ചെറുതും നേരിയതുമായ കൂകൽ മാത്രമേ ഒരു ശബ്ദമായിട്ടുള്ളു; ആ പക്ഷികൾ വളരെ ദൂരത്തുടെ പറന്ന് ആകാശം പിന്നിടുകയാണ്. ആ കുട്ടി സൂര്യനു പുറംതിരിഞ്ഞാണ് നിന്നിരുന്നത്. ആ അസ്തമയസൂര്യൻ അവന്റെ തലമുടിയിൽ സ്വർണക്കമ്പികൾ കൂട്ടിച്ചേർക്കുകയും, പൈശാചികമായ ഴാങ് വാൽഴാങ്ങിന്റെ മുഖത്തെ തന്റെ രക്തവർണമായ രശ്മികൊണ്ട തുടുപ്പിക്കുകയും ചെയ്യുന്നു.

‘സേർ. കഥയില്ലായ്മയും ദുഷ്ടില്ലായ്മയും നിറഞ്ഞു, കുട്ടികൾക്കുള്ള വിശ്വാസത്തോടുകൂടി ആ ചെറുക്കൻ പറഞ്ഞു, ‘എന്റെ പണം.’

‘നിന്റെ പേരെന്താണ്?’ ഴാങ് വാൽഴാങ് ചോദിച്ചു.

‘ഴെർവെയ്ക്കുട്ടി, സേർ.’

‘പോ കടന്ന്,’ ഴാങ് വാൽഴാങ് പറഞ്ഞു.

‘സേർ,’ ആകുട്ടി ആവർത്തിച്ചു. ‘എന്റെ പണം എനിക്കു മടക്കിത്തരു.’

ഴാങ് വാൽഴാങ് തല തൂക്കിയിട്ടു; മറുപടിയൊന്നും പറഞ്ഞില്ല.

കുട്ടി പിന്നെയും തുടങ്ങി: ‘സേർ എന്റെ പണം.’

ഴാങ് വാൽഴാങ്ങിന്റെ കണ്ണു നിലത്തു പതിഞ്ഞുനിന്നതേ ഉള്ളൂ.

‘എന്റെ പണം!’ കുട്ടി നിലവിളിച്ചു. ‘എന്റെ ആ വെളുത്ത തുട്ട്! എന്റെ വെള്ളി നാണ്യം!’

ഴാങ് വാൽഴാങ് അവന്റെ വാക്കുകൾ കേട്ടില്ലെന്നപോലെ തോന്നി. കുട്ടി അയാളുടെ കഴുത്തുപട്ട പിടിച്ചു കുലുക്കി. അതോടുകൂടി തന്റെ സ്വത്തിനു മുകളിൽനിന്ന് ആ ഉരിമ്പുലാടൻ വെച്ച പാപ്പാസിനെ പിടിച്ചുമാറ്റുവാൻ യത്നിച്ചു.

‘എനിക്ക് എന്റെ പണം കിട്ടണം! എന്റെ നാല്പതു സു.’

‘കൂട്ടി കരഞ്ഞുതുടങ്ങി. ഴാങ് വാൽഴാങ് മുഖം പൊക്കി. അയാൾ അപ്പോഴും ഇരിക്കുകയാണ്. അയാളുടെ നോട്ടമിളകി. അയാൾ ഒരുതരം അമ്പരപ്പോടുകുടി ആകുട്ടിയെ സൂക്ഷിച്ചുനോക്കി; എന്നിട്ട് അയാൾ തന്റെ പൊന്തൻവടിക്കു നേരെ കൈ നീട്ടി. ഒരു ഭയങ്കരശബ്ദത്തിൽ ഉറക്കെ ചോദിച്ചു, ‘ആരത്?

‘ഞാൻ, സേർ, കുട്ടി മറുപടി പറഞ്ഞു: ‘ഴെർവെയ്ക്കുട്ടി! ഞാൻ! ഇഷ്ടമുണ്ടെഒടിൽ, എന്റെ ആ നാല്പതു സു എനിക്കു തരു. ഇഷ്ടമുഴ്ടങ്കിൽ, സേർ,നിങ്ങളുടെ കാലൊന്നെടുക്കു!’

എന്നിട്ടു ശുണ്ഠിയെടുത്തു, കുട്ടിയാണെങ്കിലും ഏതാണ്ട് പേടിപ്പെടുത്തുന്നവിധത്തിൽ, അവൻ പറഞ്ഞു: ആട്ടെ നിങ്ങൾ നിങ്ങളുടെ കാലെടുക്കുമോ, ഇല്ലയോ?കാലെടുത്തോളു. ഇല്ലെങ്കിൽ കാട്ടിത്തരാം!’

‘ഹാ! പിന്നേയും പോയിട്ടില്ല! ഴാങ് വാൽഴാങ് പറഞ്ഞു; അയാൾ ഉരുന്നേടത്തുനിന്നെണീറ്റ്, അപ്പോഴും ആ നാണൃത്തിന്മേൽത്തന്നെ കാൽവെച്ചുകൊണ്ടുനിന്നു,

തുടർന്നു പറഞ്ഞു: ‘പോകുന്നുവോ കടന്ന്?’

പേടിച്ചുപോയ കുട്ടി അയാളെ തുറിച്ചുനോക്കി; ഉടനെ അവൻ അടിമുതൽ മുടിവരെ വിറയ്ക്കാൻ തുടങ്ങി; ആവിധം കുറച്ചുനേരം അമ്പരന്നു നിന്നതിനുശേഷം, അവൻ കഴിയുന്ന വേഗത്തിൽ ഒരോട്ടം കൊടുത്തു; കഴുത്തൊന്നു തിരിച്ചുനോക്കാനോ നിലവിളിക്കുവാനോ അവന്നു ധൈര്യമുണ്ടായില്ല.

എന്തായാലും, കുറച്ചു ദൂരം ചെന്നപ്പോൾ ശ്വാസം കിട്ടാതെ അവന്നു നിൽക്കേണ്ടി വന്നു; ആ കുട്ടിയുടെ തേങ്ങൽ, ഴാങ് വാൽ ഴാങ് തന്റെ മനോരാജ്യത്തിന്നിടയിൽ കേട്ടു.

കുറച്ചു നിമിഷങ്ങൾകുടി കഴിഞ്ഞു; കുട്ടിയെ കാണാതായി.

സൂര്യൻ അസ്തമിച്ചിരിക്കുന്നു. ഴാങ് വാൽഴാങ്ങിന്റെ ചുറ്റും ഇരുട്ടു വന്നുകൂടി ത്തുടങ്ങി. അന്നത്തെ പകൽ മുഴുവനും അയാൾ യാതൊന്നും ഭക്ഷിച്ചിട്ടില്ല; അയാൾക്കു പനിയുള്ളതുപോലെ തോന്നി.

അയാൾ നില്ക്കുകതന്നെയാണ്; ആ കുട്ടി പാഞ്ഞുപോയതിനു ശേഷം അയാളുടെ നിലയ്ക്കു യാതൊരു ഭേദവും വന്നിട്ടില്ല. ഇടവിട്ടും ക്രമംതെറ്റിയുമുള്ള ശ്വാസഗതി അതിനൊത്ത് അയാളുടെ മാറിടത്തെ തുളുമ്പിച്ചു. തന്റെ മുൻപിൽ പത്തോപ്രന്തണ്ടോ അടി ദൂരത്തായി പതിഞ്ഞിരുന്ന അയാളുടെ നോട്ടം പുല്ലിൽ വീണു കിടന്നിരുന്ന ഒരു പഴയ നീലച്ചട്ടിയുടെ ആകൃതിയെ സൂക്ഷിച്ചുനോക്കുന്നതു പോലെ തോന്നി. പെട്ടെന്ന് അയാൾ ആകെ കുടഞ്ഞുവിറച്ചു: വൈകുന്നേരത്തെ കാറ്റിന്റെ തണുപ്പ് അയാൾക്കനുഭവപ്പെടാൻ തുടങ്ങി.

അയാൾ തൊപ്പി നെറ്റിമേൽ കുറേക്കൂടി അമർത്തിയുറപ്പിച്ചു; ഒരു പാവയുടെ മട്ടിൽ അടിക്കുപ്പായത്തിന്റെ തുറന്ന ഭാഗം കൂട്ടിയടുപ്പിച്ചു കുടുക്കിട്ടു; ഒരടി മുമ്പോട്ടു ചെന്നു; പൊന്തൻവടി എടുക്കുവാൻ കുമ്പിട്ടു.

ആ സമയത്ത് ആ നാല്പതു സൂ നാണ്യം അയാൾ കണ്ടെത്തി; അയാളുടെകാൽ അതിനെ മണ്ണിൽ പകുതി പുഴത്തിയിരുന്നു; അതു മണൽത്തരികളുടെ കൂട്ടത്തിൽ കിടന്നു മിന്നുന്നു. ആ കാഴ്ച അയാളുടെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർപായിച്ചതുപോലെ തോന്നി. ‘എന്താ ഇത്?’ പല്ലിന്നിടയിലൂടെ അയാൾ പിറുപിറുത്തു. അയാൾ രണ്ടുമുന്നടി പിന്നോക്കം വാങ്ങിപ്പോയി; അവിടെ ആ ഉരുട്ടത്തു മിന്നിക്കൊണ്ടു കിടക്കുന്ന ആ സാധനം തന്റെ നേരെ ഇമ വെട്ടാതെ സൂക്ഷിച്ചു നോക്കുന്ന ഒരു തുറിച്ച ദൃഷ്ടിയാണെന്നവിധം, തന്റെ കാൽ അപ്പോൾത്തന്നെ ചവിട്ടിത്താഴ്ത്തിയ നിലത്തുനിന്നു കണ്ണെടുക്കുവാൻ ശക്തിയില്ലാതെ, അയാൾ അവിടെ സ്തംഭിച്ചുനിന്നു.

കുറച്ചുനിമിഷങ്ങൾ കഴിഞ്ഞ ഉടനെ അപസ്മാരമട്ടിൽ അയാൾ ആ വെള്ളിനാണയത്തിന്റെ അടുക്കലേക്ക് പിടഞ്ഞുചെന്നു, അതു കടന്നെടുത്തു; പിന്നേയും നീണ്ടുനിവർന്നുനിന്നു. ആ മൈതാനത്തിന്റെ അങ്ങേ അറ്റത്തേക്കു സൂക്ഷിച്ചു നോക്കാൻ തുടങ്ങി; അതോടുകുടിത്തന്നെ, രക്ഷപ്പെടുവാൻ എന്തുവേണ്ടു എന്ന അന്വേഷിക്കുന്ന ഒരു കാട്ടുമൃഗത്തെപ്പോലെ അയാൾ ചക്രവാളത്തിന്റെ എല്ലാ വശത്തേക്കും കണ്ണോടിച്ചു.

അയാൾ യാതൊന്നും കണ്ടില്ല. രാത്രി കൂടിക്കൂടി വരുന്നു; മൈതാനം മങ്ങിയും തണുത്തും നില്ക്കുന്നു; സന്ധ്യാരാഗത്തിന്നിടയിൽ ഈതനിറത്തിലുള്ള വലിയ മൂടലുകൾ ഉയർന്നുകൂടുന്നുണ്ട്. അയാൾ ‘ഹാ!’ എന്നുച്ചത്തിൽ പറഞ്ഞു: ആ കുട്ടിയെ കാണാതായ ഭാഗത്തേക്ക് അയാൾ ക്ഷണത്തിൽ നടന്നു. ഏകദേശം മുപ്പതടി പോയപ്പോൾ അയാൾ അവിടെ നിന്നു, നാലുപുറവും നോക്കി; ഒന്നും കണ്ടില്ല.

ഉടനെ അയാൾ തന്നെക്കൊണ്ടു കഴിയുന്നേടത്തോളം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ‘ഴെർവെയ്ക്കുട്ടി! ഴെർവെയ്ക്കുട്ടി!’

അയാൾ മിണ്ടാതെനിന്നു ചെവിയോർത്തു.

ഒരു മറുപടിയുമില്ല.

കണ്ണെത്തുന്നേടത്തെല്ലാം ഇരുട്ടടഞ്ഞിരിക്കുന്നു; അവിടെയെങ്ങും ഒരാളില്ല. ദിഗ്വിഭാഗത്താൽ അയാൾ ചുറ്റപ്പെട്ടു. അയാളുടെ ചുറ്റും യാതൊന്നുമില്ല. അയാളുടെനോട്ടം ലയിച്ചുമറിയുന്ന ഒരേകാന്തതയും, അയാളുടെ ശബ്ദം ആണ്ടുമുങ്ങിപ്പോകുന്ന ഒരു നിശ്ശബ്ദതയും മാത്രമുണ്ട്.

മഞ്ഞിൻകട്ടയുടെ തണുപ്പോടുകൂടിയ ഒരു വടക്കൻകാറ്റടിക്കുന്നു; അത് അയാളുടെ ചുറ്റുമുള്ള സകലത്തിന്മേലും ദുഃഖകരമായ ഒരു ജീവൻ പായിച്ചു. വിശ്വസിക്കാൻ വയ്യാത്ത ഉഗ്രതയോടുകൂടി ചെടിപ്പടർപ്പുകൾ തങ്ങളുടെ മെലിഞ്ഞു ചെറുതായ കൈകളെക്കൊണ്ടു പിടിച്ചിളക്കി. അവയെല്ലാം ആരെയോ പേടിപ്പെടുത്തുകയും ആരെയോ പിടികൂടുവാൻ പിൻചെല്ലുകയുമാണെന്നു തോന്നും..

പിന്നേയും അയാൾ നടന്നുതുടങ്ങി; ഉടനെ അയാൾ പായാനാരംഭിച്ചു. ഇടയ്ക്കിടയ്ക്കു നിന്നു, മനുഷ്യൻ കേട്ടിട്ടുള്ളവയിൽവെച്ച് ഏറ്റവും ഭയങ്കരവും ഏറ്റവും അസ്ധാസ്ഥ്യമയവുമായ ഒരു ശബ്ദത്തിൽ ആ ഏകാന്തതയുടെ ഉള്ളിലേക്ക് അയാൾ ഉറക്കെ നിലവിളിച്ചു: ‘ഴെർവെയ്ക്കുട്ടി! ഴെർവെയ്ക്കുട്ടി!’

നിശ്ചയമായും അത് ആ കുട്ടി കേട്ടിരുന്നുവെങ്കിൽ, അവൻ വല്ലാതെ പേടിക്കുകയും അയാളുടെ മുൻപിലേക്ക് ഒരിക്കലും ചെല്ലാതിരിപ്പാൻ കഴിയുന്നതും സൂക്ഷിക്കുകയും ചെയ്യും. പക്ഷേ, ആ കുട്ടി വളരെ ദൂരത്തെത്തിക്കഴിഞ്ഞിരിക്കുന്നു.

കുതിരപ്പുറത്തു വരുന്ന ഒരു മതാചാര്യനെ അയാൾ കണ്ടുമുട്ടി. അയാൾ അങ്ങോട്ടു ചെന്ന് ആ യാത്രക്കാരനോടു ചോദിച്ചു: ‘ഹേ, മതാചാര്യനവർകളേ,ഒരു കുട്ടി പോകുന്നതു നിങ്ങൾ കണ്ടുവോ?’

‘ഇല്ല,’ ആ മതാചാര്യൻ പറഞ്ഞു.

‘ഴെർവെയ്ക്കുട്ടി എന്നു പേരായ ഒരുവനെ?’

‘ഞാൻ ആരേയും കണ്ടിട്ടില്ല.’

ഴാങ് വാൽഴാങ് തന്റെ പണസ്സഞ്ചിയിൽനിന്ന് അയ്യഞ്ചു ഫ്രാങ്കിന്റെ രണ്ടുനാണ്യം വലിച്ചെടുത്തു മതാചാര്യന്റെ കൈയിൽ വെച്ചുകൊടുത്തു. ‘ഹേ, മതാചാര്യനവർകളേ, ഇതു നിങ്ങളുടെ പാവങ്ങൾക്കിരിക്കട്ടെ; ഒരു മലയണ്ണക്കൂടോടുംഒരു കമ്പിവാദ്യത്തോടുംകൂടി ഏകദേശം പത്തു വയസ്സു പ്രായമുള്ള ഒരു കുട്ടിയാണവൻ. നിങ്ങൾക്കറിയാമല്ലോ, തെണ്ടിക്കഴിയുന്ന കൂട്ടത്തിലുള്ള ഒരു കുട്ടി?’

‘ഞാനവനെ കണ്ടിട്ടില്ല.’

‘ഴെർവെയ്ക്കുട്ടി? ഇവിടെയെങ്ങും ഗ്രാമങ്ങളില്ലേ? നിങ്ങൾ പറഞ്ഞുതരാമോ?’

‘നിങ്ങൾ പറയുന്നവിധത്തിൽ ഒരാളാണെങ്കിൽ, അവൻ ഇവിടെ പുതുതായി വന്നതായിരിക്കണം. അങ്ങനെയുള്ളവർ ഇതിലെ കടന്നുപോകാറുണ്ട്. ഞങ്ങൾക്ക് അവരെപ്പറ്റി ഒന്നും അറിവില്ല.’

ഴാങ് വാൽഴാങ് പിന്നേയും രണ്ട് അയ്യഞ്ചു ഫ്രാങ്ക് നാണ്യങ്ങൾ വാരിയെടുത്തു മതാചാര്യന്റെ കൈയിലിട്ടു.

‘നിങ്ങളുടെ പാവങ്ങൾക്ക്,’ അയാൾ പറഞ്ഞു.

ഉടനെ അയാൾ ഒരു ഭ്രാന്തനെപ്പോലെ തുടർന്നു പറഞ്ഞു: ‘ഹേ, മതാചാര്യനവർകളേ, എന്നെ പൊല്ലീസ്സുകാരെക്കൊണ്ട് പിടിപ്പിക്കൂ. ഞാനൊരു കള്ളനാണ്.’

മതാചാര്യൻ കുതിരയെ ഈന്നിപ്പായിച്ചു: കലശലായി പേടിച്ചിട്ട് അവിടെനിന്നു പറപറന്നു.

താനാദ്യം വന്ന വഴിക്കു ഴാങ് വാൽഴാങ് ക്ഷണത്തിൽ പാഞ്ഞു.

സൂക്ഷിച്ചുനോക്കിയും, വിളിച്ചുനോക്കിയും, ഉറക്കെ കൂുക്കിയും, കുറച്ചധികംദൂരം അയാൾ പോയി; പക്ഷേ, ഒരാളേയും കണ്ടില്ല. ചാരിയിരിക്കുകയോ കുമ്ിട്ടിരിക്കുകയോ ചെയ്യുന്ന ഒരു മനുഷ്യനാണെന്നു സംശയം തോന്നിച്ച ചിലതിന്റെ അടുക്കലേക്കു രണ്ടോ മൂന്നോ തവണ അയാൾ വയലിലൂടെ പാഞ്ഞുചെന്നു: അത് ഏതാണ്ട് നിലത്തോടു പറ്റിനില്ക്കുന്ന ചെറുചെടികളോ പാറകളോ മാത്രമായിത്തീർന്നു. ഒടുവിൽ മൂന്നു വഴി കൂടിച്ചേരുന്ന ഒരിടത്ത്, അയാൾ നിന്നു. ചന്ദ്രൻ ഉദിച്ചുപൊങ്ങിയിരിക്കുന്നു. അയാൾ തന്റെ സുക്ഷ്മനോട്ടത്തെ ദൂരത്തേക്കയച്ചു നോക്കി; അവസാനത്തെത്തവണ ഉച്ചത്തിൽ നിലവിളിച്ചു: ‘ഴെർവെയ്ക്കുട്ടി! ഴെർവെയ്ക്കുട്ടി! ഴെർവെയ്ക്കുട്ടി!’ അയാളുടെ കൂക്കിവിളി ഒരു പ്രതിധ്വനിയെപ്പോലും പുറപ്പെടുവിക്കാതെ ഇരുളിന്നിടയിൽ വ്യാപിച്ചു ലയിച്ചു. എങ്കിലും അയാൾ ഒരിക്കൽക്കൂടി ‘ഴെർവെയ്ക്കുട്ടി’ എന്നു പതുക്കെ പറഞ്ഞു-പക്ഷേ, അതു ക്ഷീണിച്ചതും ഏതാണ്ടു കേൾക്കാൻ വയ്യാത്തതുമായ ഒരൊച്ചയിലാണ്. അത് അയാളുടെ ഒടുവിലത്തെ യത്നമായിരുന്നു; തന്റെ ദുഷ്ടമായ അന്തഃകരണത്തിന്റെ ഭാരംകൊണ്ട്, എന്തോ ഒരദൃശ്യശക്തി അയാളെ അമർത്തിയിട്ടതുപോലെ, പെട്ടെന്ന് ആ മനുഷ്യന്റെ കാൽ കുഴഞ്ഞു; ക്ഷീണിച്ച് ഒരു വലിയ കല്ലിന്മേൽ വിരണ്ടു വീണു; അയാളുടെ രണ്ടു മുഷ്ടികളും തലമുടിയിൽ മുറുകെപ്പിടിച്ചു; കാൽമുട്ടുകൾക്കിടയിൽമുഖം അമർത്തി, അയാൾ ഉറക്കെ നിലവിളിച്ചു: ‘ഞാൻ ഒരു ദുഷ്ടനാണ്.’

ഉടനെ അയാളുടെ മനസ്സ് തകർന്നു, അയാൾ കരയാൻ തുടങ്ങി. പത്തൊമ്പതു കൊല്ലമായിട്ട് അയാൾ അന്ന് ഒന്നാമതായിട്ടാണ് കരയുന്നത്.

മെത്രാന്റെ വീട്ടിൽനിന്നു മടങ്ങിയതുമുതൽ നമ്മൾ കണ്ടതുപോലെ അതേവരെ ഉണ്ടായിട്ടുള്ള വിചാരങ്ങളിൽനിന്നെല്ലാം ഴാങ് വാൽഴാങ് ഒന്നപ്പുറത്തേക്ക് മറഞ്ഞിരിക്കുന്നു. വാസ്തവമായി വെച്ചുനടക്കുന്നതെന്തോ അതിനോടു വഴിപ്പെടുവാൻ അയാൾക്കു കഴിഞ്ഞില്ല. ആ വയസ്സന്റെ ദേവതുല്യമായ സൽപ്രവൃത്തിയോടും, ‘ഒരു സത്യവാനായി കഴിയുവാൻ നിങ്ങൾ എന്നോട് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. നിങ്ങളുടെ ആത്മാവിനെ ഞാൻ വിലയ്ക്കു വാങ്ങുന്നു.അതിനെ ഞാൻ നരകദേവതയുടെ അടുക്കൽ നിന്നു വീണ്ടെടുക്കുന്നു; ഞാൻ അതിനെ ദയാലുവായ ഈശ്വരങ്കൽ സമർപ്പിക്കുന്നു’ എന്ന അദ്ദേഹത്തിന്റെ സൗനമ്യവാക്കുകളോടും, തടഞ്ഞുനില്ക്കുവാൻ അയാൾ തന്നത്തന്നെ വെറുങ്ങലിപ്പിച്ചു.

ഇത് അയാളുടെ മനസ്സിൽ പിന്നേയും പിന്നേയും കടന്നുവന്നു. ഈ ദേവോചിതമായ ദയയെ അയാൾ അഹങ്കാരംകൊണ്ട്—അതേ, നമ്മുടെ ഉള്ളിൽ ദുഷ്ടതയ്ക്കുള്ള രക്ഷാസ്ഥാനമായ അഹങ്കാരംകൊണ്ട്—തടഞ്ഞു. അതേവരെയായി തന്റെ ഉള്ളിൽത്തട്ടിയിട്ടുള്ളതിലെല്ലാം വെച്ച് ഏറ്റവും വമ്പിച്ച ആക്രമണവും ഏറ്റവും ഭയങ്കരമായ അതിക്രമവും ആ മതാചാര്യന്റെ മാപ്പുതരലാണെന്നും: ഈ ദയാലുത്വത്തോട് എതിർത്തു ജയിച്ചാൽ തന്റെ മനഃശഠത എന്നെന്നേക്കും ഉറച്ചം കഴിഞ്ഞു എന്നും; താൻ അതിനു വഴങ്ങിക്കൊടുക്കുന്നപക്ഷം, അത്രയുമധികം കൊല്ലങ്ങളോളമായി മറ്റുള്ളവരുടെ പ്രവൃത്തികൾമുലം തന്നിൽ നിറഞ്ഞുനില്ക്കക്കുന്നതും തന്നെ രസം പിടിപ്പിക്കുന്നതുമായ ദ്വേഷത്തെ താൻ ഉപേക്ഷിക്കേണ്ടി വന്നേക്കുമെന്നും; ജയിക്കുകയോ ജയിക്കപ്പെടുകയോ രണ്ടിലൊന്ന ഇത്തവണ ചെയിതേ കഴിയു എന്നും; തന്റെ ദുസ്ത്ഭാവവും ആ മനുഷ്യന്റെ സത്വഭാവവും കൂടി വമ്പിച്ചതും അവസാനത്തേതുമായ ഒരു യുദ്ധം ആരംഭിച്ചിരിക്കുന്നു എന്നും അയാൾക്കു തുലോം അസ്പഷ്ടതരമായ ഒരു ബോധമുണ്ടായിരുന്നു.

ഈ വെളിച്ചങ്ങൾക്കു മുൻപിൽ അയാൾ ഒരുന്മത്തനെപ്പോലെ നടന്നു. അങ്ങനെ കുണ്ടിൽപ്പോയ കണ്ണുകളോടുകൂടി നടന്നുപോകുമ്പോൾ, ഡി.യിൽവെച്ചുണ്ടായ അത്ഭുതസംഭവത്തിന്റെ ഫലമായി തനിക്കു വരാൻ പോകുന്നതെന്താണെന്ന് അയാൾക്കു വ്യക്തമായ ഒരു ബോധം ഉണ്ടായിരുന്നുവോ? ജീവകാലത്തിൽ ചില സമയങ്ങളിൽ ആത്മാവിനെ ഉപദേശിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തു കാണാറുള്ള ആ അത്ഭുതകരങ്ങളായ പിറുപിറുക്കലുകളെല്ലാം അയാൾക്കു മനസ്സിലായോ? തന്റെ ദൈവഗതിയെ സംബന്ധിച്ചുള്ള ഒരു വിശിഷ്ടഘട്ടത്തെ അയാൾ അതാ കടന്നു എന്ന്; രണ്ടിലൊന്നിൽ നടക്കുകയല്ലാതെ നടുവിലൂടെ അയാൾക്കിനി മാർഗമില്ലെന്ന്; ലോകത്തിൽവെച്ചു നല്ലവനായിത്തീരാത്ത പക്ഷം, അയാൾ ലോകത്തിൽവെച്ചു വലിയ ദുഷ്ടനായിക്കലാശിക്കുമെന്ന്; ഒന്നുകിൽ മെത്രാനിലും ഉയർന്ന പദവിയെടുക്കുക, അല്ലെങ്കിൽ തടവു പുള്ളിയിലും താഴത്തേക്കുവീഴുക എന്നു പറയട്ടെ, രണ്ടിലൊന്നു ചെയ്യുന്നത് ഇപ്പോൾ ഉചിതമായിരിക്കുമെന്ന്; നന്നായിത്തീരുവാൻ ആഗ്രഹിക്കുന്ന പക്ഷം അയാൾ ഒരു ദേവതുല്യനായിത്തീരണമെന്ന്; ദുഷ്ടനായിത്തന്നെ കഴിയണമെന്നാണ് ആഗ്രഹമെങ്കിൽ അയാൾ ഒരു രാക്ഷസനായിത്തീരണമെന്ന് ഒരു ചെറുശബ്ദം അയാളുടെ ചെകിട്ടിൽ മന്ത്രിച്ചുവോ?

ഇവിടെ പിന്നെയും ചില ചോദ്യങ്ങൾ ചോദിക്കേണ്ടിയിരിക്കുന്നു—ഞങ്ങൾ ഞങ്ങളോടു തന്നെ ഈ ചോദ്യങ്ങൾ മറ്റൊരിക്കൽ ചോദിക്കുകയുണ്ടായിട്ടുണ്ട്. ഇതിന്റെയെല്ലാം ഒരു നിഴൽ തന്റെ വിചാരങ്ങൾക്കിടയിൽ അയാൾക്കു കൈയിൽ കിട്ടുകയുണ്ടായോ? ഞങ്ങൾ മുൻപുതന്നെ പറഞ്ഞിട്ടുള്ളതുപോലെ, നിശ്ചയമായും നിർഭാഗ്യമാണ് ബുദ്ധിക്കു സംസ്കാരമുണ്ടാക്കുന്നത്; എന്തായാലും ഞങ്ങൾ ഇവിടെ പറഞ്ഞതെല്ലാം വെവ്വേറെ വേർപെടുത്തിയെടുക്കുവാൻ ഴാങ് വാൽഴാങ്ങിനെക്കൊണ്ട് കഴിഞ്ഞിരുന്നുവോ എന്നു സംശയമാണ്. ഈ വിചാരങ്ങൾ അയാളുടെ ഉള്ളിൽ കടന്നുവെങ്കിൽത്തന്നെ, അവയെ അയാൾ എന്തോ ഒരു നോക്കു കണ്ടിട്ടുണ്ടായിരിക്കാമെന്നല്ലാതെ, നോക്കിക്കണ്ടു എന്നു പറയാൻ വയ്യാ; എന്നല്ല, ആ വിചാരങ്ങൾ അനിർവചനീയവും ദുഃഖമയവുമായ ഒരു വികാരാവേഗത്തിലേക്ക് അയാളെ എടുത്തുമറിക്കുവാൻ മാത്രമേ ഉപയോഗപ്പെട്ടുള്ളൂ. ഇരുട്ടുപിടിച്ചതും വൈകൃതപ്പെട്ടതുമായ ആ തണ്ടുവലിശ്ലീക്ഷയിൽനിന്നു വിട്ടുപോന്ന ഉടനെ, മെത്രാൻ അയാളുടെ ആത്മാവിനെ കടന്നുപ്രദവിച്ചു-ഇരുട്ടത്തുനിന്നു കടന്ന ഉടനെ ഒരു ജ്വലിക്കുന്ന ദീപ്തിധോരണിക്കു മുൻപിൽപ്പെട്ടാൽ അതു കണ്ണിനെ എന്നപോലെ, അദ്ദേഹം അയാളെ ഉപദ്രവിച്ചു. പരിശുദ്ധവും പ്രകാശമാനവുമായിത്തന്നെയുള്ള ഭാവിജീവിതം മേലിൽ താൻ അനുഭവിക്കേണ്ടതായി വരുമെന്നു തോന്നിയ ആ പുതുജീവിതം, അയാളിൽ മുഴുവനും ഉൽക്കണ്ഠയെക്കൊണ്ടും ഭയപ്പാടുകളെക്കൊണ്ടും നിറച്ചു. താൻ എവിടെയാണെന്ന് അയാൾക്കു നിശ്ചയമില്ലാതായി. പെട്ടെന്നു സൂര്യനുദിക്കുന്നതു കണ്ട ഒരു കൂമനെപ്പോലെ, എന്നു പറയട്ടെ, ആ തടവുപുള്ളി സദ്വൃത്തി കണ്ട് മലയ്ക്കുകയും അന്ധനായിപ്പോവുകയും ചെയ്തു.

ഒന്ന് അയാൾക്കു തീർച്ചയായി—ഇനി ഒരിക്കലും താൻ പണ്ടത്തെ ആളായിരിക്കപ്പെടുന്ന, തന്നെസ്സംബന്ധിച്ചുള്ള സകലവും മാറിപ്പോയെന്ന്, മെത്രാൻ തന്നോടു സംസാരിക്കുകയും തന്റെ മർമത്തിൽ കടന്നുപിടിക്കുകയും ചെയ്രിട്ടില്ലെന്നു ഭാവിക്കുവാൻ തന്നെക്കൊണ്ട ഒരിക്കലും കഴിയുകയില്ലെന്ന് അയാൾക്കുറപ്പു തോന്നി—ആ കാരൃത്തിൽ അയാൾക്കു സംശയമില്ലായിരുന്നു.

അയാളുടെ മനസ്സ് ഈ നിലയിലിരിക്കുമ്പോഴാണ്, ഴെർവെയ്ക്കുട്ടിയെ കണ്ടെത്തിയതും അവന്റെ നാല്പതു സു നാണ്യം അയാൾ കടന്നു കൈയിലാക്കിയതും. അതെന്തിന്? നിശ്ചയമായും അയാളെക്കൊണ്ട് അതിനുത്തരം പറയാൻ സാധിക്കില്ല; തണ്ടുവലിശ്ലിക്ഷ അനുഭവിച്ചിരുന്നേടത്തുനിന്ന് അയാൾ പോരുമ്പോൾകൊണ്ടുപോന്ന ദുഷ്ടവിചാരങ്ങളുടെ ഒടുവിലത്തേതും ഒന്നിച്ചുള്ളതുമായ ഒരുമഹാശ്രമമായിരിക്കുമോ അത്—ഒരു മഹാപ്രേരണത്തിന്റെ അവശേഷം, പദാർഥസ്ഥിതിശാസ്ത്രപ്രകാരമുള്ള സഞ്ചിതശക്തി’ അത് അതുതന്നെയായിരുന്നു; ഒരുസമയം, അത് അതിലും താഴെയുള്ള ഒന്നായിരുന്നു. ഞങ്ങൾ വളച്ചുകെട്ടാതെ പറയട്ടെ, അയാളല്ല ആ കട്ടത്; അതു ചെയ്തതു മനുഷ്യനല്ല; മുമ്പനുഭവിച്ചിട്ടില്ലാത്തതും മുമ്പു കേട്ടിട്ടേ ഇല്ലാത്തതുമായ വിചാരപരമ്പരയിൽ ബുദ്ധി കിടന്നു മുങ്ങിപ്പൊന്തുന്നതിനിടയ്ക്ക്, അയാളുടെ ഉള്ളിൽ സാത്മ്യംകൊണ്ടും സ്വഭാവവിശേഷം കൊണ്ടും ഉണ്ടായിത്തീർന്നിട്ടുള്ള മൃഗത്വമാണ് ആ പണത്തിനു മുകളിൽ കാലമർത്തിയത്.

ബുദ്ധിയുണരർന്നു, മൃഗത്വത്താൽ പ്രവർത്തിക്കപ്പെട്ട ആ പ്രവൃത്തി കണ്ടപ്പോൾ ഴാങ് വാൽഴാങ് കഠിനദുഃഖംകൊണ്ടു ചുളുങ്ങി, ഭയാവേഗത്തോടുകൂടി ഉറക്കെ ഒരു നിലവിളി നിലവിളിച്ചു.

കുട്ടിയുടെ കൈയിൽനിന്ന് ആ പണം കണ്ടെടുത്തതിൽ, തന്നെക്കൊണ്ടു മേലാൽ ചെയ്യാൻ വയ്യാത്ത ഒരു കാര്യം താൻ ചെയ്തുപോയതുകൊണ്ടാണ്—അത്ഭുതകരമായ സംഭവം; അയാൾ അപ്പോൾ ചെന്നുപെട്ടിട്ടുള്ള ആ ഒരു നിലയിൽ നില്ക്കുമ്പോൾ മാത്രമേ അങ്ങനെയൊന്നുണ്ടാവാൻ നിവൃത്തിയുള്ളൂ-അയാൾക്ക് ആ നിലവിളി വന്നത്.

അതെന്തായാലും ശരി, ഈ ഒടുവിലത്തെ ദുഷ്പ്രവൃത്തിക്ക് അയാളെസ്സംബന്ധിച്ചേടത്തോളം ഒരുറച്ച ഫലമുണ്ടായി; അത് അയാളുടെ മനസ്സു വഹിച്ചുകൊണ്ടിരുന്ന ആ അന്ധകാരകുണ്ഡത്തെ ക്ഷണനേരംകൊണ്ടു പിന്നിട്ടു; ഒരു ഭാഗത്തു കനത്ത ഇരുട്ടും മറ്റേഭാഗത്തു തെളിഞ്ഞ വെളിച്ചവുമായി അതിനെ ഭാഗിച്ചകറ്റി; രസായനശാസ്ത്രസംബന്ധികളായ ചില സംശോധക്രദ്രവ്യങ്ങൾ, രണ്ടെണ്ണംകൂടിച്ചേർന്ന ഒരു മിശ്രയോഗത്തിൽനിന്ന് ഒന്നിനെഉറിച്ചെടുത്തും മറ്റതിനെ തെളിയിച്ചെടുത്തും വേർതിരിക്കുന്നതുപോലെ, അയാളുടെ അപ്പോഴത്തെ സ്ഥിതിയിൽ കിടന്നിരുന്ന ആത്മാവിൽ അതു പ്രവർത്തിച്ചു.

സകലവും ക്ഷോഭിച്ചുപോയിരുന്നതുകൊണ്ട്, തന്നെപ്പറ്റി പരീക്ഷണം ചെയ്യുന്നതിനും തന്നെപ്പറ്റി ആലോചിക്കുന്നതിനും മുൻപായി, ഒന്നാമതു തന്നത്തന്നെ രക്ഷപ്പെടുത്തുവാൻവേണ്ടി പിടയുന്ന ഒരാളെപ്പോലെ, അയാൾ ആകുട്ടിയെ കണ്ടുപിടിച്ചു അവന്നു പണം തിരിച്ചു കൊടുക്കുവാൻ ശ്രമിച്ചു; പിന്നീട, അതസാധ്യമാണെന്നു മനസ്സിലായപ്പോൾ, അയാൾ നിരാശതയോടുകൂടി നിന്നു. ‘ഞാൻ ഒരുദുഷ്ടനാണ്!’ എന്നുച്ചത്തിൽ പറഞ്ഞ സമയത്ത്, താൻ ആരാണെന്ന് അയാഗ് കണ്ടറിഞ്ഞു, താൻ ഒരു ഛായാരുപം മാത്രമായിരിക്കുന്നു എന്ന് തോന്നുമാറ—കൈയിൽ പൊന്തൻവടിയോടും, അരയിൽവെച്ചു മുറുക്കിയ അടിക്കുപ്പായത്തോടും, പുറത്തു താൻ കട്ടെടുത്തിട്ടുള്ള സാമാനങ്ങളെക്കൊണ്ടു നിറഞ്ഞ പട്ടാളമാറാപ്പോടും, മുറുക്കിപ്പിടിച്ചതും ഒരു രസമില്ലാത്തതുമായ മുഖഭാവത്തോടും നികൃഷ്ടങ്ങളായ വിഷയങ്ങളാൽ നിറയപ്പെട്ട വിചാരങ്ങളോടുംകൂടി തന്റെമുൻപിൽ രക്തമാംസസമ്മിശ്രമായ ശരീരം വഹിച്ചു ഭയങ്കരനായ ആ തടവുപുള്ളി, ഴാങ് വാൽഴാങ്, നില്ക്കുന്നുണ്ടെന്ന് തോന്നത്തക്കവിധം-അയാൾ അയാളിൽനിന്ന് തീരെ വേറിട്ടുകഴിഞ്ഞു.

ഞങ്ങൾ പറഞ്ഞിട്ടുള്ളതുപോലെ അതിയായ ദുഃഖാനുഭവം അയാളെ ഒരുതരംവിചാരശീലനാക്കിയിരുന്നു. അപ്പോൾ, അത് ഒരുമാതിരി മായാവിചാരമാണ്. ഴാങ്വാൽഴാങ്ങിനെ, ആ അപകടം പിടിച്ച മുഖത്തെ, അയാൾ വാസ്തവത്തിൽ കാണുകതന്നെ ചെയ്തു. ആരാണതെന്ന് അയാൾ ഏതാണ്ട് കടന്നുചോദിക്കാനുള്ള ഭാവമായി; അയാൾ ആ അന്യരൂപത്തെ കണ്ടു പേടിച്ചമ്പരന്നു.

വാസ്തവസ്ഥിതിയെ തന്നിൽത്തന്നെ ലയിപ്പിച്ച് ഇല്ലാതാക്കത്തക്കവിധംമനോരാജ്യം അത്രയും അഗാധതരമായിപ്പോകുന്ന ക്ഷുഭിതങ്ങളും എന്നാൽ തികച്ചും ശാന്തങ്ങളുമായ ഘട്ടങ്ങളിൽ ഒന്നിലൂടെയാണ് അപ്പോൾ അയാളുടെ തലച്ചോറു സഞ്ചരിച്ചിരുന്നത്. ആ സമയത്തു മനുഷ്യൻ തന്റെ മുൻപിലുള്ള ഇന്ദ്രിയവിഷയങ്ങളെയൊന്നുംതന്നെ അറിയുന്നില്ല; അയാൾ തന്റെ ഉള്ളിലുള്ള വിചാരങ്ങളെയെല്ലാം തന്നിൽനിന്നു വേറിട്ടു കാണുകയും ചെയ്യുന്നു.

ഈ നിലയ്ക്ക് അയാൾ തന്നത്തന്നെ മുഖത്തോടുമുഖമായി നോക്കിക്കണ്ടു എന്നു പറയട്ടെ; എന്നല്ല, അതോടുകൂടിത്തന്നെ, ആ ചിത്തഭ്രമത്തിനു വിലങ്ങനെ, ഒരത്ഭുതകരമായ ആഴത്തിനുള്ളിൽ, ആദ്യം ഒരു ചുട്ടാണോ എന്ന് തോന്നിയ ഒരുതരം വെളിച്ചം അയാൾ കണ്ടു. തന്റെ അന്തഃകരണത്തിനു അധികം ശ്രദ്ധേയമായി തോന്നിയ ആ വെളിച്ചത്തെ അയാൾ സുക്ഷിച്ചു നോക്കിക്കണ്ടപ്പോൾ, അതിന് ഒരുമനുഷ്യാകൃതിയുള്ളതായിത്തോന്നി; എന്നല്ല, ആ കണ്ട ചൂട്ടു മെത്രാനാണെന്നും അയാൾ വാസ്തവമറിഞ്ഞു.

അയാളുടെ മനഃസാക്ഷി ആ രണ്ടുപേരേയും—മെത്രാനേയും ഴാങ് വാൽഴാങ്ങിനേയും—തുലാസ്സിലിട്ടു. രണ്ടാമത്തെയാളെ പാകപ്പെടുത്തുവാൻ ആദ്യത്തെയാളിൽനിന്ന് ഒട്ടും കുറയാത്ത ഒന്നാവശ്യമാണ്. ഇത്തരം മനസ്സംഭ്രമങ്ങളുടെ വിശേഷതകളായ ആ അസാധാരണഫലങ്ങളിൽ ഒന്നുകൊണ്ട്, മനോരാജ്യം ദീർഘിച്ചതോടുകുടി അയാളുടെ ദൃഷ്ടികൾക്കു മുൻപിൽ മെത്രാൻ വലുപ്പത്തിലും പ്രകാശത്തിലും അത്യന്തം വർദ്ധിച്ചുവന്നതനുസരിച്ച്, ഴാങ് വാൽഴാങ് ചെറുതാവുകയുംമറഞ്ഞുപോകയും ചെയ്തുതുടങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോൾ, അയാൾ ഒരുവെറും ഉരുട്ടല്ലാതെ മറ്റൊന്നുമല്ലെന്നായി. ഉത്തരക്ഷണത്തിൽ അയാൾ മറഞ്ഞു. മെത്രാൻ മാത്രം ശേഷിച്ചു; ഈ ഭാഗ്യംകെട്ട മനുഷ യന്റെ ആത്മാവിനെ മുഴുവനും അദ്ദേഹം ഉത്കൃഷ്ടമായ ഒരു ദീപ്തിവിതാനംകൊണ്ടു നിറച്ചു.

ഴാങ് വാൽഴാങ് കുറെ അധികനേരം കരഞ്ഞു; അയാളുടെ കണ്ണുകളിൽനിന്ന് ചുട്ടുതിളയ്ക്കുന്ന കണ്ണുനീരൊഴുകി; ഒരു സ്ത്രീയേക്കാളധികം പാവമായും ഒരു കുട്ടിയെക്കാളധികം പേടിച്ചും അയാൾ തേങ്ങിപ്പോയി.

അങ്ങനെ അയാൾ കരയുന്നതോടുകൂടി, പ്രഭാതം അയാളുടെ ആത്മാവിൽ അധികമധികം പ്രകാശിച്ചു— അതേ, അത്ഭുതകരമായ ഒരു വെളിച്ചം—മനസ്സുമയക്കുന്നതും അപ്പോൾത്തന്നെ പേടിപ്പിക്കുന്നതുമായ അങ്ങനെയൊരപ്പിക്കുന്നതു തേജോവിശേഷം, തന്റെ ആദ്യചരിത്രം, താൻ ഒന്നാമതു ചെയ്ത കുറ്റം, താൻ അതിന്നനുഭവിച്ച ആ അനവധികാലത്തെ പ്രതിശാന്തി, തനിക്കു പുറത്തുണ്ടായിത്തീർന്ന കൂരമൃഗത്വം, അകത്തുണ്ടായിവന്ന മനഃകാഠിന്യം, സ്വാത്ന്ത്യത്തിലേക്കുണ്ടായതന്റെ മോചനം, പകരംവീട്ടുവാൻ പലേ വഴികളും ആലോചിച്ചിരുന്നതിലെ ആഹ്ലാദം, മ്താന്റെ ഗൃഹത്തിൽവെച്ചു താൻ അനുഭവിച്ചത്, താൻ ഒടുവിൽചെയ്തുവെച്ച ക്രിയ, ഒരു കുട്ടിയിൽനിന്ന് നാല്പതു സു കട്ടു കൈക്കലാക്കിയത്. മെത്രാന്റെ മാപ്പുകഴിഞ്ഞതിനുശേഷമായതുകൊണ്ട് അത്രയും ഭീരുത്വത്തോടു കൂടിയതും അത്രയും രാക്ഷസോചിതമായി തോന്നുന്നതുമായ ആ ഒരു ദുഷ്പ്രവൃത്തി—ഇതെല്ലാം അയാളുടെ മനസ്സിൽ ആവർത്തിച്ചു; അതേവരെ താൻ കണ്ടറിഞ്ഞിട്ടില്ലാത്ത ഒരു പുതിയതരം സ്ഫുടതയോടുകൂടി ഇതെല്ലാം അയാളുടെ മുൻപിൽ പ്രത്യക്ഷീഭവിച്ചു. അയാൾ തന്റെ ജീവിതത്തെ പരീക്ഷണം ചെയ്തു; അത് ഭയങ്കരമായി തോന്നി; അയാളുടെ ആത്മാവ്—അതയാൾക്കു ഭയങ്കരമായിത്തീർന്നു. അതിന്നിടയ്ക്ക് ഒരു സൗമ്യതേജസ്സ് ആ ജീവിതത്തിനും ആ ആത്മാവിനും ആശ്വാസകരമായി അവയുടെ മേൽ പതുക്കെ വന്നുപതിഞ്ഞു. സ്വർഗത്തിന്റെ വെളിച്ചത്തിലൂടെ താൻ നരകദേവതയെ കാണുന്നതായി അയാൾക്കു തോന്നി.

ഇങ്ങനെ അയാൾ എത്ര മണിക്കൂർ നേരം കരഞ്ഞു? കരച്ചിലവസാനിച്ചതിനുശേഷം അയാൾ എന്തു പ്രവർത്തിച്ചു? അയാൾ എവിടേക്കാണ് പോയത്? ഒരാൾക്കും ഒരുകാലത്തും നിശ്ചയമില്ല. ഒരു കാര്യം മാത്രം മതിയായ തെളിവിന്മേൽവിശ്വസിച്ചു പറയാവുന്നതാണ്—ആ കാലത്തു ഗ്രെനോബ്ളിലായിരുന്ന ഒരഞ്ചലോട്ടക്കാരൻ, അന്നു രാത്രിതന്നെ, ഏകദേശം പുലരാൻ മുന്നു മണിക്കു ഡി.യിൽ വന്ന സമയത്ത്, താൻ മെത്രാന്റെ താമസസ്ഥലം നിലക്കുന്ന തെരുവിലൂടെ കടന്നുപോകുമ്പോൾ, ഇരുട്ടത്തു പുറത്തെ കൽവിരിപ്പിൽ, മോൺസിന്യേർ വെല്ക്കമിന്റെ വീട്ടുവാതിലിനു മുൻപിലായി ഒരാൾ ഈശ്വരവന്ദനത്തിനുള്ള ഇരിപ്പിൽ മുട്ടുകുത്തിയിരിക്കുന്നതു കാണുകയുണ്ടായി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4.0 International License (CC BY-SA 4.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.